പിഴുതെറിഞ്ഞ കല്ലിന് പകരം മറുനീക്കവുമായി സർക്കാർ... ബഫര്‍സോണിൽ മന്ത്രിയെ തിരുത്തി കെ റെയിൽ എംഡി....

കെ റെയിലിൽ ശക്തമായ പ്രതിരോധം തീർത്ത് സർക്കാരിനെതിരെ ആഞ്ഞടിക്കുകയാണ് ഇപ്പോൾ ജനങ്ങൾ. പലവിധ വാദങ്ങളും പ്രതിവാദങ്ങളും ഉയർത്തുകയാണ് ഇപ്പോൾ സർക്കാർ. പക്ഷേ ജനരോഷത്തിന് മുന്നിൽ എത്രനാൾ പിടിച്ച് നിൽക്കാൻ സാധിക്കും എന്നാണ് ചോദിക്കാനുള്ളത്.
കെ റെയില്‍ പദ്ധതിയില്‍ ബഫര്‍ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം തിരുത്തിയാണ് കെ റെയില്‍ എംഡി അജിത് കുമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പദ്ധതി കടന്നു പോകുന്ന വശങ്ങളില്‍ 10 മീറ്റര്‍ ബഫര്‍ സോണ്‍ ആണ്. അഞ്ചു മീറ്ററില്‍ നിര്‍മ്മാണം നടത്താന്‍ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററില്‍ അനുമതിയോടെ നിര്‍മ്മാണം നടത്താം എന്നാണ് പറയുന്നത്.
പദ്ധതി കടന്നു പോകുന്ന വശങ്ങളിൽ 10 മീറ്റർ ബഫർ സോൺ ആണ്. അഞ്ചു മീറ്ററിൽ നിർമ്മാണം നടത്താൻ അനുവദിക്കില്ല. ബാക്കി അഞ്ചു മീറ്ററിൽ അനുമതിയോടെ നിർമ്മാണം നടത്താം. ബഫർ സോൺ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അദ്ദേഹം പറഞ്ഞു. റെയില്‍വേ ലൈനിന്റെ ഇരു വശങ്ങളിലും കമ്പിവേലി കെട്ടി തിരിക്കാനാണ് തീരുമാനം.
ഏറ്റെടുത്തിനു ശേഷമുള്ള ഭൂമി ഉടമസ്ഥന് വേണ്ടെങ്കില്‍ അതും സര്‍ക്കാര്‍ ഏറ്റെടുക്കും. ബഫര്‍ സോണ്‍ തീരുമാനിച്ചത് നിലവിലെ നിയമം അനുസരിച്ചാണെന്നും അജിത് കുമാര്‍. ഇപ്പോള്‍ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല, സാമൂഹികാഘാത പഠനമാണ് എന്നാണ് കെ റെയിൽ എംഡി പറയുന്നത്. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം നടത്തുന്നത്.
അലൈൻമെന്റ് അന്തിമമായ റൂട്ടുകളിലാണ് കല്ലിടുന്നത്. തടസങ്ങളുണ്ടായാല്‍ സാമൂഹികാഘാത പഠനം വൈകും. ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായം വിദഗ്ദ്ധർ കേൾക്കും. തടസങ്ങളുണ്ടായാൽ സാമൂഹികാഘാത പഠനം വൈകും. പദ്ധതി വൈകുന്തോറും ദിവസം നഷ്ടമാകുന്നത് 3,500 കോടി രൂപയാണ്.
നഷ്ട പരിഹാരം നല്‍കിയ ശേഷമേ ഭൂമി ഏറ്റെടുക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ആരെയൊക്കെ ബാധിക്കുമെന്ന് മനസിലാക്കാനാണ് പഠനം നടത്തുന്നത്. അലൈന്‍മെന്റ് അന്തിമമായ റൂട്ടുകളിലാണ് കല്ലിടുന്നത്. കല്ലിടലുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. പിഴുതു മാറ്റിയ കല്ലുകളുടെ സ്ഥാനത്ത് പുതിയ കല്ലിടാൻ തന്നെയാണ് തീരുമാനം. ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ അഭിപ്രായം വിദഗ്ദ്ധര്‍ കേള്‍ക്കുമെന്നും എംഡി പറഞ്ഞിട്ടുണ്ട്.
കേന്ദ്ര ധനമന്ത്രി ഇത് അംഗീകരിച്ചു എന്നാണ് പറയുന്നത്. ഇപ്പോൾ കല്ലിട്ട അതിരുകൾ പഠനത്തിന് ശേഷം മാറും. ഡിപിആറിനൊപ്പം ഒരു സാമൂഹിക ആഘാത പഠനം പ്രാഥമിക റിപ്പോർട്ടിൽ വെച്ചിട്ടുണ്ട് പുതിയ റിപ്പോർട്ട് വന്നതിന് ശേഷം ഇതും കൂട്ടി DPRന് ഒപ്പം ചേർക്കും. നഷ്ടപരിഹാരം സംബന്ധിച്ച് ഡിപിആറിൽ വ്യവസ്ഥയുണ്ട്. നഷ്ടപരിഹാരത്തിൻ്റെ ഒരു ഭാഗം പിന്നെ വാങ്ങിയാൽ മതിയാവും.അത് ബോണ്ടായി നൽകും. പിന്നിട് പലിശ സഹിതം പണം നൽകും. സന്നദ്ധരായവർക്കാവും ഈ പാക്കേജ്.
https://www.facebook.com/Malayalivartha