കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സജീവമായ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വീണ്ടും പരീക്ഷണ കാലം; ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും സുപ്രീംകോടതിയെ സമീപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടെന്നും ജാമ്യം റദ്ദാക്കണമെന്നും ഇ.ഡി സുപ്രീംകോടതിയിൽ, വ്യക്തമായ ഉത്തരം നൽകാതെ ഇനി വെറുതെ വിടില്ല

ഒരിടവേളയ്ക്ക് ശേഷം കണ്ണൂരിൽ പാർട്ടി കോൺഗ്രസ് സജീവമായിരിക്കുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്നാൽ ആ സന്തോഷം അധിക നേരം നീണ്ടില്ല. വീണ്ടുമിതാ ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയെ സമീപിച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ലഹരി ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷിന്റെ ജാമ്യം റദ്ദാക്കണമെന്നാണ് ഇ.ഡി സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത് എന്നാണ് അറിയാൻ കഴിയുന്നത്. കർണാടക ഹൈക്കോടതിയാണ് ജാമ്യം നൽകി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
മകൻ ബിനീഷ് കോടിയേരിക്കെതിരെ വീണ്ടും ഇഡി രംഗത്തുവന്നതോടെ വീണ്ടും ചർച്ചയാകുകയാണ് പാർട്ടി കോൺഗ്രസിൽ അടക്കം ചർച്ചയാകുന്ന വിധത്തിലാണ് ഈ കേസിന്റെ പോക്ക് എന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ ബിനീഷ് കോടിയേരി നാലാം പ്രതിയാണ്. ബംഗളുരുവിലെ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷിന് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നത്.
കള്ളപ്പണ ഇടപാടിൽ ബിനീഷിനെതിരേ വ്യക്തമായ തെളിവുകൾ ഉണ്ടെന്ന് സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വിശദീകരിച്ചിരിക്കുകയാണ്. അതോടൊപ്പം തന്നെ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ബിനീഷ് കോടിയേരിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇഡി ഡെപ്യുട്ടി ഡയറക്ടർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തുകൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര ഏജൻസിയുടെ അഭിഭാഷകൻ മുകേഷ് കുമാർ മാറോറിയാണ് സുപ്രീം കോടതിയിൽ ഈ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.
ഈ കേസുമായി ബന്ധപ്പെട്ട ബിനീഷ് ഒരു വർഷത്തോളം ബംഗളുരുവിലെ ജയിലിൽ കഴിയുകയുണ്ടായി. ഹൈക്കോടതി ജാമ്യം അനുവദിച്ച് അഞ്ച് മാസത്തിനിപ്പുറമാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഇ.ഡി സുപ്രീംകോടതിയിൽ ഹർജി നൽകികൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. ബിനീഷ് കോടിയേരിക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും ഇക്കാര്യങ്ങൾ പരിഗണിക്കാൻ ഹൈക്കോടതി തയ്യാറായില്ല എന്നതും ചൂണ്ടികാട്ടുകയുണ്ടായി. ബിനീഷിന്റെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെ ഉറവിടം സംബന്ധിച്ച് കൃത്യമായ കാര്യങ്ങൾ ബിനീഷ് നല്കാൻ തയ്യാറായിരുന്നില്ല. ഇതുകൂടാതെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച വിശദീകരണം കൃത്യമല്ല തുടങ്ങിയ കാര്യങ്ങൾ പരിഗണിക്കാതെയാണ് ഹൈക്കോടതി ബിനീഷിന് ജാമ്യം അനുവദിച്ചതെന്ന് ഇ.ഡി വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ബിനിഷ് കോടിയേരിക്ക് വരവിൽ കവിഞ്ഞ സ്വത്തുണ്ടെന്ന വാദം ഇഡി ആവർത്തിക്കുകയാണ് ഉണ്ടായത്. ഇത് വ്യക്തമാക്കാൻ ബിനീഷിന് കഴിഞ്ഞിട്ടില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഐ.ഡി.ബി.ഐ, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ, ഫെഡറൽ ബാങ്ക് എന്നിവയിലെ നിക്ഷേപങ്ങളുടെ സ്രോതസ് സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. പണം നിക്ഷേപിച്ച ചിലർ ചോദ്യം ചെയ്യലിന് ഇത് വരെയും ഹാജരായിട്ടില്ലെന്നും ഇഡി ആരോപിക്കുകയുണ്ടായി.
അതായത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിലെ 19എ, 69 എന്നീ വകുപ്പുകൾ ചുമത്തിയായിരുന്നു ഇഡി ബിനീഷിനെതിരായ കുറ്റപത്രം സമർപ്പിച്ചിരുന്നത്. ലഹരിവസ്തുക്കൾ വാങ്ങുന്നതിനായി ബിനീഷ് കള്ളപ്പണം വെളുപ്പിക്കുകയും ലഹരി ഇടപാടു കേസിലെ പ്രതികളെ സഹായിക്കുകയും ചെയ്തുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്തിരുന്ന കുറ്റപത്രത്തിൽ വ്യക്താമാക്കിയിട്ടുണ്ടായിരുന്നു.
അതേസമയം കള്ളപ്പണം വെളുപ്പിക്കൽ കേസിലെ മുഖ്യപ്രതി അനൂപിന്റെ ബോസാണ് ബിനീഷെന്ന് ഇ.ഡി നേരത്തെ തന്നെ കുറ്റപത്രത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു. കൂടാതെ ബിനീഷ് പറഞ്ഞാൽ അനൂപ് എന്തും ചെയ്യുന്നതാണ്. അനൂപിനെ ബിനാമിയാക്കി മയക്കുമരുന്ന് ഇടപാടിലൂടെ പണം സമ്പാദിച്ചുവെന്നും കുറ്റപത്രത്തിൽ ഇ. ഡി ചൂണ്ടിക്കാട്ടിയിരുന്നു. ജൂണിൽ ലഹരിപാർട്ടിയ്‌ക്കിടെ കേരള സർക്കാരിന്റെ കരാറുകൾ ലഭിക്കാൻ പ്രതികളായ ബിനീഷ് കോടിയേരി ഉൾപ്പെടെയുള്ളവർ ചർച്ച നടത്തുകയും ചെയ്തിരുന്നു.
ഇത്തരത്തിൽ കരാർ ലഭിക്കാൻ ബിനീഷിന് 3 മുതൽ 4 ശതമാനം വരെ കമ്മീഷൻ ഓഫർ ചെയ്തതായും കുറ്റപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ തന്നെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ എന്നത്. അനൂപ് മുഹമ്മദിനെ മറയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധിത നിയമത്തിലെ വകുപ്പുകൾ പ്രകാരമാണ് ബിനീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
https://www.facebook.com/Malayalivartha






















