ദിലീപിനെ മൂന്നു ദിവസം ചോദ്യം ചെയ്തപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ മനസിലെന്ത്? അന്വേഷണം പുകയുന്നു, അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ വീണ്ടും അത് സംഭവിക്കും; പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചെയ്യാൻ ഹൈക്കോടതിയുടെ അനുമതിക്കായി ക്രൈംബ്രാഞ്ച്

ദിലീപിനെ മൂന്നു ദിവസം ചോദ്യം ചെയ്തപ്പോൾ ക്രൈംബ്രാഞ്ചിൻ്റെ മനസിലെന്ത്? ദിലീപിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വാങ്ങാനുള്ള സംഗതികൾ ക്രൈംബ്രാഞ്ചിന് ലഭിച്ചെന്നാണ് വിവരം. നാളെ ഹൈക്കോടതി കേസ് പരിഗണിക്കുമ്പോൾ പോലീസുദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഫോൺ ഒളിപ്പിച്ചത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഹൈക്കോടതിയെ അറിയിക്കും. ദിലീപിനെതിരെ കുരുക്ക് മുറുക്കാൻ കഴിഞ്ഞു എന്ന വിശ്വാസമാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിനുള്ളത്.
ക്രൈംബ്രാഞ്ച് എസ്പിയെയും മറ്റ് അന്വേഷണ ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച ശേഷമാണ് എസ്.ശ്രീജിത്ത് ചൊവ്വാഴ്ച രാത്രി വൈകി കളമശേരിയിലെ ഓഫീസിൽ നിന്നും മടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ ചോദ്യം ചെയ്യാനാണ് കോടതിയുടെ അനുമതി തേടുക.
ഗൂഡാലോചനയിൽ കേസ് എടുത്തതിന് പിന്നാലെ ദിലീപ് അടക്കമുള്ള പ്രതികൾ ഒളിപ്പിച്ച മൊബൈൽ ഫോണുകൾ ഇന്ന് ഉച്ചയോടെ ഹാജരാക്കാൻ നിർദ്ദേശം നൽകി. ഉച്ചയ്ക്ക് രണ്ടരയ്ക്ക് മുൻപ് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഫോണുകൾ ഹാജരാക്കാനാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുള്ളത്. ദിലീപ്, സഹോദരൻ അനൂപ്, അപ്പു അടക്കം മൂന്ന് പ്രതികൾക്കാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.
ഡിസംബർ ഒമ്പതിന് വധഭീഷണി കേസ് എടുത്തതിന് പിന്നാലെ പ്രതികൾ ഉപയോഗിച്ച അഞ്ച് ഫോണുകൾ പെട്ടെന്ന് മാറ്റുകയും പുതിയ ഫോണുകളിൽ സിംകാർഡ് ഇട്ടുവെന്നുമാണ് കണ്ടെത്തിയിട്ടുള്ളത്. ഗൂഡാലോചനയുടെ നിർണ്ണായക തെളിവുകൾ ലഭിക്കുമായിരുന്ന ഫോൺ ഒളിപ്പിച്ചത് തെളിവ് നശിപ്പിക്കാൻ ആണെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തൽ. ഈ ഫോണുകളുടെയെല്ലാം വിശദാംശങ്ങൾ ക്രൈം ബ്രാഞ്ചിൻ്റെ പക്കലുണ്ട്.
പ്രതികളുടെ വീടുകളിൽ നടത്തിയ റെയ്ഡിനിടെ പിടിച്ചെടുത്ത ഫോൺ പുതിയവയാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ദിലീപ് അടക്കമുള്ള പ്രതികൾ ചോദ്യം ചെയ്യലിന് ഹാജരായതും പുതിയ ഫോണുകളുമായാണ്. ഇന്ന് ഉച്ചയോടെ ഫോൺ ഹാജരാക്കിയില്ലെങ്കിൽ ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ച് പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന ആവശ്യം ഉന്നയിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായത് ഇന്നലെയാണ്. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയും വധഭീഷണിമുഴക്കുകയും ചെയ്തെന്ന കേസിൽ ദിലീപും കൂട്ടുപ്രതികളും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
അന്വേഷണത്തോട് പൂർണമായി സഹകരിക്കാമെന്നും എവിടെവേണമെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാമെന്നും പ്രതികൾ നിലപാടെടുത്തു. എന്നാൽ, അഞ്ച് ദിവസമെങ്കിലും ദിലീപടക്കമുളളവരുടെ കസ്റ്റഡിയിൽ വേണമെന്നും അല്ലെങ്കിൽ അന്വേഷണവുമായി മുന്നോട്ട് പോയിട്ട് അർഥമില്ലെന്നുമായിരുന്നു സർക്കാർ നിലപാട്. ഒടുവിൽ ഞായർ തിങ്കൾ , ചൊവ്വ ദിവസങ്ങളിൽ പ്രതികളെ ചോദ്യം ചെയ്യാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു. ഈ സമയപരിധിയാണ് ഇന്നലെ അവസാനിച്ചത്.
പോലീസിനെ സംബന്ധിച്ചടത്തോളം കേസിൽ ജയിക്കുക എന്നത് നിർണായകമാണ്. ഫ്രാങ്കോ മുളക്കലിനെ കോടതി വെറുതെ വിട്ട കേസിൽ സർക്കാരാണ് ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്. പ്രോസിക്യൂഷനെതിരെയാണ് കാര്യങ്ങൾ തിരിഞ്ഞത്. ദിലീപ് കേസിലും ഇങ്ങനെ സംഭവിക്കാൻ പാടില്ലെന്ന് വിശ്വാസം ശ്രീജിത്തിനുണ്ട്. അതു കൊണ്ടു തന്നെ എല്ലാ പഴുതുകളും അടച്ചുള്ള അന്വേഷണമാണ് പോലീസ് നടത്തുന്നത്.
നടിയെ ആക്രമിച്ച കേസിൽ രക്ഷപ്പെടാ തള്ളി വഴികൾ ദിലീപ് ഒരുക്കുന്നതിനിടയിലാണ് ബാലചന്ദ്രകുമാർ അവതരിച്ചത്. ഇതാണ് ദിലീപിന് വിനയായത്.
https://www.facebook.com/Malayalivartha


























