അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത്;ആരെയും സർക്കാർ ഇത് വരെയും തഴഞ്ഞിട്ടില്ല; തന്റെ മണ്ഡലത്തിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ട്; അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ

കെ.പി.എ.സി ലളിതയ്ക്ക് സർക്കാർ ചികിത്സാ സഹായം നൽകുന്നത് വളരെയധികം വിവാദമായിരുന്നു. എന്നാൽ ഈ വിഷയത്തിൽ പ്രതികരണവുമായി മന്ത്രി വി അബ്ദുറഹ്മാൻ രംഗത്തുവന്നിരിക്കുകയാണ്. അവർ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സഹായം നൽകുന്നത് എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്.
കലാകാരി എന്ന നിലയ്ക്കാണ് സർക്കാർ സഹായം നൽകാൻ തീരുമാനിച്ചതും . കലാകാരന്മാർ കേരളത്തിന് ഒരു മുതൽക്കൂട്ട് തന്നെയാണ്. അവരെ അവഗണിക്കാൻ ഒരിക്കലും സാധിക്കില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവർക്കെല്ലാം സർക്കാർ കൊടുത്തു. ആരെയും സർക്കാർ ഇത് വരെയും തഴഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തന്റെ മണ്ഡലത്തിൽ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേർക്ക് സഹായം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കൾ ഇല്ല. ചികിത്സ നടത്താനുള്ള മാർഗമൊന്നും അവർക്കില്ലെന്നും മന്ത്രി പറഞ്ഞു
നടിയും കേരള സംഗീത-നാടക അക്കാദമി ചെയർപേഴ്സണുമായ കെ.പി.എ.സി ലളിതയുടെ ചികിത്സാ ചെലവ് ഏറ്റെടുക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ, വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് കഴിഞ്ഞദിവസം ആശുപത്രി അധികൃതർ വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്ന നടി.കെ പി.എ.സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മകൻ സിദ്ധാർഥ് നേരത്തെ തന്നെ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു.
''അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾക്കും കരുതലിനും സ്നേഹത്തിനും നന്ദി''- എന്നാണ് സിദ്ധാർഥ് കുറിച്ചത് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയിൽ കെ.പി.എ.സി ലളിത കഴിഞ്ഞിരുന്നു. പത്ത് ദിവസങ്ങൾക്ക് മുൻപാണ് നടിയെ തൃശ്ശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കൂടുതൽ മെച്ചപ്പെട്ട ചികിത്സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. എന്നാൽ കരൾ മാറ്റിവയ്ക്കേണ്ടി വരുമെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിച്ചേ അതുസംബന്ധിച്ച് തീരുമാനമുണ്ടാകൂ.
https://www.facebook.com/Malayalivartha























