രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂർണ്ണം;അനിവാര്യമായ നയങ്ങൾ നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിന് അധികാരം? പ്രതിപക്ഷ പ്രതിഷേധത്തിനും കർഷക സമരത്തിനും മുന്നിൽ കേന്ദ്രം മുട്ടുമടക്കിയെന്ന് ശ്രീജിത്ത് പണിക്കർ

കാർഷിക നിയമങ്ങൾ പിൻവലിച്ചത് കേന്ദ്രത്തിന് നേട്ടമോ കോട്ടമോ?രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും, നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂർണ്ണം. അനിവാര്യമായ നയങ്ങൾ നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിന് അധികാരമെന്ന് ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.
അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കാർഷിക നിയമങ്ങൾ പിൻവലിച്ചത് കേന്ദ്രത്തിന് നേട്ടമോ കോട്ടമോ? ന്യായീകരണമെന്ന് ആരോപിക്കുന്നവർ പോസ്റ്റ് മൊത്തം വായിച്ചില്ലെങ്കിലും അവസാന പാരഗ്രാഫ് എങ്കിലും വായിക്കുന്നത് നന്ന്.
കേന്ദ്രത്തിന്റെ നേട്ടങ്ങൾ:
- പ്രതിപക്ഷത്തിന് കേന്ദ്രത്തിനെതിരെ ആരോപിക്കാനുള്ള സുപ്രധാന ബഹുജന പ്രശ്നത്തെ ഇല്ലാതാക്കി. ഇന്ധനവില കുറച്ച് സംസ്ഥാനങ്ങളെ സമ്മർദ്ദത്തിൽ ആക്കിയതുപോലെ.
-ഉത്തർപ്രദേശിനൊപ്പം പഞ്ചാബിലും തെളിയുന്ന ഭരണസാധ്യത. അമരീന്ദറുമായി സഖ്യം. അകാലിദളിന്റെ തിരിച്ചുവരവ് സാധ്യത.
-ലോക്സഭാ തിരഞ്ഞെടുപ്പിലെ സാധ്യതകൾ ശക്തമാക്കാനുള്ള ശ്രമം. സഖ്യകക്ഷികളെ വിശ്വാസത്തിലെടുക്കൽ.
കേന്ദ്രത്തിന്റെ കോട്ടങ്ങൾ:
- പ്രതിപക്ഷ പ്രതിഷേധത്തിനും കർഷക സമരത്തിനും മുന്നിൽ മുട്ടുമടക്കി.
-നയപരമായ വിഷയങ്ങളിൽ പ്രശ്നബാധിതരെ വിശ്വാസത്തിലെടുക്കാൻ തുടർച്ചയായി കഴിയുന്നില്ല.
-പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും തെരുവിലെ പ്രക്ഷോഭങ്ങൾ വഴി നയങ്ങൾ പരാജയപ്പെടുത്താമെന്ന ദൗർബല്യം തുറന്നുകാട്ടി.
ചുരുക്കി പറഞ്ഞാൽ, നയപരമായി തോറ്റുകൊണ്ട് രാഷ്ട്രീയമായി ജയിക്കാനുള്ള കേന്ദ്രത്തിന്റെ അവസാന ശ്രമമാണ് നാം ഇപ്പോൾ കണ്ടത്. മുതിർന്ന മാധ്യമപ്രവർത്തകനും മോദി വിമർശകനുമായ ശേഖർ ഗുപ്ത മുൻപ് പറഞ്ഞതുപോലെ, പ്രതിഷേധങ്ങളിൽ പതറാതെ അനിവാര്യമായ കാർഷിക പരിഷ്കാരങ്ങൾ നടപ്പാക്കി മാർഗരറ്റ് താച്ചറിനെ പോലെ ഉരുക്കുമനുഷ്യൻ ആകാനുള്ള അവസരമാണ് മോദി നഷ്ടപ്പെടുത്തിയത്. രാഷ്ട്രീയമായി നാളെ ജയിച്ചാലും ഇല്ലെങ്കിലും, നയപരമായി കേന്ദ്രത്തിന്റെ പരാജയം സമ്പൂർണ്ണം. അനിവാര്യമായ നയങ്ങൾ നടപ്പാക്കാൻ അല്ലെങ്കിൽ പിന്നെന്തിന് അധികാരം.
https://www.facebook.com/Malayalivartha























