Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...


ചരിത്രം നാളെ മാറുമോ? ഗോവിന്ദന്റെ 'മൂന്നാം ടേം' പ്രഖ്യാപനവും തലസ്ഥാനത്തെ യുഡിഎഫ് പടയോട്ടവും...


ബാങ്കിൽ നിക്ഷേപിക്കാൻ ഭർത്താവ് നൽകിയ ലക്ഷങ്ങളുമായി യുവതി കാമുകനൊപ്പം മുങ്ങി; കന്യാകുമാരിയിൽ വെച്ച് പോലീസ് പിടിയിൽ...


ലക്ഷങ്ങളുടെ ജോലി, സുരക്ഷിത ജീവിതം.. എന്നിട്ടും അവർ തോറ്റുപോയി! കന്യാകുമാരിയിലെ ആ ദാരുണ അന്ത്യത്തിന് പിന്നിൽ...


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്

സായി ദൈവത്തിന്റെ സാക്ഷിയോ? നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ എല്ലാം പറയും. കാരണം സായിയെ രക്ഷിക്കാമെന്ന ഉറപ്പ് ക്രൈംബ്രാഞ്ച് സംഘം നല്‍കി

09 APRIL 2022 10:51 AM IST
മലയാളി വാര്‍ത്ത

More Stories...

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല

നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കര്‍ എല്ലാം പറയും. കാരണം സായിയെ രക്ഷിക്കാമെന്ന ഉറപ്പ് ക്രൈംബ്രാഞ്ച് സംഘം നല്‍കിയിട്ടുണ്ട്.

സായ് ശങ്കറിന്റെ കീഴടങ്ങല്‍ മുന്‍കൂട്ടി നിശ്ചയിച്ച ഒരു നാടകമായിരുന്നു. സായിയെ പിടികൂടിയതാണെന്ന് ക്രൈംബ്രാഞ്ചും കീഴടങ്ങിയതാണെന്ന് സായിയും പറയുമ്പോള്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

 



ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് സായി ഭക്തനായ സായി ശങ്കര്‍ പുട്ടപര്‍ത്തിയിലെത്തിയത്. തീവണ്ടിയിലും കാറലുമായിരുന്നു യാത്രകള്‍. പുട്ടപര്‍ത്തിയിലെത്തിയ സായിക്ക് കീഴടങ്ങാന്‍ ഉപദേശം ലഭിച്ചുവെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളില്‍ നിന്നും മനസിലാക്കുന്നത്. സായിയുടെ യാത്രകള്‍ ക്രൈംബ്രാഞ്ച് സംഘം മോണിറ്റര്‍ ചെയ്തിരുന്നു. സായി എങ്ങോട്ട് തിരിഞ്ഞാലും അറസ്റ്റ് ചെയ്യും എന്നതായിരുന്നു അവസ്ഥ.

കീഴടങ്ങിയാല്‍ കുടുക്കില്ലെന്ന വ്യക്തമായ സന്ദേശം സായിക്ക് ലഭിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നത് . ക്രൈംബ്രാഞ്ചിന് ആവശ്യം ദിലീപിനെയാണ്. അവര്‍ക്ക് സായി ശങ്കറിനെയല്ല വേണ്ടത്. അയാളില്‍ നിന്നുള്ള വിവരങ്ങളാണ് വേണ്ടത്. ഇതിനു വേണ്ടി അയാളെ കേസില്‍ നിന്നും ഒഴിവാക്കാന്‍ വരെ ക്രൈം ബ്രാഞ്ച് തയ്യാറായിരിക്കും. തത്ത പറയുന്നത് പോലെ എല്ലാം പറയണം. ഇക്കാര്യം സായി ശങ്കര്‍ ഏറ്റു എന്നാണ്‌ക്രൈംബ്രാഞ്ച് വൃത്തങ്ങളില്‍ നിന്നും മനസിലാക്കുന്നത്.

 



ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് നിലവില്‍ ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ദിലീപിന്റെയും സുഹൃത്തുക്കളുടേയും മൊബൈല്‍ ഫോണിലെ ഡാറ്റാ ഡിലീറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് സായി ശങ്കറിന്റെ രഹസ്യമൊഴിയെടുക്കുമെന്നും ക്രൈം ബ്രാഞ്ച് എസ്പി അറിയിച്ചു.

ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസിലെ തെളിവ് നശിപ്പിച്ചതിനാണ് പ്രതി സൈബര്‍ ഹാക്കര്‍ സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. 201, 204 വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍.



ദിലീപിന്റെ മൊബൈല്‍ ഫോണിലെ നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചത് ഹാക്കര്‍ സായി ശങ്കര്‍ ആണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെ പൊലീസ് പീഡനം ആരോപിച്ച് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ചോദ്യം ചെയ്യലുമായി സായി ശങ്കര്‍ സഹകരിച്ചില്ല. തുടര്‍ന്നാണ് സായി ശങ്കറിനെ ഏഴാം പ്രതിയാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്ന് ആരോപിച്ചും ഇയാള്‍ രംഗത്തെത്തിയിരുന്നു.

ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം സായ് ശങ്കര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ചത്. തനിക്കെതിരെ ഉദ്യോഗസ്ഥര്‍ കള്ളകേസുകളെടുക്കുന്നെന്നാണ് ആക്ഷേപം. എസ് പി മോഹനചന്ദ്രനുമായി സായ് ശങ്കറിന്റെ സുഹൃത്ത് നടത്തിയ സംഭാഷണവും കോടതിക്ക് കൈമാറി. കോഴിക്കോട് നടക്കാവ് പൊലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് വധഗൂഢാലോചന കേസിലെ അന്വേഷണ സംഘത്തിനെതിരെ സായിയുടെ ആരോപണം. ചോദ്യം ചെയ്യലിനായി ഹാജരായില്ലെങ്കില്‍ കൂടുതല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ പറഞ്ഞതായി ഹര്‍ജിയില്‍ പ്രതി ആരോപിക്കുന്നു. എസ്പിയും സായിശങ്കറിന്റെ സുഹൃത്തുമായി നടത്തിയ സംഭാഷണവും സായി പുറത്തുവിട്ടു.

 


ഇതോടെ ക്രൈംബ്രാഞ്ച് റൂട്ട് മാറ്റി ഓടി. സായി ശങ്കറുമായി ഉടക്കുന്നതിനെക്കാള്‍ നല്ലത് രമ്യതയില്‍ പോകുന്നതാണെന്ന ചിന്ത ക്രൈംബ്രാഞ്ചിന്റെ മനസില്‍ ഉരുത്തിരിഞ്ഞത് അങ്ങനെയാണ്. നല്ല രീതിയില്‍ ചോദ്യം ചെയ്താല്‍ സായി വളയുമെന്ന് ക്രൈംബ്രാഞ്ച് എ ഡി ജി പി ശ്രീജിത്ത് മനസിലാക്കി. സൈബര്‍ ക്രൈമുമായി ബന്ധപ്പെട്ട് എസ് ശ്രീജിത്തിന് വളരെ വിപുലമായ ധാരണയുണ്ട്. പീ ഹണ്ട് പോലുള്ള പദ്ധതികള്‍ കേരള പോലീസില്‍ നടപ്പിലാക്കി കൈയടി വാങ്ങിയ ഉദ്യോഗസ്ഥനാണ് ശ്രീജിത്ത് . കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വന്‍കിട റാക്കറ്റുകളെയാണ് ശ്രീജിത്ത് പുറം ലോകത്തെത്തിച്ചത്. ഇവരില്‍ വന്‍ സ്വാധീനമുള്ളവര്‍ നിരവധിയുണ്ടായിരുന്നു. കുട്ടികളെ സെക്‌സ് ടൂറിസത്തിന് ഇരയാക്കുന്ന ടീ മുകളെ നിയമത്തിന് മുന്നിലെത്തിച്ച ശ്രീജിത്ത് സര്‍ക്കാരിന്റെ മാനം രക്ഷിച്ചതിന് കൈയടി നേടിയിരുന്നു.

സൈബര്‍ ക്രൈമില്‍ അഗാധ പാണ്ഡിത്യമുള്ള ശ്രീജിത്ത് സായി ശങ്കറെ ചോദ്യം ചെയ്യുമെന്നാണ് മനസിലാക്കുന്നത്. തിങ്കളാഴ്ച കാവ്യാ മാധവനെ ചോദ്യം ചെയ്താലുടന്‍ സായ് ശങ്കറിനെയും ചോദ്യം ചെയ്യും. ദിലീപിനെയും സായിക്ക് ഒപ്പമിരുത്തി ചോദ്യം ചെയ്യും.

 



നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ ദിലീപിന്റെ ഫോണില്‍ നിന്ന് നശിപ്പിച്ചെന്ന് ഹാക്കര്‍ സായ് ശങ്കര്‍ വ്യക്തമാക്കി. ഒരു വാര്‍ത്ത ചാനിലിനു അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യകതമാക്കിയത്.

താന്‍ നശിപ്പിച്ച തെളിവുകളില്‍ കോടതി രേഖകകളുമുണ്ട്. കോടതി സീലുളളതും ഇല്ലാത്തതുമായ രേഖകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഫോണിലെ വിഡിയോകളും ചിത്രങ്ങളും നശിപ്പിച്ചെന്നും അത് എപ്പോള്‍ വേണമെങ്കിലും തനിക്ക് വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതാണ് പോയിന്റ്. സായ് ശങ്കറില്‍ നിന്നും പോലീസ് പ്രതീക്ഷിക്കുന്നതും ഇതു തന്നെയാണ്.

ഇനി സായി ശങ്കറായിരിക്കും ക്രൈംബ്രാഞ്ചിനെ നയിക്കുക. ഡിലീറ്റ് ചെയ്ത മെസേജുകള്‍ വീണ്ടെടുത്താല്‍ ക്രൈംബ്രാഞ്ച് ഒരു കലക്കു കലക്കും. ആ കലക്കില്‍ ദിലീപ് വീഴുമെന്ന് അവര്‍ക്കറിയാം.

 



കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ വന്ന രേഖകള്‍ താന്‍ കണ്ടിരുന്നെന്നും അതാണ് നശിപ്പിച്ചതെന്നും സായ് പറഞ്ഞു. അന്വേഷണ സംഘത്തോട് സഹകരിക്കും. ഇത് വീണ്ടെടുത്ത് കൊടുക്കും.

അഡ്വ. രാമന്‍ പിള്ള അസോസിയേറ്റ് എന്ത് വന്നാലും രക്ഷപ്പെടുത്താമെന്ന് പറഞ്ഞിരുന്നു. തെളിവുകള്‍ നശിപ്പിക്കാനെന്ന് പറഞ്ഞല്ല തന്നെ വിളിച്ചത്. അഭിഭാഷകന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് ഇക്കാര്യം മനസിലായത്. രണ്ട് ഫോണുകളിലെ തെളിവുകളാണ് താന്‍ നശിപ്പിച്ചത്. ഇതൊരിക്കലും പുറത്തുവരരുതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തന്നോട് പറഞ്ഞു. അഡ്വ ഫിലിപ് ടി വര്‍ഗീസാണ് ഇക്കാര്യം പറഞ്ഞത്. തെളിവുകള്‍ നീക്കം ചെയ്യുമ്പോള്‍ ദിലീപും ഒപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ദീലീപിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് ഫോണിലെ വിവരങ്ങള്‍ നീക്കം ചെയ്തതെന്നാണ് സായ് ശങ്കറിന്റെ മൊഴി. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ സായ് ശങ്കര്‍ സഹായിച്ചു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത്.



അഭിഭാഷകന്‍ തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്ന ആരോപണം സത്യമാണെന്ന് തെളിഞ്ഞാല്‍ പ്രസിദ്ധ അഭിഭാഷകനായ രാമന്‍പിള്ള കുടുങ്ങും. ഇതും ക്രൈംബ്രാഞ്ചിന്റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്.

