പൊലീസ് ജീപ്പില്‍ നിന്ന് ചാടിയ യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തും, വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി, പൊലീസ് മര്‍ദിച്ചപ്പോഴാണ് യുവാവ് ചാടിയതെന്ന് ബന്ധുക്കളുടെ ആരോപണം.!

തിരുവനന്തപുരത്ത് പൂന്തുറയിൽ പോലീസ് കസ്റ്റഡിയിലിരിക്കെ ജീപ്പിൽ നിന്ന് ചാടി യുവാവ് മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി.സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും.വീട്ടുകാർക്ക് പരാതിയുണ്ടെങ്കിൽ അക്കാര്യവും കൃത്യമായി അന്വേഷിക്കും.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. പൂന്തുറ സ്വദേശി സനോബര്‍ (32)ആണ് മരിച്ചത്.കസ്റ്റഡിയിലെടുത്ത് ജീപ്പില്‍ കൊണ്ടു പോകുന്നതിനിടെ കഴിഞ്ഞ ദിവസമാണ് വീണത്. സനോബര്‍ ജീപ്പില്‍ നിന്ന് ചാടിയതാണെന്ന് പൊലീസ് പറഞ്ഞു.
എന്നാല്‍, പൊലീസ് മര്‍ദിച്ചപ്പോഴാണ് സനോബര്‍ ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ ബന്ധുക്കള്‍ കമ്മിഷണര്‍ക്ക് പരാതി നല്‍കി. വീഴ്ചയില്‍ സനോബറിന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും തലച്ചോറിനടക്കം ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
ബുധനാഴ്ച രാത്രി സനോബര്‍ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിക്കുകയും വീട്ടിലുണ്ടായിരുന്ന വസ്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൂന്തുറ പൊലീസിനെ വിവരം അറിയിച്ചു. പ്രശ്‌നം പറഞ്ഞു പരിഹരിക്കാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ സനോബര്‍ കുപ്പിച്ചില്ല് ഉപയോഗിച്ച് സ്വയം കൈമുറിച്ചു.
തുടര്‍ന്നാണ് പൊലീസ് സനോബറിനെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയ ശേഷം തിരികെ വീട്ടിലെത്തിച്ചത്. എന്നാല്‍ സനോബറിനെ ഒരു ദിവസം സ്റ്റേഷനില്‍ നിര്‍ത്തണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ വഴിയാണ് ഇയാള്‍ ജീപ്പില്‍ നിന്നു വീണത്.
https://www.facebook.com/Malayalivartha