Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

സര്‍ക്കാരിനെ പിണക്കി വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ലോകായുക്തയില്ല.... മന്ത്രി ബിന്ദുവിനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതി സന്തോഷ കണ്ണീര്‍ പൊഴിക്കുന്ന ചെന്നിത്തലക്ക് പണി കിട്ടുമെന്ന സൂചന നല്‍കി ലോകായുക്ത

02 FEBRUARY 2022 11:26 AM IST
മലയാളി വാര്‍ത്ത

ലോകായുക്തയെ അടിക്കാന്‍ സര്‍ക്കാര്‍ വടിയെടുത്തത് മനസിലാക്കി മന്ത്രി ബിന്ദുവിനെതിരെ കേസ് കൊടുത്ത മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വെള്ളിയാഴ്ച ക്വട്ടേഷന്‍ പാഴ്‌സല്‍ കിട്ടും. മന്ത്രി ബിന്ദുവിനെതിരെ അന്വേഷണം പ്രഖ്യാപിക്കുമെന്ന് കരുതി സന്തോഷ കണ്ണീര്‍ പൊഴിക്കുന്ന ചെന്നിത്തലക്ക് പണി കിട്ടുമെന്ന സൂചന നല്‍കിയത് മറ്റാരുമല്ല ലോകായുക്ത തന്നെയാണ്.

ജസ്റ്റിസ് സിറിയക് ജോസഫിനെ പാവം ചെന്നിത്തല ഇതുവരെ മനസിലാക്കാത്തതാണ് സങ്കടം. അദ്ദേഹത്തിന് എങ്ങനെയാണ് കാര്യങ്ങള്‍ മാനേജ് ചെയ്യേണ്ടതെന്നറിയാം. സര്‍ക്കാരിനെ പിണക്കി വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ ലോകായുക്തയില്ല.



കണ്ണൂര്‍ സര്‍വ്വകലാശാല വിസിയുടെ പുനര്‍നിയമനത്തിനുള്ള നടപടികളുമായി മുന്നോട്ട് പോകാന്‍ ഗവര്‍ണ്ണര്‍ നിര്‍ദ്ദേശിച്ചെന്ന നിര്‍ണ്ണായക രേഖയാണ് ലോകായുക്തക്കും സര്‍ക്കാരിനും പിടിവള്ളിയായത്. രേഖ ഹാജരാക്കിയത് സര്‍ക്കാര്‍ തന്നെയാണ്. ഗവര്‍ണ്ണറുടെ നടപടിക്ക് പിന്നാലെയാണ് പുനര്‍ നിയമനത്തിനായി മന്ത്രി ആര്‍ ബിന്ദു കത്ത് നല്‍കിയതെന്നാണ് സര്‍ക്കാര്‍ വാദം. ഗവര്‍ണ്ണറുടെ കത്ത് എടുത്തുചോദിച്ച ലോകായുക്ത, മന്ത്രി ശുപാര്‍ശ ചെയ്യാതെ നിര്‍ദ്ദേശം മാത്രമല്ലേ മുന്നോട്ട് വെച്ചതെന്ന് ചോദിച്ചു. കേസില്‍ വിധി വരും മുമ്പ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്ന് വാദത്തിനിടെ ലോകായുക്ത ചോദിച്ചു.

ലോകായുക്തയുടെ ചോദ്യം ചെന്നിത്തലയുടെ വക്കീലിനെ ഞെട്ടിച്ചു കളഞ്ഞു. ലോകായുക്ത തന്റെ പോക്കറ്റിലാണെന്ന മട്ടിലാണ് ചെന്നിത്തല സംസാരിച്ചത്. ലോകായുക്തയുടെ പ്രതികരണം നേരെ തിരിച്ചായിരുന്നു.



ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിന് കുരുക്കായി കണ്ണൂര്‍ വിസി നിയമനകേസ് മാറുമോ എന്ന ആകാംക്ഷക്കിടെയാണ് ലോകായുക്തയില്‍ സര്‍ക്കാര്‍ സുപ്രധാന രേഖ ഹാജരാക്കിയത്. വിസി നിയമനത്തിനുള്ള വിജ്ഞപനവും സെര്‍ച്ച് കമ്മിറ്റിയും റദ്ദാക്കുന്നതോടൊപ്പം ഗവര്‍ണ്ണറുടെ സെക്രട്ടറി സര്‍ക്കാറിലേക്ക് അയച്ച കത്തില്‍ പുനര്‍നിയമന നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്നും പറയുന്നു. നവംബര്‍ 22നായിരുന്നു കത്ത്. അതിന് പിന്നാലെയാണ് ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിക്കാനാവശ്യപ്പെട്ട് മന്ത്രി ആര്‍ ബിന്ദു കത്തയച്ചതെന്നാണ് സ്റ്റേറ്റ് അറ്റോര്‍ണിയുടെ വാദം.

