എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ വള്ളക്കാർ കണ്ടത് പകച്ച് പോകുന്ന കാഴ്ച്ച;ഉടനെ പോലീസിലറിയിച്ചു;അഗ്നിശമന സേനാ അംഗങ്ങളെത്തി അഴിച്ചെടുത്തു;ആളെ തിരിച്ചറിയാനുള്ള അന്വേഷണത്തിൽ പോലീസ്;യുവതിയുടെ കടുംകൈ എന്തിന് ?

എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ കണ്ടത് ആരും പകച്ച് പോകുന്ന കാഴ്ച്ച. സ്ത്രീയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .
ആളെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. ആറര മണിയോടെ മൃതദേഹം വള്ളക്കാരാണ് കണ്ടത്. ഇവർ പൊലീസിനെ വിവരമറിയിച്ചു . തുടർന്ന് അഗ്നിശമന സേനാ അംഗങ്ങൾ എത്തി മൃതദേഹം നീക്കുകയും ചെയ്തു. ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തും. മരിച്ചത് ആരാണെന്നു അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു. കോട്ടയത്ത് കൊവിഡ് ഭീതിയിൽ നഴ്സായ യുവതി ജീവനൊടുക്കിയത്. ഒമിക്രോണ്‍ വ്യാപനം മൂലം വിമാനസര്‍വീസുകള്‍ നിര്‍ത്തലാക്കുന്നതോടെ വിദേശ ജോലിക്കു പോകാന്‍ വൈകുമെന്ന വിഷമത്തിലാണ് മണിമലയിൽ നഴ്സായ യുവതി ജീവനൊടുക്കിയത്.
വാഴൂര്‍ ഈസ്‌റ്റ് ആനകുത്തിയില്‍ നിമ്മി പ്രകാശ് (27) ആണു മരിച്ചത്. ഞായറാഴ്‌ച രാത്രി ഒമ്പതോടെ മണിമല വള്ളംചിറയിലെ ഭര്‍തൃഗൃഹത്തിലെ ബെഡ്‌റൂമിലാണു യുവതി തൂങ്ങിമരിച്ചത്. കര്‍ണാടകയില്‍ നഴ്‌സായിരുന്ന നിമ്മി സ്വീഡനില്‍ ജോലി ശരിയായതോടെ രണ്ടുമാസം മുമ്പാണു മണിമലയിലെ വീട്ടിലെത്തിയത്.
കോവിഡ് മൂലം വിദേശജോലി നഷ്‌ടപ്പെട്ട ഭര്‍ത്താവ് റോഷന്‍ പാലായിലെ സ്വകാര്യസ്‌ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. രണ്ടു വര്‍ഷം മുമ്പായിരുന്നു വിവാഹം. കുടുംബപ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ വ്യക്‌മാക്കി. ഞായറാഴ്‌ച ഇരുവരും വള്ളംചിറയിലെ ഇടവകപ്പള്ളിയില്‍ പോയിരുന്നു.
തിരികെ വീട്ടിലെത്തി റോഷന്റെ മാതാപിതാക്കളുമൊരുമിച്ചു ഭക്ഷണം കഴിച്ചതിനു ശേഷം നിമ്മി മുറിയിലേക്കു പോയി. കുറേക്കഴിഞ്ഞ് റോഷന്‍ ചെല്ലുമ്പോള്‍ ബെഡ്‌റൂമിന്റെ കതക് ഉള്ളില്‍നിന്നു പൂട്ടിയിരുന്നു. വിളിച്ചിട്ടും തുറക്കാതായതോടെ കതക് വെട്ടിപ്പൊളിച്ചപ്പോള്‍ നിമ്മിയെ ഷാളില്‍ കുരുക്കുണ്ടാക്കി തൂങ്ങിയ നിലയിലാണു കണ്ടത്. ഷാള്‍ മുറിച്ചുമാറ്റി മണിമലയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
https://www.facebook.com/Malayalivartha

























