Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.... ഗോവയിലേക്ക് കൂട്ടുകാരന്റെ കളി കാണാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് കരുതിയില്ല, കാറിലും ബൈക്കിലുമായി സന്തോഷത്തോടെ ഏഴംഗസംഘം യാത്ര തുടങ്ങി, മഴയായതിനാല്‍ ബൈക്കില്‍ പോയവര്‍ കടവരാന്തയില്‍ കയറി നിന്ന് മഴ തോര്‍ന്നപ്പോള്‍ ഇറങ്ങിയയുടന്‍ കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു, കൂട്ടുകാരുടെ മരണവാര്‍ത്ത ആ അഞ്ചുമനസ്സുകളെ കണ്ണീര്‍ക്കയത്തിലാക്കി

21 MARCH 2022 08:27 AM IST
മലയാളി വാര്‍ത്ത

സങ്കടം സഹിക്കാനാവാതെ പൊട്ടിക്കരഞ്ഞ് സുഹൃത്തുക്കള്‍.... ഗോവയിലേക്ക് കൂട്ടുകാരന്റെ കളി കാണാന്‍ പുറപ്പെട്ടത് അന്ത്യയാത്രയാകുമെന്ന് കരുതിയില്ല, കാറിലും ബൈക്കിലുമായി സന്തോഷത്തോടെ യാത്ര തുടങ്ങി, മഴയായതിനാല്‍ ബൈക്കില്‍ പോയവര്‍ കടവരാന്തയില്‍ കയറി നിന്ന് മഴ തോര്‍ന്നപ്പോള്‍ ഇറങ്ങിയയുടന്‍ കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ ഇടിച്ചു തെറിപ്പിച്ചു, കൂട്ടുകാരുടെ മരണവാര്‍ത്ത ആ അഞ്ചുമനസ്സുകളെ കണ്ണീര്‍ക്കയത്തിലാക്കി.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഹൈദരാബാദ് എഫ്.സി. താരം അബ്ദുള്‍ റഹീബും ഗോവയിലേക്ക് പുറപ്പെട്ട ഏഴംഗസംഘവും ഒതുക്കുങ്ങലിലെ കളത്തില്‍ ഒന്നിച്ചു കളിച്ചുവളര്‍ന്നവരാണ്. ഏഴുപേരും നാട്ടിലും കോളേജ് ടീമിലുമായി ഫുട്‌ബോള്‍ താരങ്ങളാണ്. കൂട്ടുകാരന്റെ കളി കാണാനാണ് ഏഴുപേര്‍ക്കുള്ള ടിക്കറ്റ് അബ്ദുള്‍ റഹീബിനോട് ആവശ്യപ്പെട്ടത്.



ആദ്യം നാല് ടിക്കറ്റും പിന്നീട് മൂന്നുപേര്‍ക്ക് കൂടിയുള്ള ടിക്കറ്റും റഹീബ് അയച്ചുകൊടുത്തു. ഈ ടിക്കറ്റുമായാണ് റഹീബിന്റെ ബൈക്കില്‍ എ.കെ.ഷിബിലും പി.ടി.ജംഷീറും ഗോവയിലേക്ക് പുറപ്പെട്ടത്. ഏഴംഗസംഘത്തിന് കാറില്‍ സ്ഥലസൗകര്യമില്ലാത്തതിനാലാണ് ഇരുവരും യാത്ര ബൈക്കിലാക്കിയത്.

ഷിബിലാണ് യാത്ര തുടങ്ങുമ്പോള്‍ ബൈക്കോടിച്ചത്. മലപ്പുറത്തു നിന്ന് യാത്ര തുടങ്ങിയശേഷം പലതവണ കാറിനുമുന്നിലും പിന്നിലുമായി സംഘം യാത്ര തുടര്‍ന്നു. ഞായറാഴ്ച പുലര്‍ച്ചെ മഴയായതിനാല്‍ ഇടയ്ക്കിടെ നിര്‍ത്തിയാണ് ബൈക്ക് യാത്രക്കാര്‍ സഞ്ചരിച്ചത്. മഴപെയ്തപ്പോള്‍ ഷിബിലും ജംഷീറും ഉദുമ പാലക്കുന്നില്‍ കടവരാന്തയില്‍ കയറിനിന്നിരുന്നു. മഴതോര്‍ന്ന് ഇറങ്ങിയ ഉടനെയായിരുന്നു അപകടം നടന്നത്.
പാലക്കുന്നില്‍ നിന്ന് കഷ്ടിച്ച് ഒരുകിലോമീറ്റര്‍ ദൂരമാണ് ഉദുമ പള്ളത്തേക്ക്.അപ്പോഴാണ് കാഞ്ഞങ്ങാട് കല്ലൂരാവിയിലേക്ക് കോഴിയുമായി പോവുകയായിരുന്ന പിക്കപ്പ് വാനാണ് ബൈക്കിലിടിച്ചത്.



