മുന്നറിയിപ്പുമായി ഇറാൻ വരുന്നു..അമേരിക്കയുടെ ചങ്ങലയിലെ നായയാണ് ഇസ്രയെല്ലെന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി.. ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ്..

ഒന്നും അവസാനിച്ചിട്ടില്ല . എല്ലാം തുടങ്ങാൻ പോകുന്നതേയുള്ളു എന്നുള്ള മുന്നറിയിപ്പുമായി ഇറാൻ വരുന്നു . ഇറാന്റെ ആണവ പ്രവർത്തനങ്ങളുടെ പേരിൽ സമ്മർദ്ദം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി അമേരിക്കയ്ക്കും ഇസ്രായേലിനും വീണ്ടും മുന്നറിയിപ്പ് നൽകി. "നമ്മുടെ രാഷ്ട്രം അമേരിക്കയുടെ ശക്തിയെയും അതിന്റെ അടിമയായ സയണിസ്റ്റ് ഭരണകൂടത്തെയും നേരിടാൻ തയ്യാറാണെന്ന വസ്തുത വളരെ പ്രശംസ.നീയമാണ്." ബുധനാഴ്ച സ്റ്റേറ്റ് ടെലിവിഷനിൽ സംസാരിച്ച ഖമേനി പറഞ്ഞു.
ഖത്തറിലെ യുഎസിൻ്റെ അൽ ഉദൈദ് വ്യോമതാവളത്തിൽ ഇറാൻ നടത്തിയ ആക്രമണത്തെ പരാമർശിച്ചുകൊണ്ട് ഖമേനി, ഇതൊരു തുടക്കം മാത്രമാണെന്നും അമേരിക്കയ്ക്കും മറ്റുള്ളവർക്കും ഇതിലും വലിയ പ്രഹരം ഏൽക്കുമെന്നും മുന്നറിയിപ്പ് നൽകി.അമേരിക്കയുടെ ചങ്ങലയിലെ നായ എന്നാണ് ഖമനേയി ഇസ്രായേലിനെ വിശേഷിപ്പിച്ചത്. ഇസ്രായേൽ ഒരു കാൻസർ ട്യൂമറാണെനമ്നും അമേരിക്കയ്ക്കും ബെഞ്ചമിൻ നെതന്യാഹുവിനുമെതിരായ പോരാട്ടം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.ടെഹ്‌റാനിൽ വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള സാധ്യത പരിഗണിക്കുന്നതിനൊപ്പം,
പുതിയ ആണവ ചർച്ചകൾക്കായി പടിഞ്ഞാറൻ രാജ്യങ്ങൾ സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇസ്രായേലിന്റെ കുറ്റകൃത്യങ്ങൾക്ക് അമേരിക്ക കൂട്ടാളിയാണെന്നും വീണ്ടും ആക്രമണം ഉണ്ടായാൽ തിരിച്ചടിക്കാൻ ഇറാൻ സന്നദ്ധമാണെന്നും ഖമനേയി സൂചന നൽകി.ഇറാൻ-ഇസ്രായേൽ യുദ്ധത്തിൽ കണ്ടതിനേക്കാൾ വലിയ പ്രഹരം എതിരാളികൾക്ക് നൽകാൻ ഇറാന് കഴിയും. ഏത് പുതിയ സൈനിക ആക്രമണത്തിനും മറുപടി നൽകാൻ ഇറാൻ തയ്യാറാണെന്നും സുപ്രീം ലീഡർ പറഞ്ഞു. ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കില്ലെന്ന് അമേരിക്ക ഉറപ്പ് നൽകുന്നിടത്തോളം നയതന്ത്രത്തിന് തയ്യാറാണെന്നും ഇറാൻ അറിയിച്ചു.
ജൂണിൽ ഫോർഡോ ആണവ കേന്ദ്രത്തിൽ നടന്ന വിനാശകരമായ ആക്രമണം ഉൾപ്പെടെ ഇറാനിയൻ ആണവ, സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ അടുത്തിടെ ആക്രമണം നടത്തിയിട്ടും, ഇറാന്റെ ആണവ അഭിലാഷങ്ങൾ രണ്ട് വർഷം വരെ വൈകിയേക്കാമെന്ന് യുഎസ് ഇന്റലിജൻസ് വിലയിരുത്തി, എന്നാൽ അവരുടെ മിസൈൽ, ഡ്രോണുകൾ പോലുള്ളവയുടെ ശേഷികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഫൗണ്ടേഷൻ ഫോർ ദി ഡിഫൻസ് ഓഫ് ഡെമോക്രസീസിലെ (എഫ്ഡിഡി) സീനിയർ ഫെലോയും ലോംഗ് വാർ ജേണലിന്റെ എഡിറ്ററുമായ ബിൽ റോജിയോയുടെ അഭിപ്രായത്തിൽ,
ഇറാന്റെ കൈവശം ഇപ്പോഴും ഏകദേശം 1,500 ഇടത്തരം ബാലിസ്റ്റിക് മിസൈലുകളും അതിന്റെ വിക്ഷേപണ സംവിധാനങ്ങളുടെ ഏകദേശം 50 ശതമാനവും ഉണ്ട്.തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ ജാഗ്രത പുലർത്തുന്ന സ്വരം സ്വീകരിച്ചു. ചൊവ്വാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ച ട്രംപ്, ചർച്ചകൾക്ക് താൻ തുറന്നിരിക്കുകയാണെന്ന് പറഞ്ഞു,
https://www.facebook.com/Malayalivartha