കരൾ വേണമെങ്കിൽ മക്കൾക്ക് കൊടുത്ത് കൂടെ?അമ്മയ്ക്ക് കരൾ കൊടുക്കാൻ തയ്യാറാണ്;പക്ഷേ തടസ്സം അതാണ്; വിമർശകരുടെ വാ അടപ്പിച്ച് കെപിഎസി ലളിതയുടെ മക്കൾ

നടി കെപിഎസി ലളിതയ്ക്ക് കരൾ ദാതാക്കളെ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് മകൾ ഒരു ഫേസ്ബുക്ക് കുറിപ്പ് ഇട്ടിരുന്നു. എന്നാൽ ഇതിനു മുമ്പ് വിമർശനമാണ് പിന്നാലെ വന്നത് മക്കൾക്ക് തന്നെ അമ്മയ്ക്ക് കരൾ കൊടുത്തുകൂടെ എന്ന് പലരും ചോദിച്ചു. എന്നാൽ ഈ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കെപിഎസി ലളിതയുടെ മക്കൾ.
അക്ഷരാർത്ഥത്തിൽ വിമർശകരുടെ വാ അടപ്പിക്കുന്ന മറുപടി തന്നെയാണ് മക്കൾ നൽകിയിരിക്കുന്നത്. സ്വന്തം മക്കൾക്ക്, അമ്മയ്ക്ക് കരൾ കൊടുത്തു കൂടെ എന്ന് ചോദിക്കുന്നവരോട് കെപിഎസി ലളിതയുടെ മകൾക്ക് പറയാനുള്ളത് എന്ന തലക്കെട്ടോടെ നിരവധി പേരാണ് ഈ കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. മക്കളുടെ കരൾ അമ്മയുടെ രക്തഗ്രൂപ്പുമായി ചേരാത്തതാണ് മക്കൾക്ക് കരൾ ദാനത്തിന് സാധിക്കാത്തത്.
കഴിഞ്ഞ ദിവസം ശ്രീക്കുട്ടി ഭരതൻ പങ്കു വച്ച കുറിപ്പ് ഇങ്ങനെയാണ്; എന്റെ അമ്മ ശ്രീമതി കെ.പി.എ.സി ലളിത ലിവർ സിറോസിസ് ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലാണ്. ജീവൻ രക്ഷിക്കാനുള്ള ഒരു നടപടിയായി അടിയന്തിരമായി കരൾ മാറ്റിവെക്കൽ ആവശ്യമാണ്. o+veരക്തഗ്രൂപ്പിലുള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്നവർക്കും കരളിന്റെ ഒരു ഭാഗം രക്ഷിക്കാൻ ദാനം ചെയ്യാം ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം.
അവർ പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും വലിയ രോഗമില്ലാത്തവരുമായിരിക്കണം.വിശദ്ധമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. ജീവിച്ചിരിക്കുന്നവരിൽ നിന്ന് കരളിന്റെ ഒരു ഭാഗം മാത്രമേ മാറ്റിവയ്ക്കാൻ എടുക്കൂ. ജീവിച്ചിരിക്കുന്നവരിൽ കരളിന് ശ്രദ്ധേയമായ പുനരുജ്ജീവന ശേഷിയുണ്ട്. പരോപകാരവുമായ ആവശ്യങ്ങൾക്കായി സംഭാവന നൽകാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂവെന്നും പറഞ്ഞിരിക്കുന്നു .
https://www.facebook.com/Malayalivartha