ഈ സമയം കാറിലുള്ള സംഘം കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയിലെത്തിയിരുന്നു. നാട്ടുകാര്‍ അപകടത്തില്‍പ്പെട്ടവരുടെ ഫോണിലെ കോള്‍ലിസ്റ്റില്‍ നിന്ന് നമ്പറെടുത്താണ് സുഹൃത്തുക്കളെ വിവരമറിയിച്ചത്. ആവേശത്തിരയിളകേണ്ടിയിരുന്ന അഞ്ച് മനസ്സുകള്‍ സങ്കടച്ചുഴിയില്‍പ്പെട്ട കാഴ്ചയായിരുന്നു ആശുപത്രി പരിസരത്ത്. കാണുന്നവരുടെ മനസ്സലിയിപ്പിക്കുന്ന മൗനവും കണ്ണീരും.

അപകടത്തില്‍പ്പെട്ടയാളുടെ സഹോദരനും കൂട്ടത്തിലുണ്ടെന്ന വിവരം അന്തരീക്ഷത്തെ കൂടുതല്‍ സങ്കടകരമാക്കി. അബ്ദുള്‍റബീഹിന്റെ പിതൃസഹോദരന്റെ മകനാണ് ഷിബില്‍. വിവരമറിഞ്ഞ് ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും ഫുട്‌ബോള്‍ ആരാധകരും സുഹൃത്തുക്കളെ ആശ്വസിപ്പിക്കാനെത്തി. പതിനൊന്നരയോടെയാണ് മൃതദേഹ പരിശോധന തുടങ്ങിയത്.



ഉച്ചയ്ക്ക് പന്ത്രണ്ടോടെ അപകടത്തില്‍ മരിച്ച ജംഷീറിന്റെ പിതാവിന്റെ സഹോദരന്‍ അഷറഫും പഞ്ചായത്തംഗം എം.കെ.കമറുദ്ദീനും മലപ്പുറത്തുനിന്ന് കാസര്‍കോട്ടെത്തി. 12.45-ഓടെ ഷിബിലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. കുളിപ്പിക്കാനും പ്രാര്‍ഥനയ്ക്കുമായി മൃതദേഹം തളങ്കര മാലിക് ദിനാര്‍ പള്ളിയിലേക്കു കൊണ്ടുപോയി. ഒന്നേകാലോടെയാണ് ജംഷീറിന്റെ മൃതദേഹം വിട്ടുനല്‍കിയത്. ഇതിനെ അനുഗമിച്ചാണ് അഞ്ച് സുഹൃത്തുക്കളും മടങ്ങിയത്.


പഠനത്തോടൊപ്പം ഫുട്ബോളും ഫോട്ടോഗ്രാഫിയുമായിരുന്നു ഷിബിലിന്റെ ഇഷ്ടവിനോദം. മൂന്നരവര്‍ഷമായി ഒതുക്കുങ്ങലിലെ വിവാഹവേദികളിലെ സ്ഥിരസാന്നിധ്യം.



ചെറുകുളമ്പ് സ്വകാര്യ കോളേജിലെ ബി.കോം. വിദ്യാര്‍ഥിയായ ഷിബില്‍ പഠനത്തോടൊപ്പം ഫ്രീലാന്‍സായാണ് വിവാഹഫോട്ടോകള്‍ എടുക്കാന്‍ പോകാറുള്ളത്. ഞായാറാഴ്ചയും വിവാഹപരിപാടികള്‍ ഉണ്ടായിരുന്നു.

എന്നാല്‍ എല്ലാം മാറ്റിവെച്ച് ഫൈനല്‍ മത്സരം കാണാന്‍ ശനിയാഴ്ച വൈകീട്ടാണ് കൂട്ടുകാര്‍ക്കൊപ്പം ഗോവയിലേക്കു പോയത്. ഷിബില്‍ ഇനിയില്ലെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഒതുക്കുങ്ങലിലെ ഫോട്ടോഗ്രാഫറും എ.ജെ. വെഡ്ഡിങ് കമ്പനി പാര്‍ട്ണര്‍മാരിലൊരാളുമായ ജുനൈദ് പറഞ്ഞു.



'ഒപ്പം കളിച്ചുവളര്‍ന്ന പ്രിയ കൂട്ടുകാരന്‍ ഫൈനലില്‍ ജയിക്കുന്നതും കപ്പെടുക്കുന്നതും നേരില്‍ കാണണം...' ഇന്ത്യന്‍ സൂപ്പര്‍ലീഗ് ഫൈനല്‍ കാണാന്‍ ഗോവയിലേക്ക് പുറപ്പെട്ട ഒതുക്കുങ്ങല്‍ ചെറുകുന്നിലെ ഏഴംഗസംഘത്തിന്റെ ആഗ്രഹം അതായിരുന്നു. ഇവരില്‍ രണ്ടുപേര്‍ കാസര്‍കോട്ട് അപകടത്തില്‍ മരിച്ചത് നാടിനെയാകെ കണ്ണീരിലാഴ്ത്തി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (6 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (9 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (9 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (9 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (10 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (10 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (10 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (10 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (11 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (11 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (11 hours ago)

IRAN നോവായി കൊച്ചുമകൾ  (12 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (12 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (12 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (12 hours ago)

Malayali Vartha Recommends