നശിപ്പിച്ചതെല്ലാം പിടിച്ചെടുക്കും; അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ ഒളിപ്പിച്ച സ്‌മാർട്ട് ഫോണുകൾ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച്; അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കും

ദിലീപ് കേസിൽ നശിപ്പിച്ചതെല്ലാം പിടിച്ചെടുക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള മൂന്ന് പ്രതികൾ മുക്കാൻ ശ്രമിച്ച സ്‌മാർട്ട് ഫോണുകൾ പിടിച്ചെടുക്കാൻ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. ഇതു സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർ നിയമോപദേശം തേടിയിരിക്കുകയാണ്. അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് ക്രൈംബ്രാഞ്ച് നീക്കം നടത്തുന്നത്.
ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്ന വിശ്വാസത്തിലാണ് അന്വേഷണ സംഘം. ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നും അറിയാനാകുമെന്നാണ് കരുതുന്നത്. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാണ് തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്.
മനഃപൂർവ്വം മാറ്റിയ ഫോണുകൾ ഹൈക്കോടതയിൽ ഹാജരാക്കിയേക്കില്ലെന്ന സൂചന ലഭ്യമായതോടെയാണ് ഇപ്പോൾ നീക്കം നടക്കുന്നത്. അന്വേഷണവുമായി സഹകരിച്ച് മൊബൈലുകൾ ഹാജരാക്കിയാൽ ഉടൻ ശാസ്ത്രീയ പരിശോധനാ നടപടികളിലേക്ക് നീങ്ങുകയും ചെയ്യും. നിർണായക തെളിവായ അഞ്ച് ഫോണുകളുടെ പരിശോധനയിൽ സുപ്രധാന വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ക്രൈംബ്രാഞ്ചിപ്പോൾ ഉള്ളത്.
നടൻ ദിലീപ്, സഹോദരൻ അനൂപ്, ദിലീപിന്റെ സഹോദരീ ഭർത്താവ് സുരാജ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണുകളായിരുന്നു തിരിമറി നടത്തിയത്. മാറ്റിയ ഫോണുകൾ ആവശ്യപ്പെട്ടെങ്കിലും പ്രതികൾ ഇത് വരെ നൽകിയില്ല. ഇതോടെ ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയായിരുന്നു .ചാറ്റുകളും മറ്റും വീണ്ടെടുക്കാൻ ഫോണുകൾ സ്വകാര്യ ഫോറൻസിക് ഏജൻസിക്ക് നൽകിയിരിക്കുകയാണെന്ന വാദമാണ് പ്രതി ഭാഗം ഉന്നയിക്കുന്നത്.
ഇതിന്റെ ഫലവും ഫോണുകളും കോടതിയിൽ സമർപ്പിക്കാമെന്നുമാണ് ദിലീപിന്റെ അഭിഭാഷകൻ പറയുന്നത്. ക്രൈംബ്രാഞ്ച് പറയുന്നത് ഗൂഢാലോചനക്കേസിൽ പ്രതികളുടെ മൊബൈൽ ഫോൺ പരിശോധന ആവശ്യമാണെന്നാണ് . കഴിഞ്ഞ 13ന് നടത്തിയ റെയ്ഡിനിടെയായിരുന്നു ഫോണുകൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്.
മൂവരുടെയും ഒരു വർഷത്തെ ഫോൺകാൾ വിവരങ്ങളുടെ പരിശോധയ്ക്കിടെ ഐ.എം.ഇ.ഐ നമ്പറുകളിലെ വ്യത്യാസം കണ്ടെത്തി. ഇതോടെയാണ് കള്ളത്തരങ്ങൾ വെളിപ്പെട്ട് വന്നത് . ചൊവ്വാഴ്ചത്തെ മൂന്നാംഘട്ട ചോദ്യംചെയ്യലിൽ ഫോൺ ഹാജരാക്കാൻ നോട്ടീസ് നൽകിയിരുന്നു. മൊബൈൽഫോൺ മാറ്റിയതിനെക്കുറിച്ച് ചോദിച്ചറിയുകയും ചെയ്തു. ദിലീപടക്കമുള്ള പ്രതികൾ വ്യക്തമായ ഉത്തരം ഇത് വരെ നൽകിയില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം .
എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടക്കുമ്പോഴുള്ള വ്യക്തമായ ശബ്ദസാമ്പിൾ അന്വേഷണസംഘത്തിന് കിട്ടിയിരിക്കുകയാണ്. ബാലചന്ദ്രകുമാർ കൈമാറിയ ശബ്‌ദസാമ്പിളുകളിൽ ചിലതിൽ ശബ്ദത്തിൽ വ്യക്തതക്കുറുവുകൾ സംഭവിച്ചു.
പിന്നീട് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് സംഭാഷണം വ്യക്തമായി കിട്ടിയത്. ഗൂഢാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിക്കാത്തതിന് പിന്നിലെ കാരണം എന്താണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നു. കേസിന്റെ വിചാരണ പൂർത്തിയായിട്ട് അപായപ്പെടുത്താമെന്നായിരിക്കും ക്രൈംബ്രാഞ്ച് വിലയിരുത്തി.
ഇപ്പോൾ ക്രൈംബ്രാഞ്ച് നീങ്ങുന്നത് അഞ്ച് ഫോണുകളുടേയും മിറർ ഇമേജെടുക്കാനാണ് . ഇതിലൂടെ ഡിലീറ്റ് ചെയ്‌ത ഫയലും മറ്റ് വിവരങ്ങളും തിരിച്ചെടുക്കാനാകുമെന്ന പ്രതീക്ഷയാണുള്ളത് . ശാസ്ത്രീയ പരിശോധനയിൽ ഈ ഫോണുകളിലൂടെ നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം കയറിയിറങ്ങിപ്പോയിട്ടുണ്ടോയെന്നുള്ള കാര്യം മനസിലാക്കാൻ സാധിക്കും. പ്രധാനമായും കാൾ റെക്കാഡുകളും വോയ്സ് മെസേജുകളും ചാറ്റുകളുമാകും തിരിച്ചെടുക്കാൻ ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha

























