പാതയോരത്ത് കൊടി തോരണങ്ങൾ കെട്ടുന്നത് വിലക്കിയ സംഭവം; ഉത്തരവിനെതിരായ സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച് ഹൈക്കോടതി

പാതയോരത്തെ കൊടി തോരണങ്ങളുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിനെതിരായ സര്‍വകക്ഷി യോഗത്തെ വിമര്‍ശിച്ച് ഹൈക്കോടതി. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വകക്ഷിയോഗം വിളിച്ചത്. കൊടി തോരണങ്ങള്‍ വയ്ക്കാന്‍ അനുമതി വേണമെന്നാണ് പാര്‍ട്ടികള്‍ പറയുന്നത്. എന്നാല്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
കോടതിയുടെ ഇടപെടലോടെ കൊച്ചിയുടെ മുഖച്ഛായ മാറ്റിയ പഴയ ഒരു സംഭവം കോടതി ചൂണ്ടിക്കാട്ടി. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. കൊടിതോരണങ്ങള്‍ വെയ്ക്കാന്‍ അനുമതി വേണമെന്നാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ പാര്‍ട്ടികള്‍ ഇത് കോടതിയില്‍ പറയാന്‍ ധൈര്യം കാണിക്കുന്നില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പാതയോരങ്ങളില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതി രൂക്ഷപ്രതികരണം നടത്തിയിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് യോഗം വിളിച്ചിരുന്നത്. ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനടക്കം വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. വിഷയത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു.
പാതയോരങ്ങളില്‍ കൊടിതോരണം കെട്ടുന്നതിന് നിരോധനമേര്‍പ്പെടുത്തി പ്രചാരണത്തിനുള്ള അവസരം നിഷേധിക്കരുതെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗത്തില്‍ ഉയര്‍ന്നത്. ഓണ്‍ലൈനായി നടന്ന യോഗത്തിലെ തീരുമാനം പൊതു സമൂഹത്തിന്റെ അഭിപ്രായമായി ഹൈക്കോടതിയെ അറിയിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha