അന്ന് സി.പി.എമ്മിൻ്റെ കൊലപട്ടികയിൽ ജയകൃഷ്ണനൊപ്പം ഞങ്ങൾ ചിലരുമുണ്ടായിരുന്നു;പൊലീസ് നിരീക്ഷണവും സംഘ സ്വയം സേവകരുടെ കാവലിലും കണ്ണൂരിലൂടെ സഞ്ചരിച്ച കാലം;കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൊലക്കത്തിക്ക് മുന്നിലും വഴങ്ങാതിരുന്ന ധീരനായിരുന്നു ജയകൃഷ്ണനെന്ന് പി കെ കൃഷ്ണദാസ്

കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൊലക്കത്തിക്ക് മുന്നിലും വഴങ്ങാതിരുന്ന ധീരനായിരുന്നു ജയകൃഷ്ണനെന്ന് പി കെ കൃഷ്ണദാസ് .അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ധീരനായിരുന്നു ജയകൃഷ്ണൻ.. അഭിമാനിയായിരുന്നു.. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് ഗുണ്ടകളുടെ കൊലക്കത്തിക്ക് മുന്നിലും വഴങ്ങാതിരുന്ന ധീരൻ.
അന്ന് സി.പി.എമ്മിൻ്റെ കൊലപട്ടികയിൽ ജയകൃഷ്ണനൊപ്പം ഞങ്ങൾ ചിലരുമുണ്ടായിരുന്നു.പൊലീസ് നിരീക്ഷണവും സംഘ സ്വയം സേവകരുടെ കാവലിലും കണ്ണൂരിലൂടെ സഞ്ചരിച്ച കാലം. യാത്രകളെല്ലാം പരസ്പരം പറഞ്ഞും അറിഞ്ഞും മാത്രം.യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷനായിരുന്നു ജയകൃഷ്ണൻ, ഞാൻ സംസ്ഥാന അധ്യക്ഷനും, തോളോട് തോൾ ചേർന്ന് രക്തദാഹികളായ കമ്മ്യൂണിസ്റ്റുകാർക്കിടയിൽ ഞങ്ങൾ പ്രവർത്തിച്ച കാലം.
ആ ഡിസംബർ ഒന്നിന് ജയകൃഷ്ണൻ സ്കൂളിൽ പോയത് ഞാനറിഞ്ഞിരുന്നില്ല. ആറാം ക്ലാസ്സിൽ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം, ക്ലാസ് മുറിയുടെ അരമതിൽ ചാടിക്കടന്ന് ആ അക്രമി സംഘം അകത്തു കയറി, പതിനൊന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് മുന്നിലിട്ട് സി.പി.എമ്മിൻ്റെ അക്രമി സംഘം ജയകൃഷ്ണനെ വെട്ടി, കുഞ്ഞുങ്ങളുടെ മുഖത്തും പുസ്തക താളുകളിലും അധ്യാപകൻ്റെ ചുടുരക്തം വീണു.
ക്രൂരമായ കൊലപാതകത്തിന് ശേഷം ക്ലാസ്സ് മുറി വിട്ട് വരാന്തയിലൂടെ ഇറങ്ങിയോടിയ അക്രമികളിൽ ഒരാൾ സ്കൂളിൻ്റെ ചുവരിൽ ഇങ്ങിനെ എഴുതി "സാക്ഷി പറഞ്ഞാൽ ജയകൃഷ്ണൻ ആവർത്തിക്കും" ! ആ ഭീഷണി അവിടെ പഠിച്ചിരുന്ന കുരുന്നുകളോടായിരുന്നു. ഭീഷണിയുടെ ചുവരെഴുത്തുകൾ ഇന്നും കേരളത്തിൽ മായ്ഞ്ഞിട്ടില്ല.
മാധ്യമങ്ങളെയും സാംസ്കാരിക ഗുണ്ടകളെയും സി.പി.എം ഇപ്പോഴും ഭീഷണിപ്പെടുത്തി കൂടെ നിർത്തിയിരിക്കുകയാണ്.ജയകൃഷ്ണനെ കൊലപ്പെടുത്തിയ കത്തി സി.പി.എം ഇപ്പോൾ എസ്.ഡി.പി.ഐ ഏൽപ്പിച്ചിരിക്കുകയാണ്.അപകടകരമായ ഒരു കൂട്ടുകെട്ടാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.
പക്ഷെ ഒന്നുറപ്പ കൊന്നു തീർക്കാനാകില്ല ഈ പ്രസ്താനത്തെയെന്ന് സി.പി.എമ്മിന് ഇപ്പോൾ മനസ്സിലായിക്കാണും അതാണല്ലോ ശത്രുവിൻ്റെ ശത്രു മിത്രമെന്ന ന്യായത്താൽ നിങ്ങൾ ഒന്നിക്കുന്നത്. ധീരനായ ജയകൃഷ്ണൻ്റെ ഓർമ്മകൾ നമുക്ക് എക്കാലവും ആവേശമാണ്. ഓർമ്മകളുടെ ഒരായിരം കാവിപ്പൂക്കൾ അർപ്പിക്കട്ടെ...
https://www.facebook.com/Malayalivartha

























