Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...


കൊലയ്ക്ക് ശേഷം ആദ്യം വിളിച്ചത് സഹോദരിയെ; കുറ്റബോധമില്ലാതെ ക്രിസ്റ്റി! ലഹരിപ്പകയിൽ തകർന്ന ഒരു കുടുംബത്തിന്റെ കഥ...


ഞാൻ അവളെ കൊന്നു! കഴുത്തിന് പിന്നിൽ കുത്തിവീഴ്ത്തി; ഭാര്യയെ കൊലപ്പെടുത്തിയ ശേഷം അഭിഭാഷകനായ സഹോദരനോട് കുറ്റസമ്മതം നടത്തി അധ്യാപകൻ: നെയ്യാറ്റിൻകരയെ നടുക്കി അൽമയുടെ അന്ത്യം...


കടയിൽ നിന്ന് വാങ്ങിയ ജീരകസോഡയുടെ കുപ്പിയിൽ ചത്ത പാമ്പിൻകുഞ്ഞ്..കുപ്പികൾ അടച്ചുറപ്പില്ലാത്ത സ്ഥലത്താണ് സൂക്ഷിച്ചിരുന്നത്..കടയടപ്പിച്ചു..


അസഹനീയമായ നിലയിലാണ് ചൂട് വർദ്ധിച്ചുകൊണ്ടിരിക്കുന്നത്..കൊടും ചൂടിനിടയിലും ആശ്വാസമായി ചില പ്രദേശങ്ങളിൽ വേനൽ മഴ എത്തുന്നുണ്ട്..അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്..

സ്വപ്നം കാണാന്‍ കൊതിച്ചു... സ്‌കൂട്ടറിനെ സ്‌നേഹിച്ച വ്യവസായി രാഹുല്‍ ബജാജ് വിടപറയുമ്പോള്‍ മായാത്തത് ഒരു തലമുറയുടെ ഓര്‍മ്മകള്‍; രാമായണവും മഹാഭാരതവും സീരിയലുകളുടെ സമയത്ത് ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നാണ് ഹമാരാ ബജാജ്; അവസാനം ചേതക്ക് പിന്‍വലിച്ചതിന് സ്വന്തം മകനോട് വഴക്കിട്ട രാഹുല്‍ ബജാജ്

13 FEBRUARY 2022 09:18 AM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ വാഹന വിപണിയിലെ കുത്തകയായിരുന്നു ബജാജ്. രാമായണവും മഹാഭാരതവും സീരിയലുകളുടെ സമയത്ത് ഏറ്റവും ഹിറ്റായ പരസ്യങ്ങളിലൊന്നാണ് ഹമാരാ ബജാജ്. ഇപ്പോഴും ആ പരസ്യം പലരുടേയും ഓര്‍മ്മയില്‍ തന്നെയുണ്ട്. വ്യവസായി രാഹുല്‍ ബജാജ് വിടപറയുമ്പോള്‍ വലിയ ചരിത്രമാണ് പിന്നിലുള്ളത്.

1950 60കളില്‍ ഓട്ടോറിക്ഷകളും ടെംപോ വാനുകളും വില്‍പന നടത്തികൊണ്ടിരുന്ന ബജാജ് മോട്ടോഴ്‌സിനെ ഇന്ത്യയിലെ മദ്ധ്യവര്‍ഗത്തിന്റെ പ്രിയ വാഹനനിര്‍മാതാക്കളാകുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് ഇന്ന് അന്തരിച്ച രാഹുല്‍ ബജാജ്. ഇറ്റാലിയന്‍ മോഡലായ വെസ്പ സ്പ്രിനിറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കൊണ്ട് നിര്‍മിച്ച ബജാജ് ചേതക്കും പ്രിയ സ്‌കൂട്ടറുകളും ഇന്ത്യക്കാരുടെ ഇഷ്ട വാഹനമായെങ്കില്‍ അതിന് പിന്നില്‍ രാഹുല്‍ ബജാജിന്റെ ദീര്‍ഘവീക്ഷണമാണ്.

