'പ്രധാനമന്ത്രി കസേരയില്‍ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തില്‍ എനിക്ക് വിശ്വാസമില്ല. ഈ വാക്ക് മാറാനും യുടേൺ എടുക്കാനും അങ്ങേര്‍ക്കോ ആ പാര്‍ട്ടിക്കോ അധികം സമയം വേണ്ട. ജനാധിപത്യത്തോട്, ജനങ്ങളോട് തികഞ്ഞ പുച്ഛമാണാ ചങ്ങായിക്ക്...' കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍, പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് മോദി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കർഷകരുടെ വേദന മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കാർഷിക നിയമങ്ങളും പിൻവലിച്ചുവെന്ന് വ്യക്തമാക്കുകയായിരുന്നു. കർഷകരുടെ ഉന്നമനത്തിന് പ്രധാന്യം നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമം നടത്തി. എന്നാൽ പരാജയപ്പെട്ടുവെന്ന് സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം.
ഇപ്പോഴിതാ രാജ്യത്തെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിന്റെ പിന്നാലെ പ്രതികരണവുമായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍ രംഗത്ത്. പ്രധാനമന്ത്രി കസേരയില്‍ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തില്‍ വിശ്വാസം ഇല്ലെന്നും കാര്‍ഷിക ബില്‍ നിരോധിച്ച പ്രസ്‌താവന മാറ്റാന്‍ പ്രധാനമന്ത്രിക്കോ ആ പാര്‍ട്ടിക്കോ അധിക സമയം വേണ്ടെന്നും ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കുകയുണ്ടായി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
സത്യം പറയാമല്ലോ, പ്രധാനമന്ത്രി കസേരയില്‍ ഇപ്പോഴിരിക്കുന്ന ചങ്ങായിയെ കുടിച്ച വെള്ളത്തില്‍ എനിക്ക് വിശ്വാസമില്ല. ഈ വാക്ക് മാറാനും U turn എടുക്കാനും അങ്ങേര്‍ക്കോ ആ പാര്‍ട്ടിക്കോ അധികം സമയം വേണ്ട. ജനാധിപത്യത്തോട്, ജനങ്ങളോട് തികഞ്ഞ പുച്ഛമാണാ ചങ്ങായിക്ക്.
ആർബിഐ യ്ക്ക് മേലുള്ള 70 വര്‍ഷത്തെ വിശ്വാസം നശിപ്പിച്ച ചങ്ങായിയാണ്.
ശീതകാല സമ്മേളനത്തില്‍ റദ്ദാക്കിയ വിജ്ഞാപനം ഇറങ്ങി കണ്ടിട്ട് പറയാം റദ്ദാക്കിന്ന്. എന്നാല്‍ മാത്രമേ വിശ്വസിക്കൂ. അല്ലെങ്കില്‍ വെറും പൊളിറ്റിക്കല്‍ ഡ്രാമ.
സമരം അവസാനിപ്പിക്കാതെ കര്‍ഷകര്‍.... വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത് .
അതേസമയം പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിര്‍ത്തില്ല. സമരം നിര്‍ത്തുന്നത് പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിച്ചശേഷം ആയിരിക്കുമെന്നും ടിക്കായത്ത് അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവന വിശ്വസിക്കാനാകില്ലെന്ന് കര്‍ഷകരും പ്രതികരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചത്. മൂന്ന് കാര്‍ഷിക നിയമങ്ങളാണ് പിന്‍വലിക്കുന്നത്. ഇതിനായി പാര്‍ലമെന്റില്‍ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കാര്‍ഷിക നിയമങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
എന്നാൽ ലോക വ്യാപകമായി ഈ നിയമങ്ങള്‍ സ്വാഗതം ചെയ്യപ്പെട്ടു. എന്നാല്‍ ചിലര്‍ക്ക് ഈ നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ സര്‍ക്കാര്‍ നിരവധി ശ്രമങ്ങള്‍ നടത്തി മാത്രവുമല്ല ആത്മാര്‍ഥമായാണ് സര്‍ക്കാര്‍ ഈ നിയമങ്ങള്‍ കൊണ്ടുവന്നത്.
https://www.facebook.com/Malayalivartha























