Widgets Magazine
15
Nov / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള.. പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി തൽക്കാലത്തേക്ക് തടഞ്ഞു.... ചൊവ്വാഴ്ച വരെയാണ് വിലക്ക്..


വികസനത്തിന്റെ ദിശതന്നെ മാറ്റിമറിക്കുന്ന ‘ജാക്ക്പോട്ടാണ്’ ബിഹാറിന് അടിച്ചിരിക്കുന്നത്... അതും 222.88 മില്യൻ ടൺ! സാമ്പത്തികരംഗത്ത് കുതിച്ചുകയറാൻ കഴിയുമെന്ന് ബിഹാർ‌ സർക്കാർ..


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

ഈ കളി തീക്കളി... സ്ത്രീകളടക്കം തെരുവുയുദ്ധത്തിനായി 18,000 തോക്കുകള്‍ ഏറ്റുവാങ്ങി യുക്രെയ്ന്‍ ജനത; പെട്രോള്‍ ബോംബുണ്ടാക്കാന്‍ സര്‍ക്കാര്‍ പരിശീലനം; റഷ്യയ്ക്ക് കനത്ത വെല്ലുവിളിയുമായി യുക്രെയ്ന്‍ ജനത; സൈന്യം തോറ്റാലും ജനങ്ങള്‍ പകരം ചോദിക്കും

27 FEBRUARY 2022 09:14 AM IST
മലയാളി വാര്‍ത്ത

യുക്രെയ്‌നില്‍ റഷ്യ കുതിക്കുമ്പോള്‍ അതേ സമയം പരാജയവും മണക്കുന്നതായി സൂചന. ഇത്രയൊക്കെയായിട്ടും അണുകിട മാറാതെ ജനങ്ങളേയും പോരാളികളാക്കുകയാണ് യുക്രെയ്ന്‍. യുക്രെയ്‌നില്‍ റഷ്യന്‍ ആക്രമണം ശക്തമായ നഗരങ്ങളില്‍ സൈനിക മുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുക്കുന്നു.

തെരുവുയുദ്ധത്തിനായി 18,000 തോക്കുകളാണ്, പോരാടാന്‍ സന്നദ്ധരായ സാധാരണക്കാര്‍ക്കു കഴിഞ്ഞ ദിവസം നല്‍കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും ജീവിതത്തില്‍ ആദ്യമായി തോക്കെടുത്തു. എല്ലാ വീടുകളിലും അവശ്യവസ്തുക്കള്‍ക്കൊപ്പം തോക്ക് ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ സ്ഥാനം പിടിച്ചു. പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ യുക്രെയ്ന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തതിനു പുറമേ അതുണ്ടാക്കേണ്ടതെങ്ങനെയെന്നു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു.

 



ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച ശേഷമാണ് മൊളട്ടവ് കോക്ടെയ്ല്‍ (പെട്രോള്‍ ബോംബ്) ഉണ്ടാക്കുന്നത്. ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്കു നേരെ പ്രയോഗിക്കാനാണ് യുക്രെയ്ന്‍ സര്‍ക്കാര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് റഷ്യന്‍ സൈന്യത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. സൈന്യത്തെ മാത്രമല്ല സാധാരണ ജനങ്ങളേയും പേടിക്കേണ്ട അവസ്ഥയാണ്.

രണ്ടാം ലോകയുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായിരുന്നു വ്യേചെസ്‌ലാവ് മൊളട്ടവ്. യുദ്ധത്തിനിടെ ഫിന്‍ലന്‍ഡില്‍ റഷ്യ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയപ്പോള്‍, അവിടെ ഭക്ഷണപ്പൊതികളാണു വിതരണം ചെയ്യുന്നതെന്നു മൊളട്ടവ് പ്രസ്താവിച്ചു. ഇതിനു ശേഷമാണ് പെട്രോള്‍ ബോംബുകളെ പരിഹാസരൂപേണ മൊളട്ടവ് കോക്ടെയ്ല്‍ എന്നു വിശേഷിപ്പിച്ചു തുടങ്ങിയത്.

 



സര്‍ക്കാര്‍ ആഹ്വാനത്തെത്തുടര്‍ന്ന് ജനങ്ങള്‍ വലിയ തോതില്‍ നിര്‍മിച്ച ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടു.