 



അക്കാലത്ത് ഇന്ത്യക്കാര്‍ക്ക് മറ്റേതൊരു വാഹനകമ്പനിയേയും പോലെ ഒന്നു മാത്രമായിരുന്നു ബജാജ്. എന്നാല്‍ ഹമാരാ ബജാജ് എന്ന ക്യാമ്പയിനിലൂടെ രാഹുല്‍ ബജാജ് ഒരു ബ്രാന്‍ഡ് തന്നെ സ്ഥാപിച്ചു. ബജാജ് വാഹനങ്ങളുടെ ഡിമാന്‍ഡ് കുത്തനെ ഉയര്‍ന്നു. അക്കാലങ്ങളില്‍ ബജാജിന്റെ പ്രിയ, ചേതക്ക് സ്‌കൂട്ടറുകള്‍ ഓര്‍ഡര്‍ ചെയ്ത് കൈയില്‍ കിട്ടാന്‍ പത്ത് വര്‍ഷം വരെ കാത്തിരിക്കേണ്ടി വന്നിരുന്നെന്ന് പറയുന്നത് തന്നെ ആളുകള്‍ എത്രത്തോളം ആ വാഹനങ്ങളെ ഇഷ്ടപ്പെട്ടിരുന്നെന്നതിന് തെളിവാണ്.

2005ല്‍ രാജ്യം സ്‌കൂട്ടറുകളില്‍ നിന്ന് ബൈക്കുകളിലേക്ക് ചുവടുമാറ്റുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ബജാജ് അന്താരാഷ്ട്ര വാഹനനിര്‍മാതാക്കളായ കാവസാക്കിയുമായി ചേര്‍ന്ന് മോട്ടോര്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തില്‍ എത്തിച്ചിരുന്നു. ഇതിനു പിന്നിലും പ്രവര്‍ത്തിച്ചിരുന്നത് രാഹുല്‍ ബജാജ് ആയിരുന്നു.



ജാപ്പനീസ് വാഹന നിര്‍മാതാക്കളായ കാവസാക്കിയുമായി ചേര്‍ന്ന് ബൈക്കുകള്‍ നിരത്തിലിറക്കി തുടങ്ങിയെങ്കിലും അപ്പോഴും അദ്ദേഹം സ്‌കൂട്ടറുകള്‍ കൈവിടാന്‍ തയ്യാറായിരുന്നില്ല. ബജാജ് ചേതക്ക് ക്‌ളാസിക്ക് എന്ന പേരില്‍ ചേതക്കിന്റെ പുതിയ മോഡലുകള്‍ അദ്ദേഹം നിരത്തിലെത്തിച്ചെങ്കിലും അപ്പോഴേക്ക് രാജ്യം ഫോര്‍ സ്‌ട്രോക്ക് ബൈക്കുകള്‍ക്ക് പിന്നാലെ ചലിക്കാന്‍ തുടങ്ങിയിരുന്നു.

2005ല്‍ ബജാജ് സ്‌കൂട്ടര്‍ നിര്‍മാണം പൂര്‍ണമായും നിര്‍ത്തി ബൈക്കുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചു. രാഹുല്‍ ബജാജിന്റെ മകന്‍ രാജീവ് ബജാജ് ആയിരുന്നു ഈ തീരുമാനത്തിന് പിന്നില്‍. എന്നാല്‍ ഈ തീരുമാനത്തോട് യോജിക്കാന്‍ സാധിക്കാത്ത രാഹുല്‍ ബജാജ് സ്വന്തം മകനുമായി പരസ്യമായി വാക്കുതര്‍ക്കം വരെ നടത്തിയിരുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ താത്പര്യത്തിന് എതിരായി ബജാജ് സ്‌കൂട്ടര്‍ നിമാണം പൂര്‍ണമായും നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ 2005ല്‍ ബജാജ് മോട്ടോഴ്‌സിന്റെ ചെയര്‍മാന്‍ സ്ഥാനം മകന് നല്‍കി അദ്ദേഹം നോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറി.



