Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

കാനായി കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ ' വീണപൂവിന്' അവസാന മിനുക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്; അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതി നോക്കുമ്പോൾ ലാൻഡ് സ്കേപ്പിലെ ഇതുപോലൊരു വലിയ ശിൽപ്പം ഇനി ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്ന് ഡോ. തോമസ് ഐസക്ക്

28 JANUARY 2022 01:49 PM IST
മലയാളി വാര്‍ത്ത

കാനായി കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ “വീണപൂവ്”-ന് അവസാന മിനുക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതി നോക്കുമ്പോൾ ലാൻഡ് സ്കേപ്പിലെ ഇതുപോലൊരു വലിയ ശിൽപ്പം ഇനി ഏറ്റെടുക്കുക ദുഷ്കരമായിരിക്കുമെന്ന് ഡോ. തോമസ് ഐസക്ക് പറഞ്ഞു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കാനായി കുഞ്ഞിരാമൻ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശിൽപ്പങ്ങളിൽ ഒന്നായ “വീണപൂവ്”-ന് അവസാന മിനുക്കുകൾ ചെയ്തുകൊണ്ടിരിക്കുകയാണ്.

തോന്നയ്ക്കൽ ആശാൻ സ്മാരകമാണ് ഭൂമിക. അദ്ദേഹത്തിന്റെ ഇന്നത്തെ ആരോഗ്യസ്ഥിതി നോക്കുമ്പോൾ ലാൻഡ് സ്കേപ്പിലെ ഇതുപോലൊരു വലിയ ശിൽപ്പം ഇനി ഏറ്റെടുക്കുക ദുഷ്കരമായിരിക്കും. ശിൽപ്പം കാണാനും പഴയ കാര്യങ്ങൾ അയവിറക്കാനും ആർട്ടിസ്റ്റ് കെ.പി. തോമസുമൊന്നിച്ച് തോന്നയ്ക്കലിൽ പോയി. മഹാരാജാസിൽ പഠിച്ചിരുന്ന കാലത്താണ് കാനായി മുക്കോല പെരുമാൾ ജിസിഡിയുടെ മുന്നിൽ ചെയ്തുകൊണ്ടിരുന്നത്. അന്ന് വൈകുന്നേരങ്ങളിൽ എത്രയോ തീർത്ഥയാത്രകൾക്കു പോയിട്ടുള്ളതാണ്.

നാല് ആശാൻ ശിൽപ്പങ്ങളാണ് മുക്കാലേക്കറോളം വരുന്ന സ്മാരക ഭൂമിയിലുള്ളത്. 10 വർഷത്തിലേറെയായി കാനായി സ്മാരക നിർമ്മിതിയിലാണ്. സാധനസാമഗ്രികളുടെയും സഹായികളുടെയും ചെലവ് ആശാൻ സമിതി വഹിക്കും. അല്ലാതെ യാതൊരു പ്രതിഫലവും വാങ്ങാതെയുള്ള നിഷ്കാമകർമ്മം. ആദ്യം ചെയ്തത് മൊത്തം സ്ഥലത്തിന്റെ ലാൻഡ് സ്കേപ്പിംഗാണ്.

തന്റെ ശിൽപ്പങ്ങൾക്കുള്ള ക്യാൻവാസാണത് എന്നാണ് കാനായി പറയുക. ഇതു മനസിലാകാത്തവരാണ് ശംഖുംമുഖത്തെ സാഗരകന്യകയുടെ അടുത്ത് ഹെലികോപ്ടർ കൊണ്ടുവന്നു വയ്ക്കുന്നതെന്ന വിമർശനം രൂക്ഷമായ ഭാഷയിൽ അദ്ദേഹം ആവർത്തിച്ചു. ചിത്രത്തിൽ കാണാവുന്നതുപോലെ വീണപൂവ് നിലത്ത് മടങ്ങിക്കിടക്കുന്ന സ്ത്രീരൂപമാണ്.

