ഇതുവരെയുള്ള ബിസിനിസുകളും വിവാദങ്ങളും ഒഴിച്ചുവെച്ച് പുതിയ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങി ബിനോയ് കോടിയേരി: തിരുവനന്തപുറം കുറവംകോണത്താണ് ആരംഭിച്ചത് മീൻവിൽപ്പന, കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഉദ്‌ഘാടനം നിർവ്വഹിച്ചത് അമ്മ

ഇതുവരെയുള്ള ബിസിനിസുകളും വിവാദങ്ങളും ഒഴിച്ചുവെച്ച് പുതിയ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. വിദേശ രാജ്യങ്ങളിലുള്ള ബിസിനസുകള്‍ക്ക് ശേഷം പുതുതായി ആരംഭിക്കാൻ പോകുന്നത് മത്സ്യ കച്ചവടമാണ്.
മത്സ്യ മേഖലയിലാണ് ബിനോയ് പുതിയ ചുവടുവെപ്പ് നടത്തുന്നത്. സുഹൃത്തുക്കളുമായി ചേര്‍ന്ന് 'മീന്‍സ് എവരിത്തിംഗ്' എന്ന പേരിലാണ് മത്സ്യ വിപണന കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. തിരുവനന്തപുരം കുറവംകോണത്താണ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചത്. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ അമ്മ വിനോദിനിയാണ് സംരംഭത്തിന്റെ ഉത്‌ഘാടനം നിർവ്വഹിച്ചിരിക്കുന്നത്.
18 വര്‍ഷമായി വിദേശത്തും സ്വദേശത്തുമായി നിരവധി ബിസിനസുകള്‍ നടത്തുന്ന ബിനോയ് കഴിഞ്ഞ കുറച്ചു നാളുകളായി വിവാദങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു. ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിനെ തുടര്‍ന്ന് ബിനോയ് കോടിയേരി വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. വിവാഹ വാഗ്‌ദാനം നല്‍കി ബിനോയ് കോടിയേരി തന്നെ പീഡിപ്പിച്ചതായും ഈ ബന്ധത്തില്‍ എട്ട് വയസുളള കുട്ടിയുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് 2019 ജൂണ്‍ 13നാണു യുവതി പരാതിയുമായി രംഗത്തെത്തിയത്.
തനിയ്‌ക്കും കുട്ടിയ്‌ക്കും ജീവനാംശം നല്‍കണമെന്നാണ് യുവതിയുടെ ആവശ്യം. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.
ജൂലൈയില്‍ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഡിഎന്‍എ ടെസ്റ്റ് നടത്തി. 17 മാസങ്ങള്‍ക്ക് ശേഷം 2020 ഡിസംബറിലാണ് ഫലം ലഭിച്ചത്. സീല്‍ ചെയ്ത കവറില്‍ ഇത് കോടതിക്ക് കൈമാറിയെങ്കിലും ഫലം പുറത്തു വിട്ടിട്ടില്ല. തുടര്‍ന്ന് രണ്ടാഴ്ച കൂടി സമയം അനുവദിച്ച കോടതി ഫെബ്രുവരി 10ന് അടുത്ത വാദം കേള്‍ക്കും. ഈ വിവാദങ്ങള്‍ ഒരു സൈഡില്‍ നില്‍ക്കുമ്ബോഴാണ് മത്സ്യ കച്ചവടവുമായി ബിനോയ് സജീവമാകുന്നത്.
https://www.facebook.com/Malayalivartha























