Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ആ സ്ത്രീയ്ക്ക് ഒപ്പം ജീവിച്ചു കൊണ്ടാണ് അജിത്ത് അനുപമയുമായി പ്രണയം നടിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അനുപമ ഗര്‍ഭിണിയാകുന്നതും. അത്തരമൊരാള്‍ ചെയ്ത ചെറ്റത്തരത്തിന് അവന്‍ ദളിതനായതിന്റെ പേരില്‍ അവന്റെ ദളിത് സ്വത്വത്തില്‍ കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തെമ്മാടിത്തരമാണ്...' വൈറലായി മാധ്യമപ്രവര്‍ത്തകന്‍ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

01 DECEMBER 2021 01:20 PM IST
മലയാളി വാര്‍ത്ത

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ പലതരത്തിലുള്ള പരാമർശങ്ങളാണ് ഉയര്ന്നുവന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുകയാണ്. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തില്‍ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണെന്ന് സുരേഷ് കുമാര്‍ കുറിക്കുന്നു. പ്രണയം, വിവാഹം - വിവാഹ മോചനം, ലൈംഗികത, വിവാഹപൂര്‍വ ലൈംഗികത, വിവാഹേതര ലൈംഗികത, ഗേ, ലെസ്ബിയന്‍ ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോഴും അനുപമ - അജിത്ത് വിവാദത്തില്‍ ലവലേശം അവരെ പിന്തുണയ്ക്കാനില്ലെന്ന് സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.


സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പട്ടികജാതിക്കാര്‍ക്കെതിരായ അക്രമത്തിലും കേരളം നമ്പര്‍ വണ്‍: നാഷണല്‍ ക്രൈം ബ്യുറോയുടെ കണക്കുകള്‍ നിരത്തി പട്ടികജാതി മോര്‍ച്ച ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തില്‍ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്… അനുപമ - അജിത്ത് വിഷയങ്ങളില്‍ മാധ്യമ - നവ മാധ്യമങ്ങളില്‍ പല വാര്‍ത്തകളും സമരാഘോഷങ്ങളും കണ്ടിട്ടും ഇതുവരെ പ്രതികരിക്കാതിരുന്നത് അവഗണിച്ച്‌ ഒഴിവാക്കേണ്ട വിഷയം എന്ന നിലയില്‍ കണ്ടതുകൊണ്ടാണ്… പ്രണയം, വിവാഹം - വിവാഹ മോചനം, ലൈംഗികത, വിവാഹപൂര്‍വ ലൈംഗികത, വിവാഹേതര ലൈംഗികത, ഗേ, ലെസ്ബിയന്‍ ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്ബോഴും അനുപമ - അജിത്ത് വിവാദത്തില്‍ ലവലേശം അവരെ പിന്തുണയ്ക്കാനില്ല..

ഈ വിഷയത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനൊപ്പം മാത്രമാണ് .. അത് അയാള്‍ CPIM പ്രവര്‍ത്തകനായതു കൊണ്ടോ മണമറഞ്ഞ പ്രമുഖ CPM നേതാവിന്റെ മകനായതു കൊണ്ടോ അല്ല. രണ്ട് പെണ്‍മക്കളുടെ പിതാവായ അദ്ദേഹം മക്കളുടെ നല്ല ഭാവിക്കായി എടുത്ത നിലപാടിനോടുളള ഐക്യപ്പെടല്‍ ആണ്. ഈ വിവാദങ്ങളുടെ തുടക്കത്തില്‍ വളരെ യാദൃശ്ചികമായിട്ടാണ് ജയചന്ദ്രനെ നേരില്‍ കണ്ടത്. റിട്ടയേര്‍ഡ് ADGP ജയരാജ് സാറിനെ കാണാന്‍ വേണ്ടി പോയപ്പോള്‍ സാറുമായുള്ള സംഭാഷണത്തിനിടയില്‍ സാറിന്റെ അയല്‍വാസിയായ ജയചന്ദ്രന്റെ മകളുടെ വിഷയം കടന്നുവന്നു. അവിടന്ന് മടങ്ങുമ്പോള്‍ ജയചന്ദ്രനെ കൂടി കണ്ട് സംസാരിച്ചു. നിറകണ്ണുകളുമായി സംസാരിച്ച ജയചന്രന്റെ മുഖം മറക്കാന്‍ കഴിയില്ല.

ഞാനും രണ്ട് പെണ്‍ മക്കളുടെ പിതാവാണ്.. ജയചന്ദ്രന്‍ നേരിട്ടതുപോലെ ഒരു ദുര്യോഗം ഒരു പിതാവിനും സംഭവിക്കരുത്… ജയചന്ദ്രന്റേത് ദുരഭിമാനത്തിന്റെ പ്രശ്നമായിരുന്നില്ല. മറിച്ച്‌ മകളുടെ ഭാവി ഇരുളടയുന്നതിന്റെ പ്രശ്നങ്ങള്‍ ആയിരുന്നു.. എല്ലാവരും ജയചന്ദ്രനെ ക്രൂരനായ പിതാവായി ചിത്രീകരിച്ച്‌ വേട്ടയാടുമ്ബോള്‍ വിവാഹം കഴിപ്പിച്ചയച്ച മൂത്ത മകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെ ആണെന്നും ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നല്‍കിയാണ് മകളെ വളര്‍ത്തിയത്. ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്.

