ദിലീപിന്റെ വീട്ടിൽ വച്ച് ആ വ്യക്തിയെ കണ്ടിരുന്നു; അയാൾ ആരാണെന്ന് ഉടൻ വെളിപ്പെടുത്തും; ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ച കളഞ്ഞതിന് താന്‍ ദൃക്‌സാക്ഷിയാണ്; ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്; ആഞ്ഞടിച്ച് ബാലചന്ദ്രകുമാര്‍

നടൻ ദിലീപിനെതിരെ വമ്പൻ ആരോപണങ്ങൾ ദിനം പ്രതി തൊടുത്തു വിടുകയാണ് ബാലചന്ദ്ര കുമാര്‍. ദിലീപ് തീക്കൊള്ളി കൊണ്ടാണ് തലചൊറിഞ്ഞതെന്ന ആരോപണമാണ് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരിക്കുന്നത് . മോളുടെ ആഭരണമുണ്ട്, അത് വില്‍ക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന സന്ദേശം ദിലീപ് തനിക്ക് അയച്ചെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരിക്കുന്നു.
ദിലീപ് ഉന്നയിച്ച കാരണങ്ങള്‍ കള്ളത്തരമാണെന്നാണ് ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ കൈവശമുണ്ടായിരുന്ന പഴയ ഫോണുകള്‍ നശിപ്പിച്ച കളഞ്ഞതിന് താന്‍ ദൃക്‌സാക്ഷിയാണ്. ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ട്, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങള്‍ അതിലുണ്ട് എന്നതെല്ലാം കള്ളത്തരമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് ലഭ്യമാകുന്ന അറിവ്.
കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലി പൊട്ടിച്ച് കത്തിച്ചു കളഞ്ഞതിന് ഞാന്‍ ദൃക്‌സാക്ഷിയാണ്. മാത്രമല്ല, 2016 പകുതിക്ക് ശേഷം ആദ്യഭാര്യയും ദിലീപും തമ്മില്‍ സംസാരം പോലുമുണ്ടായിരുന്നില്ലെന്നാണ് അറിവ്. ദിലീപ് പറയുന്നതെല്ലാം കള്ളമാണ്. ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ എല്ലാം പൊളിയും. ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് അന്വേഷണ സംഘത്തിന് ബോധ്യപ്പെടും. ഇത് ദിലീപ് ഭയപ്പെടുന്നുണ്ടെന്നും ചാനൽ ചർച്ചയിൽ ബാലചന്ദ്രകുമാർ ആഞ്ഞടിച്ചു.
ഫോണ്‍ റിട്രീവ് ചെയ്യാന്‍ മറക്കരുതെന്ന് ബാലചന്ദ്ര കുമാര്‍ ദിലീപിനെ വെല്ലുവിളിക്കുക കൂടെ ചെയ്തിരിക്കുകയാണ് . ''ദിലീപ് ടി.വി ചര്‍ച്ച കാണുമെന്നത് എനിക്കുറപ്പാണെന്നും അതാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ദിലീപിനെ വെല്ലുവിളിച്ചാണ് ഞാനിക്കാര്യം പറയുന്നത്. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്തു കൊണ്ടുവരുമ്പോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ, അത് കളയാന്‍ പറ്റില്ല. മോളുടെ ആഭരണമുണ്ട്, അത് വില്‍ക്കുകയോ പണയം വെച്ചോ, എന്ന തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലൈ മാസം അയച്ചിട്ടുണ്ട്. ഇത് കൊണ്ടുവരണമെന്നും അദ്ദേഹം ആഞ്ഞടിച്ചു.
2018 ആഗസ്റ്റില്‍ മറ്റൊരു സംഭവം നടന്നു. അന്നേ ദിവസം തിരികെ പോകുമ്പോ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഒരു വ്യക്തിയെ കണ്ടു. അയാളെക്കുറിച്ച് നാളെ പറയുമെന്നും അത് തെറ്റോ ശരിയോ എന്ന് അദ്ദേഹം പറയട്ടെയെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. 2018 ഒക്ടോബര്‍ 19ന് രാവിലെ 7.30 കഴിഞ്ഞ് അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു. 'കാവ്യ ഇപ്പോള്‍ പ്രസവിച്ചു, ബേബി ഗേള്‍.' ഈ സന്ദേശം അദ്ദേഹം നിര്‍ബന്ധം കൊണ്ടുവരണമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു .
ഇത് എന്റെ ഫോണിലുണ്ട്. അദ്ദേഹത്തിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് 13 സെപംറ്റബര്‍ 2017ന് എനിക്കൊരു മെസേജ് അയച്ചു. രാത്രി പത്തി മണി കഴിഞ്ഞാണ് മെസേജ് വന്നത്. ''Any chance to know one Mr.Vincent Samuel bishop neyyattinkara' ഞാന്‍ രാവിലെ തിരികെ മറുപടി അയച്ചു sure എനിക്കറിയാം എന്ന് തിരികെ മറുപടി പറഞ്ഞു. ഫോണ്‍ റിട്രീവ് ചെയ്യുമ്പോള്‍ ഇതൊക്കെ കൊണ്ടുവരണമെന്നും ബാലചന്ദ്രകുമാർ തറപ്പിച്ച് പറഞ്ഞു.
അതേസമയം ഗൂഢാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തന്‍റെ ഫോൺ അന്വേഷണസംഘത്തിന് കൈമാറാനാകില്ലെന്ന് ദിലീപ് ഹൈക്കോടതിയിൽ വ്യക്തമാക്കി . തന്‍റെ മുൻഭാര്യ മഞ്ജുവാര്യരുമായും കുടുംബാംഗങ്ങളുമായും അഭിഭാഷകരുമായിട്ടുള്ള സ്വകാര്യ സംഭാഷണങ്ങൾ ആ ഫോണിലുണ്ടെന്നും അത് അന്വേഷണ സംഘം ദുരുപയോഗം ചെയ്താൽ അത് തന്‍റെ സ്വകാര്യതയെ ബാധിക്കുമെന്നുമാണ് ദിലീപ് വാദിച്ചിരിക്കുന്നത്. ഇതിനുള്ള മറുപടിയും ബാലചന്ദ്രകുമാർ നൽകിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha