Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

കാര്യങ്ങളുടെ പോക്ക് കണ്ടാലറിയാം ദീലീപ് ജയിലില്‍ കിടന്ന് കൊണ്ടുള്ള ഒരു വിചാരണയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്... നിലവിലെ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്... കേസിന്റെ അന്വേഷണം ഏകദേശം ഒരുമാസം കൊണ്ട് തീരുമെന്ന് പ്രതീക്ഷ; കേസിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് പ്രതിയുടെ സാന്നിധ്യം പൊലീസിന് ആവശ്യമാണെന്നാണ് റിട്ട.എസ്പി ജോർജ് ജോസഫ്

23 MARCH 2022 12:33 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസാണെങ്കിലും അന്വേഷണ സംഘത്തിന് നേരെയുണ്ടായ വധഗൂഢാലോചന കേസ് ഇവയിലൊക്കെ ദിലീപിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ഇപ്പോൾ പുനരന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. കേസിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് പ്രതിയുടെ സാന്നിധ്യം പൊലീസിന് ആവശ്യമാണെന്നാണ് റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നത്. സായ് ശങ്കറുമായും ബാലചന്ദ്ര കുമാറുമായൊക്കെയുള്ള ഇടപാടുകള്‍ ഒത്തിരി ചർച്ച ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപിനെ വിളിച്ച് ഇത്രയും നാളായിട്ട് ചോദ്യം ചെയ്തിട്ടില്ല. അവർക്ക് ആവശ്യമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു. നശിപ്പിക്കപ്പെട്ട തെളിവുകളെ കുറിച്ചുള്ള ഏകദേശ ധാരണയൊക്കെ ഇപ്പോള്‍ അവർക്ക് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിനെ അവർക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഡെവലപ്പ്മെന്റുകളില്‍ പ്രതിക്ക് പറയാനുള്ളത് കേട്ട ശേഷം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികള്‍ക്കായി പൊലീസ് കോടതിയെ സമീപിച്ചേക്കും. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പൊലീസ് കേസെടുത്തു. അതിലേക്കും ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സായ് ശങ്കറിന്റെ റോള്‍, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കുകയും എല്ലാവരേയും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യേണ്ടിയും ഇരിക്കുന്നു. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപ് ഇനി പുറത്ത് നില്‍ക്കണമോയെന്ന് തീരുമാനിക്കപ്പെടുക. തെളിവുകളില്‍ പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കും. അതിന് തൃപ്തികരമായ ഒരു മറുപടി ദിലീപിന് പറയാനില്ലെങ്കില്‍ അത് ബുദ്ധിമുട്ടാകുമെന്നും ജോർജ് ജോസഫ് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ അന്വേഷണവുമായി സഹകരിച്ചോളാം, കേസിലെ തെളിവ് നശിപ്പിക്കാനോ സാക്ഷിയെ സ്വാധീനിക്കാനോ നീങ്ങത്തില്ല എന്നതൊക്കെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ജാമ്യം നല്‍കിയത് .

ഈ ജാമ്യം റദ്ദ് ചെയ്യാനുള്ള കാരണങ്ങളുമായി പൊലീസ് കോടതിയിലേക്ക് പോവുകയും കോടതി ജാമ്യം ക്യാന്‍സല്‍ ചെയ്യുകയും ചെയ്യും. ദിലീപ് ജയിലില്‍ കിടന്ന് കൊണ്ടുള്ള ഒരു വിചാരണയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോവുന്നത്. നിലവിലെ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കേസിന്റെ അന്വേഷണം ഏകദേശം ഒരുമാസം കൊണ്ട് തീരുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വധഗൂഡാലോചന കേസില്‍ എടുത്ത ഒരു നിലപാട് കോടതി ഇപ്പോള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുതിയ ഡെവലപ്പ്മെന്റുകളും നിരവധി തെളിവുകളും വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇപ്പോള്‍ ഉയർന്ന വരുന്ന കാര്യങ്ങളില്‍ പൊലീസ് വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷമുള്ള റിപ്പോർട്ട് കോടതിയില്‍ കൊടുക്കും. അതുകൊണ്ട് ദിലീപിന്റെ ഇനിയുള്ള മുന്നോട്ട് പോക്ക് അത്ര ശോഭനമല്ലെന്നും ജോർജ് ജോസഫ് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തുകയും അതിലേക്ക ആള്‍ക്കാരെ സംഘടിപ്പിക്കുന്നതുമൊക്കെ നമ്മള്‍ കണ്ട് കഴിഞ്ഞു. ഉണ്ടായിരുന്ന ചില തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത. വക്കീലുമായി ചേർന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മൊബൈല്‍ ഫോണിലെ വിവരങ്ങള്‍, ആരെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചു എന്ന കാര്യങ്ങളൊക്കെ വിശദമായി തന്നെ പ്രതിയുമായി നേരിട്ട് ഇരുന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ ദിലീപിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളത് എന്നൊക്കെ അറിയാനുണ്ട്. അതിന് തീർച്ചയായും ദിലിപീന്റെ സാന്നിധ്യം ആവശ്യമാണ്. ജാമ്യത്തിലിരിക്കുന്ന പ്രതിയാണെങ്കിലും വിളിച്ച് വരുത്തിയെ പറ്റുമെന്നും ജോർജ് ജോസഫ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പുതിയ പേര് മാറ്റാനുള്ള ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ച് കേന്ദ്രം  (8 hours ago)

തെരഞ്ഞെടുപ്പിലെ വോട്ടിംഗ് ശതമാനം പരിശോധിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി  (9 hours ago)

കുറഞ്ഞ ശിക്ഷയായിപ്പോയെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് സംവിധായകന്‍ കമല്‍  (9 hours ago)

ആരാധകരുടെ ഹൃദയം കവര്‍ന്ന് രേണു സുധി  (9 hours ago)

തദ്ദേശ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടിയെന്ന് ബിനോയ് വിശ്വം  (10 hours ago)

നടന്‍ ദിലീപ് ശബരിമലയില്‍ ദര്‍ശനം നടത്തി  (10 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് നടന്‍ ശിവദാസനെതിരെ കേസ്  (10 hours ago)

ദേശീയതലത്തില്‍ സൃഷ്ടിക്കപ്പെടുന്ന ആരവത്തിന്റെ പ്രഭവ കേന്ദ്രം തിരുവനന്തപുരം കോര്‍പ്പറേഷനാണ്: ബിജെപിയുടെ പരാജയ കണക്ക് നിരത്തി ജോണ്‍ ബ്രിട്ടാസ്  (11 hours ago)

പള്‍സര്‍ സുനി ഫോണില്‍ വിളിച്ച യുവതി ആരെന്നുള്ള വിവരങ്ങള്‍ പുറത്ത്  (11 hours ago)

പള്‍സര്‍ സുനി നിരന്തരം വിളിച്ചിരുന്ന ആ യുവതിയെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ലെന്ന് കോടതി  (11 hours ago)

സ്വന്തം പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. നേതാവ്  (11 hours ago)

പോലീസ് റെയ്ഡിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 21കാരിക്ക് നാലാം നിലയില്‍ നിന്ന് വീണ് ഗുരുതര പരിക്ക്  (11 hours ago)

മാക്കൂട്ടം ചുരം പാതയില്‍ സ്വകാര്യ ബസിനു തീപിടിച്ചു; യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി  (11 hours ago)

സുരാജ് വെഞ്ഞാറമൂട് നായകനാകുന്ന റൺ മാമാ റൺ ചിതീകരണം ആരംഭിച്ചു.  (12 hours ago)

തദ്ദേശ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കോൺഗ്രസിൽ താഴേ തട്ടിൽ ഗ്രൂപ്പിസം അവസാനിച്ചു; എ, ഐ ഗ്രൂപ്പുകൾ ഇനി പുരാവസ്തു മാത്രമാണെന്ന് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (13 hours ago)

Malayali Vartha Recommends