കോഴിക്കോട് നടക്കാവ് പോലീസ് രജിസ്റ്റര്‍ ചെയ്ത 36 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലും സായ് ശങ്കര്‍ പ്രതിയാണ്. ഈ കേസാണ് സായിയെ വിരട്ടാനായി പോലീസ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ നിരവധി കേസുകളില്‍ വേണമെങ്കില്‍ സായ് ശങ്കറെ പ്രതിയാക്കാന്‍ സാധ്യതയുണ്ട്. ഇതു കൂടി മനസിലാക്കിയാണ് സായ് ശങ്കര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

 

 

" f
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫേസ്ബുക്കിൽ മുഖ്യമന്ത്രി ഒഴിവാക്കി, പോളിറ്റ് ബ്യൂറോ അംഗം എന്നാക്കി പിണറായി  (2 hours ago)

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു  (2 hours ago)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ  (3 hours ago)

സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, യുഡിഎഫിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ചകളും പോരും തെരുവിലേക്കും ആരാധനാലയങ്ങളിലേക്കും.  (3 hours ago)

അച്ഛാ..എനിക്ക് ജീവിക്കണ്ട.. മരിക്കും മുൻപ് ഫോണിൽ പൊട്ടിക്കരഞ്ഞ് Judge..! ഭാര്യ അടിച്ച് കൊന്ന് കെട്ടിത്തൂക്കി..?  (3 hours ago)

നേമത്ത് കസേര വലിച്ചിട്ട് രാജീവ്..! മാരാർജി ഭവനിൽ ആഘോഷം..AKG സെന്റർ പൂട്ടി TVM- വിട്ട് നേതാക്കൾ..ഇനി ഇല്ല  (3 hours ago)

കേരളത്തിൽ നാളെ സംഭവിക്കുന്നത് കലാപം...?!അവന്മാർ വിജയം ആഘോഷിക്കണ്ട തെരുവിൽ അടിപൊട്ടും..?രഹസ്യ വിവരം...!  (3 hours ago)

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു  (3 hours ago)

സ്മൈലിൽ അഞ്ചാമത്തെ ചിരിയൊരുങ്ങി; സന്തോഷം പങ്കു വച്ച് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ  (5 hours ago)

വി ഡി സതീശൻ ജി കഴിഞ്ഞ അഞ്ചു വർഷം നന്നായി കഷ്ടപ്പെട്ട്, പലപ്പോഴും ശക്തമായ തീരുമാനങ്ങൾ എടുത്തുമാണ് കോൺഗ്രസ്‌ പാർട്ടിയെ ഇന്നീ കാണുന്ന അവസ്ഥയിൽ എത്തിച്ചത്; അതിന്റെ പ്രതിഫലനം കൂടിയാണ് ഇപ്പോഴത്തെ റിസൾട്ട്‌;  (5 hours ago)

കേരളം ഉറപ്പിച്ചു; കുറഞ്ഞത് 76 സീറ്റുകളോടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിൽ വരും; ഭരണവിരുദ്ധ വികാരമെന്ന വ്യാജപ്രചരണങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട്, ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തിൽ വ  (5 hours ago)

മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിൽ നിന്ന് വന്ന അവസാന മന്ത്രിസഭാ യോഗ തീരുമാനങ്ങൾ ; വാല്‍പ്പാറ ദുരന്തത്തിൽ മരണമടഞ്ഞവർക്ക് 10 ലക്ഷം രൂപ വീതം അനുവദിക്കും ; പന്ത്രണ്ടാം ശമ്പള കമ്മീഷൻ്റെ സുഗമമായ പ്രവർത  (5 hours ago)

വോട്ടെണ്ണലിനായി 310 വീതം സൂപ്പർവൈസർമാർ, സൂക്ഷമ നിരീക്ഷകർ, കൗണ്ടിം​ഗ് അസിസ്റ്റന്റുമാർ ഉൾപ്പെടെ 930 ഉദ്യോ​ഗസ്ഥരെ നിയോ​ഗിച്ചിട്ടുണ്ട്; വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി  (5 hours ago)

കെ എസ് ഇ ബി ജീവനക്കാരെ നിലയത്തിൽ കയറ്റാതെ തടഞ്ഞ കമ്പനി മാഫിയകൾക്ക് ശക്തിപകരുന്ന നടപടിക്കു പിന്നിൽ വലിയ അഴിമതി ; ആരോപണവുമായി കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല  (6 hours ago)

മോഷണപ്പണത്തിൽ ആഡംബര കൊട്ടാരവും ജീവകാരുണ്യവും; മാന്യന്റെ മുഖംമൂടി അണിഞ്ഞ ഹൈടെക് കള്ളൻ ഒടുവിൽ കുടുങ്ങി...  (6 hours ago)

Malayali Vartha Recommends