ഏതു വെല്ലുവിളികളെയും നേരിടാന്‍ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളര്‍ത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു… അജിത്തിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതന്‍ ആയിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്ബാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്…

ഈ സാഹചര്യത്തില്‍ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയില്‍ നിങ്ങള്‍ പൂര്‍ണമായും തകര്‍ന്നുപോകില്ലേ? എല്ലാ ധൈര്യവും സംഭരിച്ച്‌ ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് താന്‍ ശ്രമിച്ചത്. കാര്യങ്ങളെല്ലാം ഞങ്ങള്‍ അറിയുമ്ബോള്‍ അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അന്നവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആസമയത്ത് ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച്‌ ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്ബേ തന്നെ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു…

യുവാക്കളുടെ മരണത്തിനു പിന്നില്‍ വ്യാജമദ്യമല്ല, മറ്റെന്തോ രാസവസ്തു : മരണത്തില്‍ ദുരൂഹത പ്രസവിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞു… പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കില്‍ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാന്‍ ആരോടെങ്കിലും പറഞ്ഞോ? കുഞ്ഞിനെ നല്‍കാനുള്ള അവളുടെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചു. ഇപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെങ്കില്‍ അത് തടയാന്‍ ഞാന്‍ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല.

അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങള്‍ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകള്‍ നിങ്ങള്‍ അനുഭവിക്കുമ്ബോള്‍ മാത്രമേ മനസിലാകു - അദ്ദേഹം പറഞ്ഞു…. ഈ നിലപാടുകളില്‍ എന്തായിരുന്നു തെറ്റ് ? പ്രായപൂര്‍ത്തിയായ അനുപമയും അജിത്തും പ്രസവമെടുക്കലും കുഞ്ഞിന്റെ പരിപാലനവും ഒക്കെ അനുപമയുടെ വയസായ മാതാപിതാക്കളുടെ ചിലവില്‍ നടത്തിയെടുത്തു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ സ്വതന്ത്രരാണ്. അത് അച്ഛനായാലും മകളായാലും. കൊച്ചിനെ നോക്കേണ്ട ചുമതല അവര്‍ക്കാരുന്നു. അനുപമ ഗര്‍ഭിണിയായി എന്നറിഞ്ഞ അജിത്ത് അനുപമയെ അനുപമയുടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയി സംരക്ഷിച്ച്‌ സ്വന്തം ചിലവില്‍ പ്രസവവും പ്രസവാനന്തര ശുശ്രൂഷയും നടത്തി അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കണമായിരുന്നു.. .


ഞാന്‍ വയറ്റിലുണ്ടാക്കും പെണ്ണിന്റെ അപ്പന്‍ പേറെടുക്കണം കൊച്ചിനും തള്ളക്കും ചിലവിന് കൊടുക്കണം എന്നാരുന്നു ആ നിഷ്കളങ്കന്റെ ആറ്റിറ്റ്യൂഡ് … അനുപമയുടെ അവസ്ഥ അനുപമയെ പിന്തുണയ്ക്കുന്നവരുടെ മകള്‍ക്കോ, സഹോദരിയ്ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ഉണ്ടായാല്‍ അവര്‍ എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു. ? ഇരട്ടത്താപ്പുകളുടെ അപ്പോസ്തലന്‍മാര്‍ ആയി മാറും.. ഏതൊരു രക്ഷിതാവും സ്വന്തം മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല കരിയര്‍ നേടി നല്ല നിലയില്‍ ജീവിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ്. അജിത് - അനുപമ വിഷയത്തില്‍ ഒരു പാട് ഇരകള്‍ ഉണ്ട്.. ജയചന്ദ്രനും ഭാര്യയും അവരുടെ മൂത്ത മകള്‍, അതിനെല്ലാം മേലെ അജിത്ത് വിവാഹ മോചനം നേടിയ അജിത്തിന്റെ മുന്‍ ഭാര്യ…

