Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാനായി പ്രാർഥിക്കുന്നു.. വാൽപ്പാറ വാഹനാപകടത്തിൽ അനുശോചിച്ച് രാഷ്ട്രപതി


മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിയിൽ നിന്നും പരമാവധി സഹായം... വാൽപ്പാറ വാഹനാപകടത്തിൽ പരിക്കേറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി...


വിഷു, മേടമാസ പൂജകൾ പൂർത്തിയാക്കി ശബരിമല ക്ഷേത്ര നട ഇന്ന് രാത്രി 10 മണിക്ക് അടയ്ക്കും...


ഇറാൻ- യു.എസ് യുദ്ധം അവസാനിക്കുമെന്ന് സൂചന... ലെബനനിൽ ഇസ്രയേൽ ആക്രമണം നിറുത്തിയതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് ഇറാൻ ഇന്നലെ പൂർണമായി തുറന്നു


ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന പോലീസ് പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് വീണ്ടും  പ്രോസിക്യൂഷൻ... ഹർജിയിൽ ആക്ഷേപമുണ്ടെങ്കിൽ 30 ന് ബോധിപ്പിക്കാൻ കോടതി ഉത്തരവ്

ചുമരിൽ ആത്മഹത്യാ കുറിപ്പ് എഴുതി ഒട്ടിച്ചു; തന്റെ മരണത്തിന് ഉത്തരവാദി മുൻമന്ത്രിയായ സഹോദരനും ചില പൊലീസുകാരും!!! മൃതദേഹം നായക്കൾക്ക് ഭക്ഷണമായി നൽകണം: മുൻമന്ത്രിയുടെ സഹോദരൻ ജീവനൊടുക്കിയ നിലയിൽ

29 JANUARY 2022 12:09 PM IST
മലയാളി വാര്‍ത്ത

കാഞ്ഞിരംകുളം മുൻ പഞ്ചായത്ത് പ്രസിഡന്റും മുൻമന്ത്രി എം.ആർ രഘുബാലചന്ദ്രബാലിന്റെ സഹോദരനുമായിരുന്ന കാ‍ഞ്ഞിരംകുളം മാവിള വീട്ടിൽ എം.ആർ രാജ​ഗുരുബാലിനെ (75) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഇന്നലെ രാവിലെ എട്ട് മണിയോടെ കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറി ഹാളിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം. അവിവാഹിതനായ ഇ​ദ്ദേഹം കഴിഞ്ഞ എട്ട് വർഷത്തോളമായി ഈ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. സഹായത്തിനെത്തുന്ന ദീപു എന്നയാളാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. കുടുംബ സ്വത്തിനെചൊല്ലി സഹോദരങ്ങളുമായി അകന്നു കഴിയുകയായിരുന്നു. ഒരാഴ്ചയായി കൊവിഡ് ബാധിച്ച് പുറത്തിറങ്ങാനാകാതെ ഇതിനകത്തായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

 

മൃതദേഹം കണ്ടെത്തിയ കെട്ടിടത്തിലെ ചുമരിൽ ആത്മഹത്യാ കുറിപ്പ് എഴുതി ഒട്ടിച്ചിരുന്നു. മരണത്തിന് ഉത്തരവാദി സഹോദരനാണെന്നും പൊലീസുകാരിൽ ചിലർക്കും പങ്കുണ്ടെന്നും കുറിപ്പിൽ പറയുന്നു. തന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുകയോ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യുന്നതിനു പകരം നായ്ക്കൾക്കു ഭക്ഷണമായി നൽകണമെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായിരുന്ന രാജഗുരുബാൽ, കോൺഗ്രസ് കാഞ്ഞിരംകുളം മണ്ഡലം പ്രസിഡന്റ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ യുവജനസംഘം ലൈബ്രറിയുടെ മുഴുവൻ സമയ പ്രവർത്തകനാണ്. നാലു തവണ നിയമസഭാംഗമായിരുന്ന എം. കുഞ്ഞുകൃഷ്ണൻ നാടാരുടെ സഹോദരൻ രാഘവൻ നാടാരുടെയും കമലാഭായിയുടെയും മകനാണ് രാജഗുരുബാൽ.

 

സോമവല്ലി, സുചിത്ര, സൽസുധ, സജൈത എന്നിവരാണ് മറ്റു സഹോദരങ്ങൾ. കാഞ്ഞിരംകുളത്തുകാർക്ക് രാജഗുരുബാൽ ‘സാമി’ ആണ്. എല്ലാവരോടും ഒരുപോലെ സൗമ്യനായി ഇടപെടുന്ന ‘സാമി’യുടെ വേർപാട് പ്രദേശവാസികളെ സങ്കടത്തിലാഴ്ത്തി. പറയാൻ ബാക്കി വച്ച കാര്യങ്ങൾ എല്ലാം അടുക്കും ചിട്ടയോടും ലൈബ്രറിയുടെ ചുവരിൽ ഒട്ടിച്ചു വച്ചിട്ടാണ് അദ്ദേ​ഹം യാത്രയായത്. യുവജനസംഘം ലൈബ്രറിയുടെ ലെറ്റർ പാഡിൽ 3 പേജുള്ള ആദ്യ കുറിപ്പ് കാഞ്ഞിരംകുളം പഞ്ചായത്ത് പ്രസിഡന്റിനുള്ളതാണ്. ഇതിൽ കോടികളുടെ സ്വത്തിന് അവകാശിയായ താൻ ഒരു സെന്റ് ഭൂമി പോലുമില്ലാത്ത പരമ ദരിദ്രനായെന്നു പറഞ്ഞിട്ടുണ്ട്. ആസ്മ രോഗി കൂടിയായ തനിക്ക് ഭക്ഷണത്തിനോ മരുന്നിനോ വേണ്ട പണം പോലുമില്ല. കടം വാങ്ങി ജീവിക്കുന്നതായും ഇനി അതു തുടരാനാവില്ലെന്നും വിവരിക്കുന്നു. ഇതിനു സമീപത്തായി കഴിവൂർ ജ്യോതി കുമാർ രചിച്ച ‘നിഴലും ഞാനും’ എന്ന കവിതാ സമാഹാരത്തിലെ ‘ഗുരു’ എന്ന കവിത ഒട്ടിച്ചിരിക്കുന്നു.

