ഭര്‍ത്താവ് താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസിന് സമീപമുള്ള ആശുപത്രിയില്‍ രക്തസമ്മർദം നോക്കാനാണ് താൻ എത്തിയത്;ഭർത്താവ് തലകറങ്ങി വീണതിനെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയെന്ന ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന്റെ ഭർത്താവ് തലകറങ്ങി വീണതിനെ തുടര്‍ന്ന് ഔദ്യോഗിക പരിപാടികള്‍ റദ്ദാക്കിയെന്ന ആരോപണം ഉയർന്നിരുന്നു. എന്നാൽ ഈ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കടുത്ത തലവേദനയെ തുടര്‍ന്ന്, ഭര്‍ത്താവ് താമസിച്ചിരുന്ന ഗെസ്റ്റ് ഹൗസിന് സമീപമുള്ള ആശുപത്രിയില്‍ രക്തസമ്മർദം നോക്കാനാണ് താൻ എത്തിയതെന്നും മന്ത്രി പറഞ്ഞു.
രക്തസമ്മർദം സാധാരണ നിലയിലായിരുന്നു. മറ്റു ബുദ്ധിമുട്ടുകളും ഇല്ലായിരുന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ തലവേദന മാറുകയും ചെയ്തു. അതുകൊണ്ടു തന്നെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ നിശ്ചയിച്ചിരുന്ന ഔദ്യോഗിക പരിപാടികള്‍ എല്ലാം അതുപോലെ നടന്നെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം രാത്രി 8.30നു കാറിൽ പത്തനംതിട്ടയിൽനിന്നു പുറപ്പെട്ട് പുലർച്ചെ ആറു മണിയോടെ മന്ത്രി കാസർകോട് എത്തിയിരുന്നു. രാത്രിയിലെ ദീർഘയാത്ര ആയതിനാലാണ് ഭർത്താവ് ഡോ. ജോർജ് ജോസഫ് ഒപ്പം യാത്ര ചെയ്തത്. രാത്രി മുഴുവൻ ഉറങ്ങാതെ യാത്ര ചെയ്തതിനെ തുടർന്നുണ്ടായ തലവേദന മാത്രമായിരുന്നു ആരോഗ്യപ്രശ്നമെന്നും മരുന്ന് കഴിച്ച് അരമണിക്കൂറിനകം ആശ്വാസമായതോടെ ആശുപത്രി വിട്ടെന്നും ജോർജ് ജോസഫ് വ്യക്തമാക്കി.
ഇന്നലെ രാത്രി പരിയാരം മെഡിക്കല്‍ കോളേജിലെ അവലോകനയോഗത്തിന് ശേഷം മാടായി ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള ചെറുതാഴത്ത് പാര്‍ട്ടി ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയും ചെയ്തു. ഇന്ന് രാവിലെ മുതല്‍ ഉച്ചവരെ കണ്ണൂരിലെ വിവിധ പരിപാടികളിലാണുള്ളത്. പാര്‍ട്ടി ജില്ലാ കമ്മറ്റി ഓഫീസിലെത്തി ജില്ലാ സെക്രട്ടറി ബഹു. സ. എം.വി. ജയരാജനെ സന്ദര്‍ശിച്ചു. പ്രശസ്ത കഥാകൃത്ത് ബഹു ശ്രീ. ടി. പത്മനാഭനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി കണ്ട് സംസാരിച്ചു.
https://www.facebook.com/Malayalivartha























