അയല്‍വാസിയുടെ പരാതിയില്‍ പെടാപാടുപെട്ട് ഒരു കുടുംബം; പുതുതായി നിര്‍മ്മിച്ച വീടിനോട് ചേര്‍ന്നുള്ള സെപ്ടിക് ടാങ്ക് പൊളിച്ചുമാറ്റി, പ്രവാസി മലയാളിക്കും കുടുംബത്തിനും പത്തുമാസത്തോളം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം തടസപ്പെടുത്തി കൊല്ലം കോര്‍റേഷൻ
അയല്‍വാസിയുടെ പരാതിയില്‍ പെടാപാടുപെട്ട് ഒരു കുടുംബം. പുതുതായി നിര്‍മ്മിച്ച വീടിനോട് ചേര്‍ന്നുള്ള സെപ്ടിക് ടാങ്ക് അയല്‍വാസിയുടെ പരാതിയില്‍ പൊളിച്ചുനീക്കി. ഇതിനുപിന്നാലെ പ്രവാസി മലയാളിക്കും കുടുംബത്തിനും പത്തുമാസത്തോളം പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം തടസപ്പെടുത്തി കൊല്ലം കോര്‍റേഷന്‍.
എന്നാൽ അവിടെയും അവസാനിച്ചില്ല, പുതിയത് നിര്‍മ്മിക്കാനുള്ള അനുമതി വൈകിപ്പിച്ചും ക്രൂരത കാട്ടുകയായിരുന്നു. സംഗതി വിവാദമായതോടെ 20 ദിവസം മുമ്പേ അനുമതി തയ്യാറായിരുന്നു എന്ന് ഇന്നലെ വിളിച്ചുപറഞ്ഞ് അധികൃതര്‍ തടിയൂരി.
കടവൂര്‍ മേലൂര്‍ കസ്മീര്‍ ഹൗസില്‍ ബിനു പീറ്ററിനും കുടുംബത്തിനുമാണ് ഇത്തരത്തിൽ ദുരവസ്ഥ നേരിവേണ്ടി വന്നത്. 2019ലാണ് വീട് നിര്‍മ്മാണത്തിന് കോര്‍റേഷനില്‍ നിന്ന് അനുമതി ലഭിച്ചത്. സെപ്ടിക് ടാങ്കിന്റെ ഏഴര മീറ്റര്‍ പരിധിയില്‍ കിണറുകളോ മറ്റു ജലാശയങ്ങളോ ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തിയാണ് അനുമതി നല്‍കിയത് പോലും.
അങ്ങനെ വീട് പൂര്‍ത്തിയായി മൂന്നു കുഞ്ഞുങ്ങളുമായി കുടുംബം താമസം തുടങ്ങിയശേഷം അയല്‍വാസി നല്‍കിയ പരാതിയില്‍ ഏപ്രിലിലാണ് കോര്‍റേഷന്‍ ജെ.സി.ബി ഉപയോഗിച്ച് ടാങ്ക് പൊളിച്ചുമാറ്റിയത്. സെപ്ടിക് ടാങ്ക് കാരണം തങ്ങളുടെ വീട്ടിലെ കിണര്‍ മലിനപ്പെടുന്നു എന്നായിരുന്നു അയല്‍വാസി പരാതി നൽകിയത്. പൊളിക്കാന്‍ ചെലവായ 14,004 രൂപ ബിനുവില്‍ നിന്നുതന്നെ ഈടാക്കിയിരുന്നു. പിന്നീട് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തൊട്ടടുത്തുള്ള ബന്ധുവീടിനെയാണ് കുടുംബം ആശ്രയിച്ചത്.
അതോടൊപ്പം തന്നെ പുതിയത് നിര്‍മ്മിക്കാന്‍ ബിനു ആഗസ്റ്റില്‍ വീണ്ടും കോര്‍റേഷനെ സമീപിച്ചെങ്കിലും അനുമതി നല്‍കിയിരുന്നില്ല. സംഭവം വിവാദമായതോടെ കഴിഞ്ഞ ജനുവരി 25നു തന്നെ അനുമതി നല്‍കിയിട്ടുണ്ടെന്നും പകര്‍പ്പ് വീട്ടിലെത്തിക്കാമെന്നും കോര്‍റേഷന്‍ അധികൃതര്‍ ഫോണില്‍ വിളിച്ചറിയിക്കുകയാണ് ചെയ്തത്. ബിനു ഇന്നലെ ഉച്ചയ്ക്ക് കോര്‍റേഷന്‍ ഓഫീസിലെത്തി അനുമതിപത്രം കൈപ്പറ്റിയിരുന്നു.
https://www.facebook.com/Malayalivartha