റഷ്യയുടെ ആയുധശേഷിക്കും അതിക്രമത്തിനും മുന്നില്‍ തളരാത്ത പോരാട്ടവീര്യമാണ് യുക്രെയ്ന്‍ സൈന്യവും ജനങ്ങളും പ്രകടമാക്കുന്നത്. ചെറുത്തുനില്‍പിന്റെ ആവേശവും ആത്മവിശ്വാസവും ജനിപ്പിക്കുന്ന ഒട്ടേറെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പാഞ്ഞുവരുന്ന റഷ്യന്‍ ടാങ്കുകള്‍ക്കുമുന്നില്‍ ഒരു യുക്രെയ്ന്‍ പൗരന്‍ ഏകനായി നില്‍ക്കുന്ന ദൃശ്യമാണ് ഇതിലൊന്ന്. ഇത് ഏതാണു സ്ഥലമെന്നു വ്യക്തമല്ല. ഇയാളെ ഇടിച്ചുവീഴ്ത്താതിരിക്കാന്‍ ടാങ്കുകള്‍ വെട്ടിച്ചുമുന്നോട്ടുപോകുന്നതാണ് വിഡിയോയിലുള്ളത്.



ചൈനയിലെ ടിയനന്‍മെന്‍ കൂട്ടക്കൊലയ്ക്കിടയില്‍ ടാങ്കുകള്‍ക്കുമുന്നില്‍ ഏകനായി ചെറുത്തുനിന്ന 'ടാങ്ക് മനുഷ്യനെ' അനുസ്മരിപ്പിക്കുന്നതാണ് ഈ ദൃശ്യം. ക്രൈമിയയില്‍ നിന്നു യുക്രെയ്‌നിലെ പ്രധാന മേഖലയിലേക്ക് റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം തടയാന്‍ ഒരു സൈനികന്‍ ചാവേറായി പൊട്ടിത്തെറിച്ച് പാലം തകര്‍ത്തു. വിറ്റാലി സ്‌കാകുന്‍ വൊളോഡിമിറോവിച് ആണ് ജീവന്‍ വെടിഞ്ഞത്. റഷ്യന്‍ പടയുടെ മുന്നേറ്റം തടയാന്‍ പാലം തകര്‍ക്കുക മാത്രമേ വഴിയുള്ളൂ എന്നു വ്യക്തമായതോടെയാണ് സൈന്യം ഈ നീക്കം നടത്തിയത്. ദൗത്യം നടപ്പാക്കാന്‍ വൊളോഡിമിറോവിച് സ്വയം സന്നദ്ധനായി മുന്നോട്ടുവന്നു.

കീവില്‍ വയോധികന്‍ ഓടിച്ച കാറിനു മുകളിലൂടെ റഷ്യന്‍ ടാങ്ക് ഓടിച്ചുകയറ്റുന്ന വിഡിയോയും പുറത്തുവന്നു. ഇതിലെ യാത്രികന്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കീവിലും പരിസരപ്രദേശങ്ങളിലും ജനവാസമേഖലകളിലേക്കും മിസൈല്‍ ആക്രമണങ്ങള്‍ നടക്കുകയാണ്. തെരുവിലെങ്ങും വെടിയുണ്ടകളുടെയും മിസൈലുകളുടെയും അവശിഷ്ടങ്ങളാണ്. തലസ്ഥാനത്തെങ്ങും തെരുവുയുദ്ധമാണെന്നും ജനങ്ങള്‍ സുരക്ഷിത ബങ്കറുകളില്‍ കഴിയണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. രാത്രി 7നു ശേഷം യുക്രെയ്‌നിലുടനീളം നിശാനിയമം നിലവിലുണ്ട്.

 

" f

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിഹാറില്‍ എന്താണ് പാര്‍ട്ടിയ്ക്ക് പറ്റിയതെന്ന് അന്വേഷിക്കണമെന്ന് ശശി തരൂര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ടില്‍ കേരളത്തില്‍ അറസ്റ്റിലായത് 71 പേര്‍  (5 hours ago)

ബിഹാറിലെ തോല്‍വിയില്‍ പ്രതികരണവുമായി രാഹുല്‍ ഗാന്ധി  (6 hours ago)

ബിഹാര്‍ ജനതയ്ക്ക് ഇനി ഭയമില്ലാതെ മുന്നേറാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി  (6 hours ago)

വര്‍ക്കലയില്‍ റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ യുവാവ് മുങ്ങി മരിച്ചു  (6 hours ago)

മുന്‍ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (8 hours ago)

ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എയായി മൈഥിലി താക്കൂര്‍  (8 hours ago)

ജയശ്രീയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (9 hours ago)

Bihar-gold-jackpot ഖനി തുറന്നാൽ ഭരണകക്ഷിക്ക് കോളടിക്കും!  (9 hours ago)

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (9 hours ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (9 hours ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (10 hours ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (10 hours ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (10 hours ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (10 hours ago)

Malayali Vartha Recommends