'ലോകായുക്തയെ ദുർബലമാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിട്ടുളളതാണ്...' അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ കുറിക്കുന്നു
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള നീക്കത്തിനെതിരെയും ഇതിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തുന്നത് ഇപ്പോഴിതാ ഈ നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെടുന്നതായി അഡ്വക്കേറ്റ് ഹരീഷ് വാസുദേവൻ വ്യക്തമാക്കുന്നു.
ലോകായുക്തയെ ദുർബലമാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ലെന്നും ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിട്ടുളളതാണെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ അദ്ദേഹം വ്യക്തമാക്കി.
ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം: IAL
ലോകായുക്തയുടെ അധികാരം പരിമിതപ്പെടുത്താനുളള നീക്കത്തിൽ നിന്ന് കേരള സർക്കാർ പിൻതിരിയണമെന്നും ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്നും ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ആവശ്യപ്പെടുന്നു.
ലോകായുക്തയെ ദുർബലമാക്കുന്നത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സദാചാരത്തിനോ ധാർമികതയ്ക്കോ നിരക്കുന്നതല്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയും ഇ.ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയുമായിരുന്ന കാലത്ത് ഇക്കാര്യം നിയമസഭാ തലത്തിൽ ചർച്ച ചെയ്തു തീരുമാനത്തിൽ എത്തിയിട്ടുളളതാണ്. പതിറ്റാണ്ടുകൾക്കിപ്പുറം പുന:പരിശോധനയ്ക്കു പ്രസക്തിയില്ല. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് സോളാർ വിഷയത്തിലും ബാർകോഴ ഇടപാടിലും ഇടതുപക്ഷ മുന്നണി ഉയർത്തിപ്പിടിച്ച നിലപാടും ഇതായിരുന്നില്ല.
https://www.facebook.com/Malayalivartha

