കത്തില്‍ ശുപാര്‍ശ അല്ല നിര്‍ദദേശം മാത്രമല്ലേ ഉള്ളൂ എന്നായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ ചോദ്യം. മാത്രമല്ല ഈ നിയമനം കൊണ്ട് മന്ത്രിക്ക് എന്ത് നേട്ടം ഉണ്ടായെന്നും ലോകായുക്ത ചോോദിച്ചു. മന്ത്രി എന്ത് പറഞ്ഞാലും ചാന്‍സലര്‍ അല്ലേ തീരുമാനമെടുക്കണ്ടെതെന്നായിരുന്നു ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്റെ ചോദ്യം. ചാന്‍സലര്‍, പ്രോ ചാന്‍സലര്‍ പദവികള്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്നും ഇരുവരും നിരീക്ഷിച്ചു.

മന്ത്രിക്കും ചാന്‍സലര്‍ക്കും ഇടയില്‍ ആശയവിനിമയം മാത്രമാണ് നടന്നതെന്നും സ്റ്റേറ്റ് അറ്റോര്‍ണി വാദിച്ചു. അതേ സമയം മന്ത്രി കാണിച്ചത് സ്വജനപക്ഷപാതം തന്നെയാണെന്ന് കേസിലെ ഹര്‍ജിക്കാരാനായ രമേശ് ചെന്നിത്തലയുടെ അഭിഭാല്‍കന്‍ ജോര്‍ജ്ജ് പൂന്തോട്ടം പറഞ്ഞു. സര്‍വ്വകലാശാലയുമായി ബനമ്ധപ്പെട്ട സര്‍ക്കാറിന്‍രെ മറ്റ് ചില ഇടപെടലുകള്‍ പൂന്തോട്ടം പരാമര്‍ശിച്ചപ്പോള്‍, ഇല്ലാത്ത ഭാര്യയെ അടിച്ച കാര്യം ചര്‍ച്ച ചെയ്ത് സമയം കളയേണ്ടെന്നായിരുന്നു ലോകായുക്ത പരാമര്‍ശം.



വാദത്തിനിടെയാണ് വിവാദമായ ലോകായുക്ത നിയമഭേദഗതി ലോകായുക്ത പരാമര്‍ശിച്ചത്. മന്ത്രിക്കെതിരായ കേസിലെ വിധി വരും മുമ്പ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണ്ണര്‍ ഒപ്പിടുമോ എന്നായിരുന്നു ചോദ്യം. തനിക്ക് അറിവില്ലെന്നായിരുന്നു അറ്റോര്‍ണിയുടെ മറുപടി. കേസ് വെള്ളിയാഴ്ചയിലേക്ക് മാറി. പുനര്‍നിയമനത്തിന് കത്തെഴുതാന്‍ മന്ത്രിക്ക് അധികാരം ഇല്ലെന്നായിരുന്നു ഗവര്‍ണ്ണര്‍ പരസ്യമായി നിരവിധി പറഞ്ഞിരുന്നത്. വിവാദം ശക്തമായപ്പോഴോന്നും മന്ത്രിയോ സര്‍ക്കാറ ഗവര്‍ണ്ണറുടെ അനുമതി കത്ത് പരാമര്‍ശിച്ചിരുന്നില്ല.

ജലീലിനെ സി പി എം കൊള്ളാത്തതിന്റെ രഹസ്യമാണ് ഇതില്‍ നിന്നും മനസിലായത്. സി പി ഐ യെ കൊണ്ട് ജലീലിനെതിരെ നിലപാട് എടുപ്പിക്കുകയും ചെയ്തു. പ്രതിപക്ഷനേതാവും കെ പി സി സി അധ്യക്ഷനും ഇതില്‍ പിടിക്കാത്തതിന്റെ രഹസ്യവും മറ്റൊന്നല്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നാളത്തെ പ്രാദേശിക അവധി ബാധകമല്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍  (1 hour ago)

സിനിമയില്‍ പിതാവില്‍ നിന്ന് പഠിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് കല്യാണി  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് ശാസ്ത്രീയ പരിശോധന 17ന്  (2 hours ago)

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (2 hours ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (3 hours ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (4 hours ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (4 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (4 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (4 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (5 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (5 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (5 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (5 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (5 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (5 hours ago)

Malayali Vartha Recommends