ക്രൈംബ്രാഞ്ചിനെ ഭയം.. കേരളം കടന്ന് സായി! സായിയുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി; ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി

കഴിഞ്ഞ ദിവസം ചോദ്യം ചെയ്യാൻ വിളിപ്പിച്ച സായി മുങ്ങിയതോടെ സായിയുടെ ഭാര്യയെ ഫ്ലാറ്റിലെത്തി ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. എന്നാൽ ദിലീപിന്‍റെ ഫോണുകളിലെ വിവരങ്ങള്‍ നീക്കിയ സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ തേടി ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇയാള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കടന്നോ എന്ന് അന്വേഷണസംഘം സംശയിക്കുന്നുണ്ട്. സായിയുടെ സാമ്ബത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണം തുടങ്ങി. സായ് ശങ്കറിന്‍റെ വീട്ടില്‍ രണ്ടാമത്തെ തവണയും ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ എത്തിയെങ്കിലും ഇയാള്‍ ഫ്ലാറ്റില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ എടുത്ത ഐ മാകിനെ കുറിച്ച് സായിയുടെ ഭാര്യ എസയോട് അന്വേഷണസംഘം ചോദിച്ചറിഞ്ഞു. എസ സബ്രീന സിറിള്‍ എന്ന യൂസര്‍ ഐഡിയുള്ള ഐ മാക് സിസ്റ്റവുമായി ദിലീപിന്റെ ഐ ഫോണ്‍ ബന്ധിപ്പിച്ചാണ് രേഖകള്‍ നീക്കിയത് എന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. തന്റെ ഐ മാകിന്റെ യൂസര്‍ ഐഡി ഇതാണെന്ന് എസ ചോദ്യംചെയ്യലില്‍ സമ്മതിച്ചു.
സായ് ശങ്കര്‍ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭാര്യയുടെ മൊഴി. ഇത് ക്രൈം ബ്രാഞ്ച് വിശ്വാസത്തില്‍ എടുത്തിട്ടില്ല. കോവിഡ് ലക്ഷണങ്ങളുള്ള ആള്‍ വീട്ടില്‍ ഉണ്ടായിരുന്നില്ല എന്നതും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല എന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്. ഇയാള്‍ സംസ്ഥാനം കടന്നോ എന്നും സംശയിക്കുന്നു. ഫോണിലെ വിവരങ്ങള്‍ നീക്കാന്‍ സായ് ശങ്കര്‍ പ്രതിഫലം കൈപ്പറ്റിയിട്ടുണ്ടാകാം എന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. സ്ഥിരീകരണത്തിനായി ഇയാളുടെ സാമ്ബത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. മൂന്നു വര്‍ഷം മുന്‍പു തൃശൂര്‍ സ്വദേശിയില്‍ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ നല്‍കാന്‍ സായ് ശങ്കര്‍ ഒരു മാസം മുന്‍പു വാക്കാല്‍ സമ്മതിച്ചിരുന്നു എന്നും ക്രൈംബ്രാഞ്ചിനു മൊഴി ലഭിച്ചു. ഇത് പ്രതിഫലം ലഭിച്ച പണം ആണോ എന്നും അന്വേഷിക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം രാത്രി തന്നെ ഐ.ടി. വിദഗ്ധന്‍ സായ് ശങ്കറിന്റെ ഭാര്യയെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്തുതോടെ എന്തെങ്കിലും തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ്. സായ് ശങ്കറിന്റെ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍വെച്ചാണ് ഭാര്യ ഇസയെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തത് . ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറിന്റെ സഹായത്തോടെയാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്ന് സായ് ശങ്കറില്‍നിന്ന് നേരത്തെ വിവരങ്ങള്‍ തേടിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇയാളുടെ ഫ്‌ളാറ്റില്‍ പരിശോധന നടത്തുകയും ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തു.ഭാര്യ ഇസയുടെ യൂസര്‍ ഐ.ഡി. ഉപയോഗിച്ചാണ് സായ് ശങ്കര്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതേത്തുടര്‍ന്നാണ് ഇസയെ വിശദമായി ചോദ്യംചെയ്തത്.
https://www.facebook.com/Malayalivartha