സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ല; ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രമാണ്; ദയകാട്ടണമെന്ന് ദിലീപിന്റെ അഭിഭാഷകന്റെ വാദത്തിന് കർക്കശ മറുപടി നൽകി കോടതി; ദയയുടെ പ്രശ്‌നം ഉദിക്കുന്നില്ല; മൊബൈൽ ഫോൺ ഇന്ന് തന്നെ കൈമാറൂ; ദിലീപിന് കനത്ത പ്രഹരം

ദിലീപിന്റെ ഒളിച്ചുകളിക്ക് തീർപ്പുകൽപ്പിച്ച് കോടതിയുടെ കല്ലേപ്പിളർക്കുന്ന കൽപ്പന. തിങ്കളാഴ്ച ദിലീപിന് ചങ്കിടിപ്പിന്റെ ദിനം. ഒളിച്ചുകളി മതിയാക്കി ഫോൺ എല്ലാം കോടതിയിൽ എത്തിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. കോടതിയുടെ ഈ തീരുമാനം ദിലീപിനെ സംബന്ധിച്ച് വമ്പൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. എന്തുവന്നാലും ഫോൺ കൊടുക്കില്ല എന്ന് പിടിവാശിയിലായിരുന്നു ദിലീപ്.
എന്നാൽ ദിലീപിനെ പിടിവാശിക്ക് അയവുവരുത്തിയിരിക്കുകയാണ് കോടതി. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ എല്ലാ ഫോണുകളും ഉടൻ ഹാജരാക്കണമെന്ന് ദിലീപിനോട് ഹൈക്കോടതി കർശനമായി പറഞ്ഞതുകൊണ്ട് അത് പാലിക്കാൻ മാത്രമേ ദിലീപിനെ ഇനി വഴിയുള്ളൂ .
മാദ്ധ്യമങ്ങളും പോലീസും നിരന്തരം വേട്ടയാടുകയാണെന്ന് ദിലീപിന് വേണ്ടി ഹാജരായ അഡ്വ. രാമൻപിള്ള കോടതിയിൽ വാദിച്ചു. ദയകാട്ടണമെന്ന് ദിലീപിന്റെ അഭിഭാഷകൻ വ്യക്തമാക്കി . എന്നാൽ ദയയുടെ പ്രശ്‌നം ഉദിക്കുന്നില്ലെന്നും മൊബൈൽ ഫോൺ ഇന്ന് തന്നെ കൈമാറുന്നതാണ് നല്ലതെന്നും ഹൈക്കോടതി പറഞ്ഞു . ദിലീപ് അന്വേഷണവുമായി സഹകരിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെടുകയുണ്ടായി.
2017 മുതൽ 2019 വരെയുള്ള ഫോണിലെ രേഖകൾ പരിശോധിക്കണം. 2017 മുതൽ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ തുടർച്ചയായ നീക്കങ്ങളുണ്ടായെന്നും പ്രോസിക്യൂഷൻ അറിയിച്ചു. ദിലീപിന് സംരക്ഷണം നൽകരുത്. അറസ്റ്റ് തടഞ്ഞുള്ള സംരക്ഷണത്തിന് ദിലീപ് യോഗ്യനല്ല. ഇതുപോലൊരു കേസിൽ ഇത്രയും വിശേഷാധികാരം മറ്റൊരു പ്രതിയ്‌ക്കും ലഭിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ തറപ്പിച്ചു പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട കേസിലെ വധശ്രമ ഗൂഢാലോചനക്കേസിൽ ദിലീപിന്റെയും മറ്റു പ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കവെയാണ് കോടതി നിർണ്ണയകമായ നിർദേശം നൽകിയത്. പ്രതികളെല്ലാം ഒറ്റയടിക്ക് ഫോൺ മാറ്റിയത് ഗൂഢാലോചനയ്ക്ക് തെളിവാണെന്ന വാദമാണ് പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്നത്. അറസ്റ്റിൽ നിന്നുള്ള സംരക്ഷണത്തിന് ദിലീപിന് അർഹതയില്ലെന്നും കോടതി പറഞ്ഞു.
ദിലീപ്, അനൂപ്, സൂരജ് എന്നിവർ 2017ൽ എംജി റോഡിൽ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തലും നടത്തിയിരുന്നു. സ്വന്തം നിലയ്ക്ക് ഫോൺ പരിശോധനയ്ക്ക് നൽകാൻ സാധിക്കില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ്. ഇതിന് അവകാശം കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത ഏജൻസികൾക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അല്ലാത്ത പരിശോധനാ ഫലങ്ങൾക്ക് സാധുതയില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പക്ഷേ എല്ലാ ഫോണുകളും കൈമാറാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു ദിലീപ് സ്വീകരിച്ചത് . കൈവശമില്ലാത്ത ഫോണുകൾ എങ്ങനെ ഹജരാക്കാനാകുമെന്ന ചോദ്യമാണ് ദിലീപിന്റെ അഭിഭാഷകർ ഉന്നയിക്കുന്നത്. കേരളത്തിലെ ഫൊറൻസിക് ലാബിൽ ഫോണുകൾ പരിശോധിക്കരുതെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും ദിലീപ് വ്യക്തമാക്കുകയും ചെയ്തു. ചൊവ്വാഴ്‌ച്ച വരെ സമയം നൽകണമെന്ന ദിലീപിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
തിങ്കളാഴ്‌ച്ച പത്ത് മണിക്ക് രജിസ്ട്രാറിന് മുന്നിൽ ഹാജരാക്കണം. തെളിവുകൾ നൽകാത്തതും ഗൂഢാലോചനയാണെന്നും കോടതി കണ്ടെത്തി. നിയമപരമല്ലാത്ത പ്രവൃത്തിയാണ് ഉണ്ടായത്. ഇത് അംഗീകരിക്കാനാകില്ല. കേന്ദ്ര ഏജൻസികൾക്കാണ് മൊബൈൽ ഫോൺ പരിശോധിക്കാനുള്ള അവകാശമുള്ളത്. പ്രതി നടത്തുന്ന പരിശോധാനയ്‌ക്ക് തെളിവ് മൂല്യമില്ലെന്നും തെളിവ് നിയമപ്രകാരം നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു .
ഐടി നിയമത്തിലെ 79-ാം വകുപ്പിൽ ഫോൺ പരിശോധിക്കുന്ന ഏജൻസികളുമായി ബന്ധപ്പെട്ട വ്യക്തമായ നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട് . സ്വകാര്യ വിവരങ്ങൾ ഫോണിലുണ്ടെന്ന വാദം മനസിലാക്കുന്നു. എന്നാൽ ഇതെങ്ങനെ വേർതിരിക്കും, ഇക്കാര്യത്തിൽ നിയമം വ്യക്തമാകണമെന്നും കോടതി ചോദിച്ചു . എന്നാൽ പോലീസിന്റെ ഫൊറെൻസിക് ലാബിൽ വിശ്വാസമില്ലെന്ന് ദിലീപ് പറഞ്ഞു .
https://www.facebook.com/Malayalivartha

























