ഹണി ട്രാപ്പു കേസിൽ പ്രതിയായ യുവാവിന് മുൻകൂർ ജാമ്യം... അവ്യക്ത റിപ്പോർട്ടു ഹാജരാക്കിയ വെളളറട സർക്കിൾ ഇൻസ്പെക്ടർ മൃദുലിനെ ജില്ലാ കോടതി രൂക്ഷമായി വിമർശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു, പ്രായം കണക്കിലെടുത്ത് മേലിൽ ആവർത്തിക്കരുതെന്ന് (സെൻഷ്വർ) താക്കീത്, സ്ഥിരമായി സി ഐ ഇത്തരത്തിലുള്ള റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിക്കുന്നതെന്ന് കോടതിയുടെ നിരീക്ഷണം

ഹണി ട്രാപ്പു കേസിൽ പ്രതിയായ യുവാവിന് തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി സോപാധിക മുൻകൂർ ജാമ്യം അനുവദിച്ചു.
വെള്ളറട സ്വദേശി സുരേഷിനാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടൻ തന്നെ ഇരുപത്തയ്യായിരം രൂപയുടെ പ്രതിയുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യ ബോണ്ടും ഹാജരാക്കണം.
അന്വേഷണ ഉദ്യോഗസ്ഥൻ രേഖാമൂലം ആവശ്യപ്പെട്ടാൽ ഹാജരാകണം. അന്വേഷണവുമായി സഹകരിക്കണം. തെളിവു നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല എന്നീ ഉപാധികളോടെയാണ് ജാമ്യം നൽകിയത്.
ജാമ്യഹർജിയിൽ അവ്യക്ത റിപ്പോർട്ടു ഹാജരാക്കിയ വെളളറട സർക്കിൾ ഇൻസ്പെക്ടർ മൃദുലിനെ ജില്ലാ കോടതി രൂക്ഷമായി വിമർശിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നു.
കോടതിയിൽ മാപ്പിരന്ന സി ഐ ക്ക് പ്രായം കണക്കിലെടുത്ത് മേലിൽ ആവർത്തിക്കരുതെന്ന (സെൻഷ്വർ) താക്കീതും കോടതി നൽകിയിരുന്നു. തിരുവനന്തപുരം ആറാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി കെ.എൻ. അജിത് കുമാറാണ് സി ഐ യുടെ കൃത്യവിലോപം നീതി നിർവ്വഹണത്തിലുള്ള ഇടപെടലായ കോടതിയലക്ഷ്യമെന്ന് നിരീക്ഷിച്ച് സി ഐ യെ വിളിച്ചു വരുത്തിയത്.
കഴിഞ്ഞ ബുധനാഴ്ച ഹാജരായ സി ഐ വ്യക്തമായ റിപ്പോർട്ടും സി ഡി ഫയലും സിഐ ഹാജരാക്കി. ഒരിക്കലത്തേക്ക് മാപ്പു നൽകുമാറാകണമെന്ന് സിഐ കോടതിയിൽ മാപ്പപേക്ഷിക്കുകയായിരുന്നു.
ഇനിയാവർത്തിച്ചാൽ ബുദ്ധിമുട്ടാകുമെന്ന് കോടതി സി ഐ ക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് സി ഐക്കെതിരായ നടപടി അവസാനിപ്പിച്ചത്
. സ്ഥിരമായി സി ഐ മൃദുൽ ഇത്തരത്തിലുള്ള റിപ്പോർട്ടുകളാണ് കോടതിയിൽ സമർപ്പിക്കുന്നതെന്ന് കോടതി നിരീക്ഷിക്കുകയും ചെയ്തു. നിങ്ങളാണോ അതോ മറ്റാരെങ്കിലുമാണോ റിപ്പോർട്ട് തയ്യാറാക്കിയതെന്ന ചോദ്യത്തിന് വിറച്ചു നിന്ന സി ഐ കോടതിയിൽ മാപ്പപേക്ഷിക്കുകയായിരുന്നു.
കോടതിയുടെ ഓരോ ചോദ്യങ്ങൾക്കും മുന്നിൽ പതറിപ്പോയ സിഐ ' സർ ' വിളി ആവർത്തിച്ച് കേണപേക്ഷിക്കുകയായിരുന്നു. ആരെങ്കിലും എഴുതുന്ന റിപ്പോർട്ടിൽ ഒപ്പിടും മുമ്പ് വസ്തുതകൾ ഒത്തു നോക്കി പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. വരും വരായ്കകൾ ചിന്തിച്ചു വേണം ഒപ്പിടാന്നെന്നും കോടതി ഓർമ്മിപ്പിച്ചു. ദീർഘകാലം സർവ്വീസുള്ളതിനാൽ സർവ്വീസ് ബുക്കിൽ സ്റ്റിഗ്മ ( കളങ്കം) ചുവപ്പു മഷി പുരളണ്ടന്ന് കരുതിയാണ് വെറുതെ വിടുതെന്നും കോടതി ഓർമ്മിപ്പിച്ചു. ജാമ്യഹർജിയിൽ കോടതി 12 ന് വിധി പറയും.
"
https://www.facebook.com/Malayalivartha
