 

പൊതുജനങ്ങൾക്കു വേണ്ടിയാണ് അടുത്ത കുറിപ്പ്. താനില്ലെങ്കിലും ലൈബ്രറിയുടെ പ്രവർത്തനം ഒരു ക്ഷേത്രത്തിന്റെ പരിശുദ്ധിയോടെ ഗംഭീരമായി നടത്തണമെന്നു പറയുന്നു. എല്ലാ വർഷവും ഒന്നാം തീയതി ‘സാംസ്കാരിക സംഗമം’ സംഘടിപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, രാജഗുരുബാലിന്റെ പ്രശ്നം പരിഹരിക്കാൻ സഹായിക്കണം എന്നാവശ്യപ്പെട്ട് കെപിസിസി മുൻ പ്രസിഡന്റിനു 2017ൽ നൽകിയ കത്താണ് മറ്റൊന്ന്. അവസാനമായി ഒട്ടിച്ചിരിക്കുന്ന 2 പേജുകൾ, സിബിസിഐഡി ഇൻസ്പെക്ടർ എ.കെ. ഷാജിയുടെ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പാണ്.

 

എം.ആർ. രാജഗുരുബാൽ പ്രസിഡന്റായിരുന്ന കാഞ്ഞിരംകുളം യുവജനസംഘം ലൈബ്രറി, ലോക്ഡൗൺ കാലത്ത് വായനക്കാരുടെ വിരസതയകറ്റാൻ നടപ്പാക്കിയ പദ്ധതികളെല്ലാം വളരെ ശ്രദ്ധ നേടിയിരുന്നു. വായനക്കാർക്ക് പുസ്തകങ്ങൾ വീടുകളിൽ എത്തിച്ചു നൽകുന്നതായിരുന്നു അതിൽ പ്രധാനപ്പെട്ടത്. അതിനു പ്രത്യേക ഫീസും ഈടാക്കിയില്ല. പകരം പുസ്തകം തിരികെ തരണമെന്ന അഭ്യർഥന മാത്രം നടത്തി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, ശശി തരൂർ എംപി, എം. വിൻസന്റ് എംഎൽഎ, തുടങ്ങിയവർ അനുശോചിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെ എസ് യു നേതാവിനെതിരെ ലൈംഗികാതിക്രമ കേസ്  (3 hours ago)

യുക്രെയ്ന്‍ തലസ്ഥാനത്ത് നടന്ന വെടിവയ്പ്പില്‍ അഞ്ചു പേര്‍ അക്രമി കൊല്ലപ്പെട്ടു  (3 hours ago)

വയനാട് ദുരിത ബാധിതര്‍ക്കായി സര്‍ക്കാര്‍ നിര്‍മിച്ചു നല്‍കുന്ന ടൗണ്‍ഷിപ്പിലെ വീട് സന്ദര്‍ശിച്ച് മന്ത്രി കെ.രാജന്‍  (3 hours ago)

'പ്രേമലു 2' ഉപേക്ഷിച്ചതിനെ പറ്റി പ്രതികരിച്ച് ദിലീഷ് പോത്തന്‍  (3 hours ago)

കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി  (3 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ കടലൂര്‍ പര്യടനം വീണ്ടും റദ്ദാക്കി  (4 hours ago)

എയര്‍ഗണ്‍ ചൂണ്ടി ഭീഷണിപ്പെടുത്തി യുവാവിനെ മര്‍ദിച്ചെന്ന് പരാതി  (4 hours ago)

ഹോര്‍മുസിലെ ഇറാന്‍ ആക്രമണത്തില്‍ പ്രതിഷേധമറിയിച്ച് ഇന്ത്യ  (6 hours ago)

സുഹൃത്തിനെ ആക്രമിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ട്രെയിന്‍ തട്ടി മരിച്ചു  (6 hours ago)

ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാതപമേറ്റു  (6 hours ago)

പുഴയില്‍ കുളിക്കാനിറങ്ങിയ 15കാരന്‍ പുഴയില്‍ മുങ്ങിമരിച്ചു  (8 hours ago)

ഫോണുകളില്‍ ആധാര്‍ ആപ്പ് നിര്‍ബന്ധമാക്കാനുള്ള പദ്ധതിയില്‍ നിന്ന് കേന്ദ്രം പിന്മാറി  (8 hours ago)

സംസ്ഥാനത്ത് മില്‍മ പാല്‍ വില വര്‍ദ്ധിച്ചേക്കും; ലിറ്ററിന് 6 രൂപ വരെ കൂടിയേക്കും  (8 hours ago)

ഹോർമൂസ് ദേ തുറന്നു ദേ അടച്ചു കളി മാറ്റി പിടിച്ച് ഇറാൻ ഒരു മുഴം മുന്നേ എറിഞ്ഞ് ട്രംപ് മണിക്കൂറിനുള്ളിൽ അപ്രത്യക്ഷ നീക്കം  (8 hours ago)

വിഷു ആഘോഷചിത്രങ്ങള്‍ക്ക് പിന്നാലെ നവ്യ നായര്‍ക്കെതിരെ സോഷ്യല്‍ മീഡിയ വിമര്‍ശനം  (8 hours ago)

Malayali Vartha Recommends