ദിലീപ് പോലും വിചാരിക്കാത്ത ട്വിസ്റ്റ്! മായ്ച്ചതെല്ലാം പൊങ്ങിയതോടെ തിരിച്ചടികൾ; നടി നേരിട്ടിറങ്ങിയതോടെ പൊത്തിലൊളിച്ച് രാമൻപിള്ള! ദിലീപിനെ പൂട്ടാൻ ക്രൈംബ്രാഞ്ചിന് 26 ഇലക്ട്രോണിക് തെളിവുകൾ.. ക്രൈംബ്രാഞ്ച് ഇനി കോടതിയിൽ എത്തുന്നത് എല്ലാതെളിവോടുംകൂടി...

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണം തുടങ്ങിയതിന് പിന്നാലെ ദിലീപിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ വന്നതിനു പിന്നാലെ ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതും കഴിഞ്ഞ ദിവസമാണ്. അന്വേഷണ സംഘത്തെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിലും ദിലീപിനെതിരെ അന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ ദിലീപിന് പിന്നാലെ ഭാര്യ കാവ്യ മാധവനെയും ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണസംഘം. ദിലീപിനെ ചോദ്യം ചെയ്ത ശേഷം കാവ്യയെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. കേസില്‍ കാവ്യയുടെ പങ്കാളിത്തമായിരിക്കും അന്വേഷണസംഘം ചോദിച്ച് അറിയുക.
അതേസമയം നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം ആരംഭിച്ച് രണ്ട് മാസത്തിനകം നടൻ ദിലീപിനെ പൂട്ടാൻ ക്രൈംബ്രാഞ്ച് ശേഖരിച്ചത് ഇലക്ട്രോണിക് തെളിവുകളുൾപ്പെടെ നിരവധി രേഖകളാണ്. പ്രത്യേക അന്വേഷണ സംഘം ദിലീപിന്റെയും ബന്ധുക്കളുടെയും കൈയിൽ നിന്ന് പിടിച്ചെടുത്ത 26 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ലഭിച്ച തെളിവുകൾ ഇതിൽ നിർണായകമാണ്. ഇവ നടിയെ ആക്രമിച്ച കേസന്വേഷിക്കുന്ന സംഘത്തിന് കൈമാറിയിട്ടുണ്ട്. തിങ്കളാഴ്ച ആലുവ പൊലീസ് ക്ലബ്ബിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ ദിലീപിനെ ചോദ്യം ചെയ്യും. അടുത്ത മാസം 16ന് തുടരന്വേഷണം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് നൽകണം.
ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസന്റെ മൊഴിയെ പ്രാധാന്യത്തോടെ അന്വേഷണ സംഘം കാണുന്നത് . പുറത്തിറങ്ങിയാൽ 'പൾസറിനെ തീർക്കു'മെന്ന് ദിലീപിന്റെ സഹോദരൻ അനൂപ് പറയുന്നത് കേട്ടിരുന്നതായി ദാസന്റെ മൊഴിയുണ്ട്. ഇക്കാര്യങ്ങൾ പുറത്തു പറയരുതെന്ന് ദിലീപിന്റെ അഭിഭാഷകർ ദാസനെ താക്കീത് ചെയ്തിരുന്നു. അതുപോലെ തന്നെയാണ് ദിലീപിനെതിരായ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി ശരിയെന്നാണ് പൾസർ സുനിയുടെ മൊഴി. ബാലചന്ദ്രകുമാറിനെ പരിചയമുണ്ട്. ഒരേ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് ബാലചന്ദ്രകുമാറിനെ കണ്ടത്. സിനിമയുടെ കഥ പറയാൻ വന്നയാളാണെന്നാണ് പരിചയപ്പെടുത്തിയത്. ദിലീപ് അന്നേ ദിവസം പണം നൽകിയിരുന്നെന്നല്ലാം പൾസർ സുനി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയിരുന്നു. 'വി.ഐ.പി' ശരത്തിനെ സുനിക്ക് അറിയാമെന്നും കേസിൽ ദിലീപിന്റെ പേരുവെളിപ്പെടുത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുംമാണ് പൾസറിന്റെ അമ്മശോഭന വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ തുറന്നുപറച്ചിലും ശോഭന ശരിവച്ചിരുന്നു. ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു.ദിലീപും ബന്ധുക്കളും ഫോണുകൾ മാറ്റിയതും വിവരങ്ങൾ സ്വകാര്യ ലാബിലെത്തിച്ച് മാറ്റിയതും തെളിവ് ഇല്ലാതാക്കാനാണെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. വീണ്ടും അന്വേഷണ സംഘത്തിന്റെ മുന്നിലെത്തുന്ന ദിലീപിന് ഇതിനുൾപ്പെടെ മറുപടി നൽകേണ്ടി വരും.ദിലീപ് അടുത്തിടെ നടത്തിയ സാമ്പത്തിക ഇടപാടുകൾ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമായി ക്രൈംബ്രാഞ്ച് കരുതുന്നു.
https://www.facebook.com/Malayalivartha