സഞ്ജിത്തിനെ ആക്രമിക്കാൻ പ്രതികളെത്തിയ കാർ പൊളിക്കാനിട്ടിരുന്നത്; ആ രഹസ്യവും പുറത്ത്; വാഹനം കൈവശം വച്ചയാളെ അന്വേഷണ സംഘം കറ്റഡിയിലെടുത്തു?

സ്വന്തം ഭാര്യയുടെ കണ്ണിന്റെ മുന്നിലിട്ട് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ സഞ്ജിത്തിന്റെ മരണത്തിലുള്ള അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്. പ്രതികളെ ഇതുവരെയും പിടികൂടാൻ സാധിച്ചിട്ടില്ല. എന്നാൽ ഏറ്റവും ഒടുവിലായിട്ട് പുറത്തുവരുന്ന വിവരം അക്ഷരാർത്ഥത്തിൽ അല്പം അമ്പരപ്പ് ഉളവാക്കുന്നത് തന്നെയാണ്. പ്രതികൾ സഞ്ചരിച്ച വാഹനവുമായി ബന്ധപ്പെട്ടു ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് ഇപ്പോൾ പുറത്തുവരുന്നത്.
അക്രമികൾ സഞ്ചരിച്ച കാറിന്റെ നമ്പർ പൊളിച്ചുവിൽക്കാൻ കൈമാറിയ വാഹനത്തിന്റേതെന്നു സൂചന. വാഹനം കൈവശം വച്ചയാളെ അന്വേഷണസംഘം കറ്റഡിയിലെടുത്തതായുള്ള വിവരങ്ങൾ കൂടെ പുറത്ത് വരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വ്യക്തത അന്വേശിക്കുന്നുണ്ട് . പ്രതികളുടെ രൂപരേഖ പൊലീസ് തയാറാക്കുന്നുണ്ട് . പ്രതികളെ തിരിച്ചറിയാനാകുമെന്നു സഞ്ജിത്തിന്റെ ഭാര്യ അർഷിക വെളിപ്പെടുത്തിയിരുന്നു.
വടക്കഞ്ചേരിയിലെ ഡ്രൈവിങ് പരിശീലന സ്ഥാപനം ഉപയോഗിച്ചിരുന്ന കാർ കാലപ്പഴക്കം കാരണം ഒന്നര വർഷം മുൻപു പൊളിക്കാനായി കൈമാറിയതായിട്ടാണ് സ്ഥാപന ഉടമ പൊലീസിനു മൊഴി നൽകിയത്.ഇതിന്റെ അടിസ്ഥാനത്തിൽ വാങ്ങിയ ആളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത് . കൊലയ്ക്കു പിന്നിൽ തികഞ്ഞ ആസൂത്രണമുള്ളതായാണു പൊലീസ് പറയുന്നത് .
ഉത്തരമേഖലാ ഐജി അശോക് യാദവ്, തൃശൂർ റേഞ്ച് ഡിഐജി എ. അക്ബർ, പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥൻ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം അന്വേഷണ പുരോഗതി വിലയിരുത്തി. കൊലപാതകം നടന്ന കിണാശ്ശേരി മമ്പ്രം, ആയുധങ്ങൾ കണ്ടെത്തിയ കണ്ണന്നൂർ എന്നിവിടങ്ങളിൽ ഐജിയുടെ നേതൃത്വത്തിൽ പരിശോധിച്ചു. സഞ്ജിത്തിന്റെ വീട് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വൽസൻ തില്ലങ്കേരി സന്ദർശിച്ചു.
ആർഎസ്എസ്, ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയിട്ടു കടന്നുകളയാമെന്നാണു വിചാരമെങ്കിൽ അവർ ഓടിയൊളിക്കുന്നതു പൊലീസിൽനിന്നു മാത്രമാകുമെന്ന മുന്നറിയിപ്പാണ് കെ.സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത് . ആർഎസ്എസും ബിജെപിയും പഴയതൊന്നും മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജിത് വധക്കേസിൽ എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നതായി ആരോപിച്ചു ബിജെപി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു . കേരള പൊലീസിനു പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അതു തുറന്നു പറഞ്ഞു സഞ്ജിത് വധക്കേസ് എൻഐഎയെ ഏൽപിക്കണമെന്നും അദ്ദേഹം പറഞ്ഞു . ആഭ്യന്തര വകുപ്പ് സമ്പൂർണ പരാജയമാണ്.
സിപിഎം – എസ്ഡിപിഐ കൂട്ടുകെട്ടിന്റെ ഉപകാരസ്മരണയിലാണു പ്രതികളെ പിടികൂടാതിരിക്കുന്നത്. നാട്ടിൽ കലാപമുണ്ടാക്കുകയാണ് ഉദ്ദേശ്യം. സഞ്ചാര, പ്രവർത്തന സ്വാതന്ത്ര്യം പ്രവർത്തകർക്കു നിഷേധിച്ചാൽ നോക്കിനിൽക്കാനാവില്ല. കാപാലിക സംഘത്തെ നേരിടാനുള്ള കരുത്തു കേരളത്തിലെ ദേശീയ പ്രസ്ഥാനങ്ങൾക്കുണ്ട് എന്നതു പൊലീസ് മറക്കരുതെന്നും സുരേന്ദ്രൻ മുന്നറിയിപ്പായി പറഞ്ഞു,ഈ കേസിൽ അന്വേഷണം നടക്കുകയാണ്.
https://www.facebook.com/Malayalivartha
























