റെയിഡ് വിവരങ്ങൾ ചോരുന്നു... കൊച്ചിയില്‍ മുന്‍ മിസ് കേരള അന്‍സിബ കബീറിന്റേയും റണ്ണറപ്പ് അജ്ഞന ഷാജന്റേയും അപകട മരണത്തിന്റെ അന്വേഷണത്തിൽ ഡിജിപിക്ക് അതൃപ്തി! സംഭവത്തിൽ പഴുതടച്ച അന്വഷണം വേണമെന്ന് എഡിജിപി

മുന്‍ മിസ് കേരളയടക്കം മൂന്നുപേര്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ടിനെയും അഞ്ചു ജീവനക്കാരും കഴിഞ്ഞ ദിവസമായിരുന്നു അറസ്റ്റിലായതും ജാമ്യത്തിൽ നിന്നും ഇറങ്ങിയതും.
ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം അടക്കം മൂന്നുപേര്‍ കൊച്ചിയില്‍വെച്ചുണ്ടായ വാഹനാപടത്തില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴിതാ അന്വേഷണ വിവരം ചോരുന്നതില്‍ എ ഡി ജി പി യ്ക്ക് അതൃപ്തി അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ്. റെയിഡ് വിവരങ്ങള്‍ ചോരുന്നുവെന്ന് ക്രമസമാധാനച്ചുമതലയുള്ള എഡിജിപി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കത്ത് നല്‍കി.
അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നാണ് കത്തില്‍ പറയുന്നത്. കേസില്‍ പഴുതടച്ച അന്വഷണം വേണമെന്നും എഡിജിപി നിര്‍ദേശിച്ചു. നിലവില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോര്‍ജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക.
മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാര്‍ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
https://www.facebook.com/Malayalivartha























