വിദേശ കറൻസിപിടിച്ചതിനു പിന്നാലെ അടുത്തത്; കണ്ണുർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണവേട്ട! പർദ്ദയ്ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങളുമായി യുവതിയെ കസ്റ്റംസ് പിടികൂടി
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് വിദേശ കറൻസി പിടിച്ചെടുത്തത്. ഇതിനു പിന്നാലെ കണ്ണുർ രാജ്യാന്തര വിമാനതാവളത്തിൽ വീണ്ടും വൻ സ്വർണവേട്ട നടത്തിയതായി റിപ്പോർട്ട്. കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പർദ്ദയ്ക്കും ഹിജാബിനും ഉള്ളിൽ ഒളിപ്പിച്ചു നികുതി വെട്ടിച്ചു കടത്താൻ ശ്രമിച്ച 40 ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങളുമായി യുവതിയെ കസ്റ്റംസ് പിടികൂടിയിരിക്കുകയാണ്. ശനിയാഴ്ച്ച പുലർച്ചെ ഗൾഫിൽ നിന്നും വിമാനത്തിലെത്തിയ കതിരൂർ പൊന്യം സ്വദേശിനി റുബീനയാണ് പിടിയിലായിരിക്കുന്നത്. ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.
അതോടൊപ്പം തന്നെ വിമാനത്താവളത്തിലെ ചെക്കിങ് പോസ്റ്റിലെത്തിയപ്പോൾ പരിഭ്രമം കാണിച്ച യുവതിയെ രഹസ്യമുറിയിൽ വെച്ചു വനിതാ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇതേതുടർന്നാണ് ഇവർ ദേഹത്ത് ഒളിപ്പിച്ച അളവിൽ കൂടുതൽ സ്വർണം പിടികൂടിയത്. പിടിയിലായ യുവതി സ്വർണക്കടത്ത് സംഘത്തിൻ്റെ കാരിയറാണെന്ന് സംശയിക്കുന്നതായി കസ്റ്റംസ് അറിയിക്കുകയുണ്ടായി. റെയ്ഡിന് കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മിഷണർ ഫായിസ്, സൂപ്രണ്ടുമാരായ വിപി ബേബി, കൂവൻ പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് ആഭരണങ്ങൾ പിടികൂടിയത്.
അതേസമയം കഴിഞ്ഞ ദിവസം കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ വൻ വിദേശ കറൻസി വേട്ട നടന്നിരുന്നു. 48 ലക്ഷത്തിലധികം രൂപയുടെ വിദേശ കറൻസിയുമായി, ബെംഗളൂരു സ്വദേശി ഒമർ ഹവാസാ (51) ണ് പിടിയിലായിരുന്നത്. വെള്ളിയാഴ്ച്ച പുലർച്ചെ സിഐഎസ്എഫ് നടത്തിയ പരിശോധനയിലാണ് വിദേശ കറൻസിപിടികൂടിയത് ഇയാളെ ചോദ്യം ചെയ്തതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയുണ്ടായി.
എന്നാൽ ഒരിടവേളയ്ക്കു ശേഷമാണ് കണ്ണൂർ രാജ്യാന്തര വിമാനതാവളത്തിൽ നിന്നും ഗൾഫിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നും വിദേശ കറൻസി പിടികൂടുന്നത് തന്നെ. പുതുവർഷം തുടങ്ങിയതു മുതൽ 4 കോടിയിലേറെ വിലവരുന്ന സ്വർണ കടത്താണ് കണ്ണൂർ വിമാനതാവളത്തിൽ നിന്നും ഇതുവരെയായി പിടികൂടിയിരുന്നത്. കൊവിഡ് കാലത്ത് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വന്ദേ ഭാരത് മിഷൻ സ്പെഷ്യൽ ഫ്ളൈറ്റിലു വരെ സ്വർണക്കടത്ത് നടന്നിരുന്നു.
https://www.facebook.com/Malayalivartha