Widgets Magazine
17
Sep / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...


ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...


ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..


ബഹ്റൈനിൽ വീട്ടിൽ തീപിടിത്തം; 23കാരൻ മരിച്ചു, രക്ഷപെട്ടത് ഏഴുപേർ...


ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

വിയറ്റ്നാമിലും കേരളത്തിലും രണ്ടു വ്യത്യസ്തമായ സമീപനമാണ് നെൽകൃഷിയോടു സ്വീകരിക്കുന്നത്; കേരളത്തിൽ പ്രത്യക്ഷ സബ്സിഡിയെ ആശ്രയിച്ചുകൊണ്ട് ആദായകരമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്; വിയറ്റ്നാമിലാവട്ടെ ഇത്തരത്തിലുള്ള സഹായങ്ങൾ താരതമ്യേന കുറവാണ്; വിയറ്റ്നാമിലെ നെൽകൃഷിയും കേരളത്തിലെ നെൽകൃഷിയും താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കുമെന്ന് ഡോ. തോമസ് ഐസക്ക്

20 MARCH 2022 07:41 PM IST
മലയാളി വാര്‍ത്ത

വിയറ്റ്നാമിലെ നെൽകൃഷിയും കേരളത്തിലെ നെൽകൃഷിയും താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും? അറിയണമെങ്കിൽ ദീപക് ജോൺസന്റെ “നെൽകൃഷി വരുമാനവും കാർഷിക നയങ്ങളും കേരളവും വിയറ്റ്നാമും തമ്മിലുള്ള താരതമ്യ പഠനം” എന്ന പിഎച്ച്ഡി പ്രബന്ധം വായിക്കണമെന്ന് ഡോ. തോമസ് ഐസക്ക് അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ; വിയറ്റ്നാമിലെ നെൽകൃഷിയും കേരളത്തിലെ നെൽകൃഷിയും താരതമ്യപ്പെടുത്തിയാൽ എങ്ങനെയിരിക്കും?

അറിയണമെങ്കിൽ ദീപക് ജോൺസന്റെ “നെൽകൃഷി വരുമാനവും കാർഷിക നയങ്ങളും കേരളവും വിയറ്റ്നാമും തമ്മിലുള്ള താരതമ്യ പഠനം” എന്ന പിഎച്ച്ഡി പ്രബന്ധം വായിക്കുക. റ്റാറ്റാ ഇൻസ്റ്റിറ്റ്യട്ടിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ദീപക് ബാംഗ്ലൂരിലെ ഫൗണ്ടേഷൻ ഫോർ അഗ്രേറിയൻ സ്റ്റഡീസിന്റെ ഗവേഷകനാണ്. ഇവിടുത്തെ ഗവേഷകരുമായി ഒരു സായാഹ്നം ചെലവഴിച്ചു. അവിടെവച്ചാണ് ദീപക് ജോൺസനെ പരിചയപ്പെടുന്നത്.

ഇന്നത്തേതുപോലെ പോയാൽ കേരളത്തിലെ നെൽകൃഷി രക്ഷപ്പെടില്ലെന്നാണു ഈ പ്രബന്ധം വായിച്ചപ്പോൾ ഞാൻ എത്തിയ നിഗമനം. അഡാട്ട് പഞ്ചായത്തിലെ കോൾനിലത്തിൽ ഒരു ഹെക്ടറിന് 4131 ഡോളർ വരുമാനമുണ്ട്. ദിൻ താൻഹിൽ 1851 ഡോളറേ വരുമാനമുള്ളൂ. പക്ഷെ കേരള സർക്കാരും പഞ്ചായത്തും നൽകുന്ന സബ്സിഡികളെല്ലാം കിഴിച്ചാൽ അഡാട്ടെ നെൽകൃഷി വരുമാനം 1351 ഡോളറേയുള്ളൂ. 21 ശതമാനം കുറവ്.