കഴിഞ്ഞ വര്‍ഷം ബജാജിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും അദ്ദേഹം പടിയിറങ്ങിയിരുന്നു. എന്നാല്‍ അതിന് മുമ്പായി രാഹുല്‍ ബജാജ് ഒരു കാര്യം ചെയ്തു. പഴയ ബജാജ് ചേതക്കിന്റെ മടങ്ങി വരവ് ഉറപ്പാക്കിയശേഷമാണ് അദ്ദേഹം കമ്പനിയുടെ പടിയിറങ്ങിയത്. 2020ല്‍ ലോഞ്ച് ചെയ്ത് ബജാജ് ചേതക്ക് ഒരു ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ആയിട്ടാണ് വിപണിയില്‍ മടങ്ങിയെത്തിയത്.

രാജ്യത്തെ സാധാരണക്കാരായ യുവാക്കളുടെ ഇരുചക്രമെന്ന സ്വപ്നം സാക്ഷാത്കരിച്ച വ്യവസായി ആയിരുന്നു രാഹുല്‍ ബജാജ്. അദ്ദേഹത്തിന്റെ കരുത്തുറ്റ നേതൃപദവി കാരണം കോടിക്കണക്കിനാളുകളുടെ ഹൃദയത്തിലേക്കായിരുന്നു ബജാജിന്റെ വളര്‍ച്ച. 1970 90 കാലഘട്ടത്തില്‍ ബജാജ് ഇന്ത്യയുടെ ഇരുചക്ര വാഹനങ്ങളുടെ പ്രതീകമായിരുന്നു.



രാഹുല്‍ ബജാജിന്റെ പിതാവ് കമല്‍ നയന്‍ ബജാജും ഇന്ദിരാ ഗാന്ധിയും ഒരേ സ്‌കൂളിലായിരുന്നു പഠിച്ചിരുന്നത്. കമല്‍നയന്റെ മകന് രാഹുല്‍ എന്ന പേര് നിര്‍ദ്ദേശിച്ചത് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. സോണിയയും രാജീവ് ഗാന്ധിയും മകന് രാഹുലെന്ന് പേരിട്ട് രാഹുല്‍ ബജാജിനോടുള്ള സ്‌നേഹത്തിന്റെ ഓര്‍മ ആവര്‍ത്തിക്കുകയും ചെയ്തു.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (3 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (3 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (4 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (4 hours ago)

ഭര്‍ത്താവിനെ ജാമ്യത്തിലിറക്കാന്‍ എത്തിയ ഭാര്യമാര്‍ രണ്ടും അകത്തായി  (5 hours ago)

അല്‍മയുടെ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

കണ്ണൂര്‍ സ്‌ക്വാഡ് രണ്ടാം ഭാഗം അടുത്ത വര്‍ഷം ആദ്യം  (7 hours ago)

ബേസില്‍ ടൊവിനോ വിനീത് ശ്രീനിവാസന്‍ ചിത്രം 'അതിരടി' മേയ് 14ന് എത്തും  (8 hours ago)

ടിഎംസി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി  (8 hours ago)

ആവേശം ചോരാതെ തക്കിന്‍കാട് മൈതാനം ജനസാഗരമാക്കി കുടമാറ്റം  (8 hours ago)

കഴിഞ്ഞ രണ്ട് വര്‍ഷമായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തനിക്ക് അവസരം നല്‍കിയില്ലെന്ന് സ്വാതി മലിവാള്‍  (8 hours ago)

രാഹുലിന്റെ തന്തയ്ക്ക് വിളി ഏറ്റു... മേലാൽ ഈ പണി കാണിക്കരുത് KSEBയുടെ കാലിൽ വീണ് പിണറായി..കിടന്ന് മോങ്ങുന്നു  (8 hours ago)

ഇടുക്കിയില്‍ പാമ്പ് കടിയേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം  (9 hours ago)

വീട്ടില്‍ അതിക്രമിച്ചുകയറിയ അജ്ഞാത യുവാവ് പത്തുവയസുകാരനെ കുത്തിക്കൊന്നു  (9 hours ago)

ഇപ്പോൾ ചാവും!! യുവാവ് രണ്ടും കൽപ്പിച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിന് മുന്നിൽ ദൈവത്തെ പോലെയെത്തി കേരള പോലീസ്  (10 hours ago)

Malayali Vartha Recommends