മറ്റൊരു വ്യക്തിയുടെ ഭാര്യയും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്ന സ്ത്രീയെ ആ ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയെടുത്ത് വിവാഹം കഴിച്ച്‌ വര്‍ഷങ്ങളായി ഭാര്യാ- ഭര്‍ത്താക്കന്‍മാര്‍ ആയി ജീവിച്ചവര്‍ ആണ് അജിത്ത് .. ഇപ്പോള്‍ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആ സ്ത്രീയുമായുള്ള വിവാഹ ബന്ധം ഒഴിവാക്കിയെടുത്തു. എന്നിട്ട് പുതിയ മേച്ചില്‍പ്പുറം തേടിപ്പോയി… അജിത്ത് കൈവിട്ട വീട്ടുകാരും ബന്ധുക്കളും മുന്നേ കൈയൊഴിഞ്ഞ ആ സ്ത്രീയുടെ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങിനെ ആയിരിക്കും… ? മുസ്ലിം സ്ത്രീ ആ കെട്ടുപാടുകളില്‍ നിന്നാണ് ഹിന്ദുവായ അജിത്തിനെ പുനര്‍ വിവാഹം ചെയ്തത്. അതോടെ കുടുംബ - സ്വന്തബന്ധങ്ങള്‍ അറ്റു.. ഉപയോഗിച്ച്‌ മടുത്ത് കഴിഞ്ഞപ്പോള്‍ അജിത്ത് നിഷ്ക്കരുണം വലിച്ചെറിയപ്പെട്ട ആ സ്ത്രീയുടെ പ്രശ്നങ്ങള്‍ എന്തേ ആര്‍ക്കും വിഷയമാകുന്നില്ല.. ?

പ്രണയം നടിച്ച്‌ ലൈംഗികതയ്ക്കായി അജിത്ത് ഒരുക്കിയ നാടകത്തിലെ ഒരു ഇരയാണ് അനുപമ… ആദ്യ ഭാര്യയുടെ യൗവ്വനം അവസാനിക്കാറായപ്പോള്‍ പുതിയ യുവതിയെ വരുതിയിലാക്കിയ ആളാണ് അജിത്ത്.. അതും മറ്റൊരുത്തന്റെ ഭാര്യയും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയെ ആ വിവാഹ ബന്ധം വേര്‍പ്പെടുത്തിച്ച്‌ പുനര്‍വിവാഹം കഴിക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ ആ സ്ത്രീയെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും വിവാഹ മോചനം നേടിയതിന് ശേഷം അനുപമയ്ക്ക് ഒപ്പം ജീവിക്കുന്നു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കേ, ആ സ്ത്രീയ്ക്ക് ഒപ്പം ജീവിച്ചു കൊണ്ടാണ് അജിത്ത് അനുപമയുമായി പ്രണയം നടിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അനുപമ ഗര്‍ഭിണിയാകുന്നതും. അത്തരമൊരാള്‍ ചെയ്ത ചെറ്റത്തരത്തിന് അവന്‍ ദളിതനായതിന്റെ പേരില്‍ അവന്റെ ദളിത് സ്വത്വത്തില്‍ കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തെമ്മാടിത്തരമാണ് .. ദളിതരാരും അന്തസ്സ് കെട്ട അസാന്മാര്‍ഗ്ഗിക രീതിയില്‍ ജീവിക്കുന്നവരല്ല..

 

പിന്‍കുറി : അനുപമയുടെ അച്ഛന്‍ അന്തരിച്ച പ്രമുഖ CPIM നേതാവിന്റെ മകനും CPM ന്റെ പ്രാദേശിക നേതാവായതു കൊണ്ട് മാത്രമാണ് മാധ്യമങ്ങളും അമാനവ - അനാക്രി - പോമോ - ചില ദലിത് സ്വത്വവാദികളും മൗദൂദികളും അനുപമയെ പിന്തുണക്കാനും ഏറ്റെടുക്കാനും ആഘോഷിക്കാനും രംഗത്ത് വന്നത്… മാധ്യമങ്ങള്‍ മത്സരിച്ച്‌ വാര്‍ത്തകള്‍ നല്‍കി ഉഴുതു മറിച്ചിട്ടും ഇതൊന്നും കേരളത്തിന്റെ മഹാ ഭൂരിപക്ഷത്തിന്റെയും ഒരു പരിഗണനാ വിഷയം പോലുമായില്ല… മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതനുസരിച്ച്‌ കാര്യങ്ങള്‍ നടക്കുമായിരുന്നു എങ്കില്‍ പിണറായി വിജയന്‍ ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രിയേ ആകില്ലായിരുന്നു.. 2020 ജൂലൈ മുതല്‍ നിയമസഭാ വോട്ടെടുപ്പ് കഴിയുന്നതു വരെ മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തിരുന്നു എങ്കില്‍ പിണറായി വിജയന്‍ ഇന്ന് പ്രതിപക്ഷ നേതാവായി ഇരിക്കുമായിരുന്നു… അനുപമ വിഷയത്തില്‍ കേരളത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളും അനുപമയുടെ അച്ഛന്‍ ജയചന്ദ്രന് ഒപ്പമാണ്… പ്രത്യേകിച്ച്‌ പെണ്‍മക്കള്‍ ഉള്ള അച്ഛനമ്മമാര്‍..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (3 hours ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (3 hours ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (3 hours ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (3 hours ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (4 hours ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (4 hours ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (4 hours ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (5 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (5 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (6 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (7 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (7 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (7 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (9 hours ago)

Malayali Vartha Recommends