ഇനി അഡാട്ടിൽ ഒരു പൂവ് വിളവേയുള്ളൂ. ദിൻ താൻഹിൽ മൂന്ന് പൂവുണ്ട്. അഥവാ 4074 ഡോളർ ഹെക്ടറിനു വരുമാനം. കേരളത്തിലെ ഒരു കർഷക കുടുംബത്തിന്റെ വരുമാനം വിയറ്റ്നാമിനെ അപേക്ഷിച്ച് 44 ശതമാനം താഴ്ന്നതാണ്. കോൾ നിലത്തിൽ ശരാശരി കൃഷിയിടം 1.3 ഹെക്ടറാണ്. വിയറ്റ്നാമിൽ 2.7 ഹെക്ടറാണ്. ദിൻ താൻഹില്ലിൽ 70-കൾക്കുമുമ്പ് ഒരു പൂവേ വിളവുണ്ടായിരുന്നുള്ളൂ. ഇപ്പോൾ ബണ്ടും മറ്റും കെട്ടി മൂന്ന് പൂവ് വരെ എടുക്കുന്നുണ്ട്.

97 ദിവസം മൂപ്പുള്ള നെല്ലിലേക്കു മാറിയതും ഇതിനൊരു കാരണമായി. കൂടുതൽ ഉൽപ്പാദനക്ഷമതയുള്ള സങ്കരവിത്തുകൾ തുടർച്ചയായി കണ്ടുപിടിക്കുന്നു. കോൾ നിലത്തിലും പുതിയ ബണ്ടുണ്ട്. പക്ഷെ 134 ദിവസം മൂപ്പുള്ള നെല്ലാണ് വിതയ്ക്കുന്നത്. അതുകൊണ്ട് രണ്ടാംവിള വളരെ പ്രയാസമാണ്. ഒരു ഹെക്ടറിൽ നിന്ന് വർഷം വിയറ്റ്നാമിൽ 20.8 ടൺ നെല്ല് കൊയ്യുമ്പോൾ അഡാട്ടിൽ 6.5 ടണ്ണേ കൊയ്യുന്നുള്ളൂ.

വിയറ്റ്നാമും കേരളവും തമ്മിലുള്ള അടിസ്ഥാനവ്യത്യാസം ശാസ്ത്രസാങ്കേതിക നവീകരണത്തിനു നൽകിവരുന്ന ഊന്നലാണ്. കേരളത്തേക്കാൾ വളരെയധികം യന്ത്രങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട് ഒരു ഹെക്ടറിൽ വേണ്ടിവരുന്ന തൊഴിൽദിനങ്ങൾ താരതമ്യേന കുറവാണ്. വിയറ്റ്നാമിലും കേരളത്തിലും രണ്ടു വ്യത്യസ്തമായ സമീപനമാണ് നെൽകൃഷിയോടു സ്വീകരിക്കുന്നത്.

കേരളത്തിൽ പ്രത്യക്ഷ സബ്സിഡിയെ ആശ്രയിച്ചുകൊണ്ട് ആദായകരമാക്കാനുള്ള പരിശ്രമമാണ് നടക്കുന്നത്. വിയറ്റ്നാമിലാവട്ടെ ഇത്തരത്തിലുള്ള സഹായങ്ങൾ താരതമ്യേന കുറവാണ്. പക്ഷെ വിളതീവ്രത വർദ്ധിപ്പിക്കാനുതകുന്ന കാർഷിക പശ്ചാത്തലസൗകര്യങ്ങളെയും നൂതന കാർഷിക സങ്കേതങ്ങളും യന്ത്രവൽക്കരണത്തെയുമാണ് കൂടുതൽ ആശ്രയിക്കുന്നത്. ഉയർന്ന ഉൽപ്പാദനക്ഷമതയും മൂന്നു വിളവുകളും ചേരുമ്പോൾ കേരളത്തേക്കാൾ വളരെ ആദായകരമായ ഒന്നായി വിയറ്റ്നാമിലെ നെൽകൃഷി മാറുന്നു.

