കെ.വി തോമസും ഒടുവിൽ ബിജെപിയുടെ വീട്ടുപടിക്കൽ...! സ്ഥാനം കിട്ടാതായതോടെയാണ് ബി.ജെപിയിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങുന്നു, കുര്യന് ആകാമെങ്കിൽ തനിക്കെന്ത് ആയി കൂടെയെന്ന് തോമസിൻ്റെ ചോദ്യം, എടുക്കാച്ചരക്കുകളെ ബി.ജെ.പി തോളിലേറ്റി വയ്ക്കുമോ?

കെ.വി തോമസും ഒടുവിൽ ബിജെപിയുടെ വീട്ടുപടിക്കലിൽ. എം.പി. സ്ഥാനം കിട്ടാതായതോടെയാണ് ബി. ജെ പിയിൽ ഭാഗ്യം പരീക്ഷിക്കാൻ കെ വി തോമസ് ഒരുങ്ങുന്നത്.സോണിയാ ഗാന്ധിക്കും ഉമ്മൻ ചാണ്ടിക്കുമെതിരെ കെ.വി.തോമസും മകനും രംഗത്തെത്തിയത് ഇതിൻ്റെ സൂചനയാണ്.മകൻ്റെ എഫ്.ബി.പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് കെ.വി. തോമസ് കോൺഗ്രസിൻ്റെ മുതിർന്ന നേതാക്കളെ പരിഹസിച്ചത്.
കെ വി തോമസിൻ്റെ മകൻ ബിജു തോമസിൻ്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായി മാറുകയും ചെയ്തു.നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ്സ് എന്ന തലക്കെട്ടിലാണ് കുറിപ്പ് തുടങ്ങുന്നത്. കുറച്ച് നാളായി ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്. ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്.
ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ് തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താന്‍ കഴിഞ്ഞു. ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല. പക്ഷെ ഇന്നത്തെ കോണ്‍ഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന് സംശയമെന്ന് ബിജു തോമസ് പറയുന്നു.
''ഉദാഹരണത്തിന് രാജ്യസഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോണ്‍ഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന് മുമ്പ് അവര്‍ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി.
പ്രായം നാല്‍പത്തിനാല്. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട് താങ്ങാനാവുമോ. പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക.സംസ്ഥാന പ്രസിഡന്റ് എംപിയാണ്, വര്‍ക്കിംഗ് പ്രസിഡന്റുമാരും, എംപിയോ, എംഎല്‍എയോ ആണ്. ഇതിനൊക്കെ കാരണം കോണ്‍ഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം.
അവരുടെ അത്യാഗ്രഹമല്ല.''''ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവര്‍ത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്.
സത്യസന്ധമായി കാര്യങ്ങള്‍ അറിയിച്ചു, അതിന് വേണ്ടി പ്രവര്‍ത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല.'' ''അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവര്‍ ഞങ്ങള്‍ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോണ്‍ഗ്രസിനെ രക്ഷിക്കാന്‍നായിരുന്നു.
അങ്ങെനെയാണങ്കില്‍ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, ഉമ്മന്‍ ചാണ്ടിക്ക് അതിലും കൂടുതലാണ്. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്‌ക്കാരം. സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.''
ഉമ്മൻ ചാണ്ടിക്കും സുധാകരനും സജീവ രാഷ്ട്രീയം ആകാമെങ്കിൽ തനിക്കും ആയിക്കൂടേ എന്നാണ് കെവി തോമസിൻെറ മനസിലിരുപ്പ്. ബി ജെ പി ഉന്നതമായ സ്ഥാനം നൽകിയാൽ താൻ വരാമെന്ന് സൂചന അദ്ദേഹം ഉന്നത ബി ജെ പി നേതാക്കൾക്ക് നൽകിയെന്നാണ് മനസിലാക്കുന്നത്. പി.ജെ.കുര്യനും ഇത്തരത്തിൽ ബിജെപിയുമായി ചേർന്നു നിൽക്കുന്ന നേതാവാണ്.
കുര്യന് ആകാമെങ്കിൽ തനിക്കെന്ത് ആയി കൂടെന്നാണ് തോമസിൻ്റെ ചോദ്യം. ബിജു തോമസിന്റെ ഈ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി പിതാവ് കെവി തോമസ് രംഗത്തെത്തി. മകന്‍ പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ളവരാണ് വീട്ടിലുള്ളതെന്നും കെവി തോമസ് പറഞ്ഞു. ഇനി ബി ജെ.പിയാണ് തീരുമാനമെടുക്കേണ്ടത്. എടുക്കാച്ചരക്കുകളെ വേണമോ വേണ്ടയോ എന്ന്.
https://www.facebook.com/Malayalivartha