മോഡലുകളുടെ സ്വകാര്യ ദ്യശ്യങ്ങള്‍ ഹോട്ടലിലോ? അപകടത്തില്‍ മരിച്ച മോഡലുകളുടെ സ്വകാര്യ ദ്യശ്യങ്ങള്‍ അര്‍ധരാത്രി നമ്പര്‍ 18 ഹോട്ടലില്‍ ചിത്രീകരിക്കപ്പെട്ടോ? കായലില്‍ എറിഞ്ഞതായി പറയപ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് വെറും കെട്ടുകഥയോ?

അപകടത്തില്‍ മരിച്ച മോഡലുകളുടെ സ്വകാര്യ ദ്യശ്യങ്ങള്‍ അര്‍ധരാത്രി നമ്പര്‍ 18 ഹോട്ടലില്‍ ചിത്രീകരിക്കപ്പെട്ടോ? കായലില്‍ എറിഞ്ഞതായി പറയപ്പെടുന്ന ഹാര്‍ഡ് ഡിസ്‌ക് വെറും കെട്ടുകഥയോ? അതിലാണോ സ്വകാര്യ ദൃശ്യങ്ങളുള്ളത്.
മോഡലുകളുടെ അപകട മരണവുമായി ബന്ധപ്പെട്ട റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളുമായി രംഗത്തത്തിയ പോലീസിന് തന്നെയാണ് ഇത്തരമൊരു സംശയമുള്ളത്. സംസ്ഥാനത്തെ ഒരു ഉന്നതഐ.പി.എസ് ഉദ്യോഗസ്ഥന് സ്വകാര്യ ദ്യശ്യങ്ങളുമായി ബന്ധമുണ്ടെന്ന സംശയം ഇതിനകം ഉന്നയിക്കപ്പെട്ടു കഴിഞ്ഞു.
ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെ ലഹരി ഇടപാടുകള്‍ ഉള്‍പ്പെടെ അന്വേഷിക്കണമെന്നാണ് പോലീസിന്റെ ആവശ്യം. ആരുടെയെങ്കിലും സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയോ എന്നും അന്വേഷിക്കണം.ഇത്തരം ഇടപാടുകള്‍ ഒളിപ്പിക്കാനാവും ദൃശ്യങ്ങള്‍ നശിപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹോട്ടല്‍ ഉടമ റോയി ജെ. വയലാട്ടിന്റെയും ആറു ജീവനക്കാരുടെയും കസ്റ്റഡി അപേക്ഷയ്ക്കായി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്.
എന്നാല്‍ റിമാന്റ് റിപ്പോര്‍ട്ടില്‍ പറയാത്ത പല കാര്യങ്ങളും പോലീസിന്റെ കൈയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ഇതില്‍ പങ്കാളിയാണെന്നും കേള്‍ക്കുന്നു. മോഡലുകളുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച വിവരം ഉന്നത ഉദ്യോഗസ്ഥന് അറിയാമെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
മരിച്ച പെണ്‍കുട്ടികള്‍ക്കും വാഹനം ഓടിച്ചതിനു ജയിലിലുള്ള അബ്ദുല്‍ റഹ്മാനും നേരത്തേതന്നെ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയിയെ പരിചയമുള്ളതാണ്. അപകടത്തില്‍ പരുക്കേറ്റു മരിച്ച കെ.എ.മുഹമ്മദ് ആഷിഖിനെ ഹോട്ടലില്‍ വച്ചാണ് പരിചയപ്പെടുന്നത്. തുടര്‍ന്ന് ഹോട്ടലിലെ പ്രധാന ഡിജെ പാര്‍ട്ടി നടന്ന സ്ഥലത്തുവച്ച് ഇവര്‍ക്ക് റോയി അമിതമായി മദ്യം അല്ലെങ്കില്‍ ലഹരി മരുന്നുകളോ നല്‍കിയതായി പൊലീസ് പറയുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്ന് 50ല്‍ അധികം ആളുകളുമായി പാര്‍ട്ടി നടത്തിയതിനും കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കേസിലെ രണ്ടാം പ്രതി റോയി വയലാട്ടിന്റെ നിര്‍ദേശപ്രകാരം മൂന്നു മുതല്‍ 7 വരെ പ്രതികളായ ജീവനക്കാര്‍ ഹാര്‍ഡ് ഡിസ്‌ക് കായലില്‍ എറിഞ്ഞു കളഞ്ഞെന്നാണു മൊഴി. യഥാര്‍ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതു തടയുന്നതിനു തെളിവു നശിപ്പിച്ചതിനാല്‍ പ്രതികള്‍ ഐപിസി 279, 304, 109, 201 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുണ്ട്. ഇതില്‍ കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനുമായി പ്രതികളെ കസ്റ്റഡിയില്‍ വിട്ടുനല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റഡി അപേക്ഷ പരിഗണിച്ച എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. രക്തസമ്മര്‍ദം ഉയര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാംപ്രതി റോയിയെ സ്വകാര്യ ആശുപത്രിയിലേയ്ക്കു മാറ്റുന്നതിനായിരുന്നു നീക്കം. കേസിലെ ഒന്നാം പ്രതി ഡ്രൈവര്‍ അബ്ദുല്‍ റഹ്മാന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
കേസ് അന്വേഷണം പുതിയ അന്വേഷണ സംഘം ഏറ്റെടുത്തതോടെ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍, പ്രതികള്‍ ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌കിനായി കായലില്‍ തിരച്ചില്‍ നടത്തും. ഇതിനായി ഫയര്‍ഫോഴ്‌സിന്റെ മുങ്ങല്‍ വിദഗ്ധരുടെ സേവനം ഉപയോഗപ്പെടുത്താനാണ് തീരുമാനം. പുതിയ അന്വേഷണ സംഘം പരിശോധനകള്‍ക്കു ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
എന്നാല്‍ കായലിലല്ല മറ്റേതോ സേഫ്റ്റ് കസ്റ്റഡിലാണ് ഹാര്‍ഡ് ഡിസ്‌ക് എന്ന് പോലീസിനറിയാം. അത് കണ്ടു പിടിക്കുക ദുഷ്‌കരമാണെന്നമറിയാം. കാരണം ഡിസ്‌ക് ഒളിപ്പിക്കുന്നതിന് പിന്നില്‍
"
https://www.facebook.com/Malayalivartha























