ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സിൽവർലൈൻ സമരത്തിലും നേരിടേണ്ടി വരും; സമരത്തെ പൊളിക്കാൻ വിഭാഗീയതയുണ്ടാക്കാനാണ് സർക്കാർ ശ്രമം; ആസൂത്രിതമായ നീക്കമാണ് ഇതിനായി സർക്കാർ നടത്തുന്നത്; ഈ സമരം ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണ്; സിൽവർലൈൻ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍

സിൽവർലൈൻ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന്‍. അത് നല്ലതല്ലെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സിൽവർലൈൻ സമരത്തിലും നേരിടേണ്ടിവരുമെന്നും തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സമരത്തെ പൊളിക്കാൻ വിഭാഗീയതയുണ്ടാക്കാനാണ് സർക്കാർ ശ്രമം.
ആസൂത്രിതമായ നീക്കമാണ് ഇതിനായി സർക്കാർ നടത്തുന്നത്. ഈ സമരം ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞ് ജനങ്ങലെ ഭിന്നിപ്പിക്കാനുള്ള സർക്കാരിന്റെ പിന്തിരിപ്പൻ നിലപാട് വിലപ്പോവില്ല. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്ത് വരുന്നതിന്റെ കെറുവാണ് സർക്കാരിന്. മുഖം നഷ്ടപ്പെട്ട സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണ്.
സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പറയുന്നത് വ്യാജപ്രചരണം മാത്രമാണ്. മന്ത്രി സജി ചെറിയാൻ പറയുന്നത് ബഫർ സോൺ ഇല്ലെന്നും കെ-റെയിൽ എംഡി പറയുന്നത് ഉണ്ടെന്നുമാണ്. സർക്കാർ ജനങ്ങളിൽ നിന്നും പലതും മറച്ചുവെക്കുകയാണ്. ജനതാത്പര്യത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്.
ജനങ്ങളോടൊപ്പം പാർട്ടി ഉറച്ച് നിൽക്കും. ശശി തരൂർ ഇടതുപക്ഷത്തേക്ക് ചാടാൻ തയ്യാറായി നിൽക്കുകയാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ സിപിഎം പാർട്ടി സമ്മേളനത്തിലെ സെമിനാറിന് ക്ഷണിച്ചത്. തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിക്കാനാവില്ലെന്ന് തരൂരിന് മനസിലായി കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു.
https://www.facebook.com/Malayalivartha