നെല്ലിന്റെ സബ്സിഡിയൊന്നും കുറയ്ക്കണ്ട. പക്ഷെ അതിലൂടെ കാർഷികവികസനം സാധ്യമാകുമെന്നു കരുതരുത്. കൃഷിക്കാരുടെയും കർഷകത്തൊഴിലാളികളുടെയും നാനാവിധത്തിലുള്ള കൂട്ടായ്മകൾ ഇന്നു നിലവിലുണ്ട്. അവയിൽ കാര്യക്ഷമമായവയെ ശക്തിപ്പെടുത്തണം. കാർഷിക ഗവേഷണത്തിലും അതിന്റെ അടിസ്ഥാനത്തിൽ നൂതനമായ കാർഷികവിദ്യകളും ഉപയോഗിച്ച് ഉൽപ്പാദനക്ഷമത ഉയർത്തണം.

അല്ലാതെ കേരളത്തിലെ നെൽകൃഷി രക്ഷപ്പെടാൻ പോകുന്നില്ല. പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ വി.കെ. രാമചന്ദ്രൻ ആയിരുന്നു ദീപക് ജോൺസന്റെ സൂപ്പർവൈസർ. അതുകൊണ്ട് തന്റെ വിദ്യാർത്ഥിയുടെ പഠനത്തിലെ ചില കാര്യങ്ങളെങ്കിലും കേരളത്തിലെ കാർഷിക വികസനത്തിലേക്കു സന്നിവേശിപ്പിക്കാൻ കഴിയുമെന്നു പ്രതീക്ഷിക്കാം. ഗ്രൂപ്പ് ഫോട്ടോയിൽ പിന്നിൽ നിൽക്കുന്ന ഏറ്റവും പൊക്കംകൂടിയ ക്രീംകളർ ഷർട്ടുകാരനാണ് ദീപക് ജോൺസൻ. പടങ്ങളെല്ലാം വിയറ്റ്നാമിലേത്. അവസാനത്തേതുമാത്രം ഞങ്ങളുടെ ബാംഗ്ലൂർ സായാഹ്നത്തിന്റേത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി വീണ്ടും മാറ്റി  (4 hours ago)

കര്‍ണാടകയില്‍ എസ്.ബി.ഐ ശാഖയില്‍ വന്‍ കവര്‍ച്ച  (5 hours ago)

ഇന്ത്യപാക് വെടിനിര്‍ത്തലിന് ട്രംപ് മധ്യസ്ഥത വഹിച്ചെന്ന വാദം തള്ളി പാക് മന്ത്രി  (5 hours ago)

എഴുത്തുകാരിയും മാദ്ധ്യമ പ്രവര്‍ത്തകയുമായ കെ എ ബീനയ്ക്ക് സ്‌റ്റേറ്റ്‌സ്മാന്‍ റൂറല്‍ റിപ്പോര്‍ട്ടിംഗ് അവാര്‍ഡ്  (5 hours ago)

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു  (5 hours ago)

കാസര്‍കോട് പത്താം ക്ലാസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

കേരളത്തിന് 120 കോടി രൂപ അനുവദിച്ചതായി സുരേഷ് ഗോപി  (6 hours ago)

അമിതവേഗത്തില്‍ ബസോടിച്ച ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു  (6 hours ago)

പതിനാറുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബേക്കല്‍ എഇഒയ്ക്ക് സസ്‌പെന്‍ഷന്‍  (6 hours ago)

കസ്റ്റഡി മര്‍ദ്ദനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി അറിഞ്ഞില്ലേ? രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍  (8 hours ago)

സ്ത്രീകളുടെ ആരോഗ്യം കുടുംബത്തിന്റെ കരുത്ത്  (8 hours ago)

ആരാധനാ മഠത്തില്‍ കന്യാസ്ത്രീ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (9 hours ago)

ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ച കേസില്‍ കടവന്ത്ര എസ്എച്ച്ഒ പിഎം രതീഷിന് സസ്‌പെന്‍ഷന്‍  (9 hours ago)

നടന്‍ സിദ്ദിഖിന് വിദേശയാത്രയ്ക്ക് അനുമതി നല്‍കി കോടതി  (9 hours ago)

സൗദിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് പ്രവാസിക്ക് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends