മയക്ക് മരുന്ന് നൽകി യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി?.. ആഫ്റ്റർ പാർട്ടിക്ക് ക്ഷണിച്ചു..ഹോട്ടലിലെ ആ രണ്ട് മുറികളിൽ നടന്നത്! വഴങ്ങാതെ വന്നപ്പോൾ അത് ചെയ്യേണ്ടിവന്നു..

മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളുമായി പൊലീസ്. ഫോർട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകൾ ഉൾപ്പെടെ അന്വേഷിക്കണം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങൾ പകർത്തിയോ എന്നും അന്വേഷിക്കണം.
ഇത്തരം ഇടപാടുകൾ ഒളിപ്പിക്കാനാവും ദൃശ്യങ്ങൾ നശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. പുതിയ അന്വേഷണ സംഘം ഇന്ന് കേസ് ഏറ്റെടുക്കും. പ്രതികൾക്ക് ജാമ്യം നൽകിയതിനെതിരെ മേൽക്കോടതിയ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. പ്രതികൾ നശിപ്പിച്ച ഹാർഡ് ഡിസ്ക്കിൽ ഉൾപ്പെട്ടത് എന്താണെന്നതിൽ ദുരൂഹത തുടരുകയാണ്.
ഔഡി കാറിൽ കറങ്ങുന്ന സൈജു തങ്കച്ചനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തുവരുന്നുണ്ട്. മിസ് കേരള മത്സര വിജയികളായ മോഡലുകൾ സഞ്ചരിച്ച വാഹനത്തെ പിന്തുടർന്ന സൈജു തങ്കച്ചൻ കൊച്ചിയിലെ ലഹരി കടത്തു സംഘത്തിന്റെ മുഖ്യകണ്ണിയെന്നു പൊലീസിന് വിവരം കിട്ടയെന്നാണ് സൂചന. ബംഗളൂരുവിൽനിന്നു സ്ഥിരമായി കേരളത്തിലേക്കു രാസലഹരിമരുന്നു കടത്തുന്ന സംഘത്തിന്റെ കൊച്ചിയിലെ വിതരണക്കാരനാണു സൈജുവെന്നാണ് ആരോപണം.
നിശാപാർട്ടിക്കു ശേഷം അതേ ഹോട്ടലിലെ മുറികളിൽ ആഫ്റ്റർ പാർട്ടിക്ക് സൗകര്യം ലഭ്യമാക്കിയിരുന്നതാണ് നമ്പർ 18 ഹോട്ടലിന്റെ പ്രത്യേകത. കോവിഡ് ലോക്ഡൗൺ കാലത്തു വളരെ പെട്ടെന്നാണ് ഇവിടത്തെ 'ക്ലബ് 18' പാർട്ടി കൂട്ടായ്മയിലേക്കു യുവാക്കൾ ഒഴുകിയെത്താൻ തുടങ്ങിയത്.
അൻസി കബീറും അഞ്ജന ഷാജനും ഈ ക്ഷണം അവഗണിച്ച് 2 സുഹൃത്തുക്കൾക്കൊപ്പം ഹോട്ടൽ വിട്ടുപോയതിൽ ക്ഷുഭിതനായ സൈജു കാറിൽ ഇവരെ പിന്തുടർന്നതായാണു പൊലീസിന്റെ നിഗമനം. കുണ്ടന്നൂരിനും വൈറ്റിലയ്ക്കും ഇടയിൽ ഇവർ സഞ്ചരിച്ച കാർ തടഞ്ഞു നിർത്തിയ െസെജു വിലകൂടിയ ലഹരിപദാർഥങ്ങൾ വാഗ്ദാനം ചെയ്ത് വീട്ടിലേക്കും ക്ഷണിച്ചതായി അപകടത്തിൽ രക്ഷപ്പെട്ട ഡ്രൈവർ മൊഴി നൽകിയിട്ടുണ്ട്. ഇതെല്ലാം പൊലീസ് രഹസ്യമാക്കി സൂക്ഷിക്കുകയാണ്.
നമ്പർ 18 ഹോട്ടലിലെ രണ്ടു മുറികൾ സ്ഥിരമായി ഉപയോഗിച്ചിരുന്നതു പൊലീസ് ഉദ്യോഗസ്ഥരും ചില രാഷ്ട്രീയ നേതാക്കളും ആയിരുന്നു. ജില്ലയിലെ ഒരു ജനപ്രതിനിധി 218ാം നമ്പർ മുറിയിൽ ഇടയ്ക്കിടെ രഹസ്യമായി തങ്ങിയിരുന്നതായി റിപ്പോർട്ടുണ്ട്. രജിസ്റ്ററിൽ പേരു ചേർക്കാതെ സൗജന്യമായാണ് ഈ 2 മുറികളും റോയ് വേണ്ടപ്പെട്ടവർക്കു നൽകിയിരുന്നത്. മാവുങ്കൽ വിഐപികൾക്ക് നൽകിയതിന് സമാനമായ എല്ലാം ഇവിടേയും കിട്ടി. ടിപ്പുവിന്റെ കേസരയും ജപ്പാൻ രാജാവിന്റെ മൊതിരവും മാത്രമാണ് ഈ മുറിയിൽ എത്തുന്നവർക്ക് കിട്ടാതെ പോയത്. ഫോർട്ട് കൊച്ചി പൊലീസ് സ്‌റ്റേഷന് തൊട്ടടുത്തായിരുന്നു ഈ ഹോട്ടൽ.
208, 218 മുറികൾ സ്ഥിതി ചെയ്യുന്ന രണ്ടാം നിലയുടെ പിൻഭാഗത്തു കൂടിയാണ് അന്നു ലഹരിമരുന്നുമായി 3 പേർ താഴേക്ക് ഇറങ്ങി കടന്നു കളഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും വിഐപികളും തങ്ങിയിരുന്ന ഈ മുറികൾ ലഹരി മരുന്ന് ഒളിപ്പിക്കാനും പ്രതികൾ ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
https://www.facebook.com/Malayalivartha























