എല്ലാ ദിവസവും മീനും ഇറച്ചിയും വേണം! പോലീസിനോട് ആവശ്യപ്പെട്ടത് ആ ഒരു കാര്യം മാത്രം; മകന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് മുമ്പ് പൊലീസില്‍ പരാതി നല്‍കിയത് ഹമീദ് തന്നെ, കൂട്ടക്കൊലക്കേസിൽ ഹമീദിനെ പിടികൂടിയ ശേഷവും പോലീസിനു മുന്നിൽ കൂസലില്ലാതെ ചോദ്യങ്ങൾക്കുത്തരം നൽകി! ഒരു വര്‍ഷമായി കുടുംബ വഴക്ക് നിലനിന്നിരുന്നു, വഴക്കിൽ പൊറുതിമുട്ടി ഫൈസൽ പുതിയ വീട്ടിലേക്ക് മാറാൻ ദിവസങ്ങൾ ബാക്കി നിൽക്കെ നടന്നത് അരുംകൊല....
തൊടുപുഴ ചീനിക്കുഴിയിൽ ഉറക്കത്തിലായിരുന്ന മകനേയും കുടുംബത്തെയും തീകൊളുത്തി കൊലപ്പെടുത്തിയ ഹമീദ് കൊലകൾ നടത്തിയത് കൃത്യമായ ആസൂത്രിതത്തോടെയെന്ന് വ്യക്തമാക്കി പൊലീസ്. കൂട്ടക്കൊലയില്‍ പ്രതി ഹമീദിനെതിരെ ശക്തമായ തെളിവുകളുണ്ടെന്നും പൊലീസ് പറയുകയുണ്ടായി. ഒരു വര്‍ഷമായി കുടുംബ വഴക്ക് നിലനിന്നിരുന്നു.
എന്നാൽ ഇതിൻ്റെ ഭാഗമായി ഇന്നലെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സംഭവസ്ഥലം സന്ദര്‍ശിച്ചശേഷം എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാര്‍ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുകാര്‍ ഉറങ്ങിക്കിടന്നപ്പോള്‍ പ്രതി പെട്രോള്‍ നിറച്ച ബോട്ടിലുകള്‍ എറിഞ്ഞ് തീകൊളുത്തുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചുവെന്നും പൊലീസ് അറിയിക്കുകയുണ്ടായി.
കൂട്ടക്കൊലക്കേസിൽ ഹമീദിനെ പോലീസ് പിടികൂടിയ ശേഷവും പോലീസിനുമുന്നിൽ യാതൊരുവിധ കൂസലുമില്ലാതെ അയാൾ ചോദ്യങ്ങൾക്കുത്തരം നൽക്കുകയായിരുന്നു. തനിക്ക് എല്ലാ ദിവസവും മീനും ഇറച്ചിയും വേണമെന്നും, തനിക്ക് നന്നായി ജീവിക്കണമെന്നും ഹമീദ് പൊലീസിനോട് പറയുകയുണ്ടായി. ഭക്ഷണത്തെച്ചൊല്ലിയും മകനുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു. ഹമീദിന്.
അതോടൊപ്പം തന്നെ ദിനവും ഇറച്ചിയോ മീനോ ഭക്ഷണത്തിൽ വേണമെന്ന നിർബന്ധമുണ്ടായിരുന്നെന്നാണ് അയാളുമായി അടുത്ത വൃത്തങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. മകന്‍ ഭക്ഷണം നല്‍കുന്നില്ലെന്ന് കാണിച്ച് ഹമീദ് മുമ്പ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
ഇതുകൂടാതെ തൻ്റെ പേരിലുള്ള സ്വത്തുക്കള്‍ രണ്ട് ആണ്‍മക്കള്‍ക്കായി വീതിച്ചു നൽകിയിരുന്നു. സംഭവം നടന്ന തറവാട് വീടും അതിനോട് ചേർന്ന പുരയിടവും മുഹമ്മദ് ഫൈസലിനാണ് നൽകിയിരുന്നത്. വാർധക്യ കാലത്ത് ഹമീദിനെ സംരക്ഷിക്കണമെന്നും പറമ്പിലെ ആദായം ഫൈസലിന് എടുക്കാം എന്നുമായിരുന്നു വ്യവസ്ഥയെന്നാണ് ഹമീദ് ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ മകൻ ഇത് പാലിച്ചില്ലെന്നും ഹമീദ് പൊലീസിനോടു പറയുകയുണ്ടായി.
ഹമീദിൻ്റെ ഭാര്യ നേരത്തെ തന്നെ മരിച്ചു. അതിനുശേഷം ഇയാൾ മറ്റൊരു സ്ത്രീക്കൊപ്പം ആയിരുന്നു താമസിച്ചിരുന്നത്. അടുത്ത കാലത്ത് ഇയാൾ വീണ്ടും മകൻ്റെ അടുത്തേക്ക് എത്തുകയാണ് ചെയ്തത്. ഹമീദ് ഈദ് വീട്ടിലെത്തിയ ശേഷം നിരന്തരം വഴക്കായിരുന്നു എന്നും നാട്ടുകാർ പറയുകയുണ്ടായി. ദിവസേനയുള്ള വഴക്കു കാരണം സഹികെട്ട് ഫൈസൽ പുതുതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് ഹമീദ് ഫൈസലിനേയും കുടുംബത്തെയും ഊനടങ്കം ചുട്ടു കൊന്നത്.
മുഹമ്മദ് ഫൈസല്‍ (45), ഭാര്യ ഷീബ, മക്കളായ മെഹര്‍ (16) , അസ്‌ന (14) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫൈസലിന് ചീനിക്കുഴിയിൽ പച്ചക്കറി വ്യാപാരമാണ്. മെഹർ പ്ലസ്ടുവിനും അസ്ന ഏഴാം ക്ലാസിലും പഠിക്കുകയാണ്. മകനും കുടുംബവും മരിക്കണമെന്ന് ഉറപ്പിച്ച് രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗവും അടച്ചശേഷമായിരുന്നു ഹമീദ് കൂട്ടക്കൊല നടത്തിയത്.
https://www.facebook.com/Malayalivartha