ആശാന്റെ സ്ത്രീ കഥാപാത്രങ്ങളുടെ ചുവർച്ചിത്ര ആവിഷ്കാരം മന്ദിരത്തിൽ ഉണ്ട്. ആ കഥാപാത്രങ്ങളെയെല്ലാം ഈ ശിൽപ്പത്തിലേക്ക് ആവാഹിച്ചെടുക്കാനായിരുന്നു ശ്രമം. ശിൽപ്പത്തിന്റെ അപൂർവ്വമായ ചാരുത നിലത്ത് പടർന്നു കിടക്കുന്ന വാർമുടിയാണ്. അത് പുൽപ്പടർപ്പുകളിൽ ലയിച്ചു പോകുന്നു. ഇടയ്ക്കിടയ്ക്ക് അതു മുകളിലേക്ക് ഉയർന്നു വരും. അങ്ങനെ ഏതാണ്ട് 50 മീറ്റർ നീളത്തിൽ അഴിച്ചിട്ട വാർമുടി നീണ്ടുപോകുന്നു.


‘ദുരവസ്ഥയിലെ സാവിത്രി’യുടെ ശിൽപ്പവുമുണ്ട്. ചാത്തൻ പ്രത്യക്ഷത്തിൽ ഇല്ലെങ്കിലും പണിയായുധങ്ങളിലൂടെ തൊട്ടടുത്തുണ്ട്. താമരപ്പൂവും നിലത്തുണ്ട്. മൂന്നാമതൊന്ന് ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന ആഹ്വാനത്തിന്റെ ആവിഷ്കാരമാണ്. സാധാരണ ആശാൻ പ്രതിമകൾ മാറ്റുവിൻ ചട്ടങ്ങളെ എന്നത് ആഹ്വാനം ചെയ്ത് കൈയുയർത്തി നിൽക്കുന്നവയാണ്. സെനറ്റ് ഹാളിനും മുന്നിലും കായിക്കരയിലെയും ശിൽപ്പങ്ങൾ ഉദാഹരണങ്ങൾ.

കാനായിയുടെ ആശാൻ ആശയഗാംഭീര്യനായി കസേരയിൽ പുസ്തകവുമായി ഇരിക്കുകയാണ്. പല്ലനയിലെ ആശാൻ ശിൽപ്പത്തിന്റെയും സങ്കൽപ്പം ഇതാണ്. എന്നാൽ ഇതുരണ്ടും തമ്മിൽ താരതമ്യം ചെയ്യുന്നത് കാനായിയെ മനസ്സിലാക്കാൻ നല്ലൊരു മാർഗ്ഗമാണ്. പല്ലന ശിൽപ്പം കാണുമ്പോൾ പലപ്പോഴും കഷ്ടമെന്നു തോന്നിയിട്ടുണ്ട്.

ഭാര്യ നളിനി ഇല്ലാതെ കാനായിയെ ഇന്നു കാണാനാവില്ല. വീട്ടിലും യാത്രയിലും പണിസ്ഥലത്തുമൊക്കെ കൂടെയുണ്ടാകും. തോമസിന്റെ ഭാര്യ മോളിയുടെ ഉറ്റസുഹൃത്താണ് നളിനി. ജിസിഡിഎയുടെ മുന്നിൽ 40 വർഷം മുമ്പ് ഇരിക്കാറുള്ളതുപോലെ ഏറെ സമയം പലയിടത്തായി ഒത്തിരിനേരം ഇരുന്നു വർത്തമാനം പറഞ്ഞു. തിരുവനന്തപുരത്ത് ഒരു സായാഹ്നം അർത്ഥവത്തായി ചെലവഴിക്കണമെങ്കിൽ തോന്നയ്ക്കലിൽ പോവുക. ആശാന്റെ വീടും, പ്രദർശനമന്ദിരവും, ശിൽപ്പങ്ങളും കാണാം. നല്ലൊരു ലൈബ്രറിയുമുണ്ട്. പിന്നെ സൊറപറഞ്ഞിരിക്കാൻ വൃക്ഷത്തണലുകളും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (2 minutes ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (16 minutes ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (31 minutes ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (52 minutes ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (59 minutes ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (2 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (3 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (3 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (4 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (4 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (5 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (5 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (5 hours ago)

മുൻസീറ്റിൽ പ്രധാനമന്ത്രി; പിൻസീറ്റിൽ SPGയെ കൂടാതെ ആ സ്ത്രീ..മോഡി ഒളിപ്പിച്ച രഹസ്യം ശത്രുക്കൾ ഭയക്കുന്ന പെൺപുലി...  (5 hours ago)

നടന്‍ സിദ്ധാര്‍ത്ഥിന്റെ വിയോഗത്തില്‍ തീരാവേദനയില്‍ മലയാള സീരിയല്‍ ലോകം  (5 hours ago)

Malayali Vartha Recommends