സ്ഥലം തീരുമാനിക്കേണ്ടത് കാവ്യാ മാധവൻ, നടിക്കെതിരായ തെളിവുകളില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളും, വാദം പൊളിക്കാൻ ചോദ്യം ചെയ്യല്‍ ഒപ്പമിരുത്തി, ചോദ്യം ചെയ്യലിന് നിശ്ചയിച്ച ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്ന് ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് ഒപ്പമിരുത്തിയാണ് ചോദ്യം ചെയ്യൽ എന്നും വാർത്തകൾ പുറത്തുവരുന്നുണ്ട്. കാവ്യയുടെ ചോദ്യം ചെയ്യല്‍ ദിവസമായ തിങ്കളാഴ്ച ഹാജരാകാന്‍ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി.
ചോദ്യം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കെ ഹാജരാകേണ്ട സ്ഥലം തീരുമാനിക്കാന്‍ കാവ്യാ മാധവന് അവസരം നല്‍കിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്ത്രീ എന്ന പരിഗണന വച്ചാണ് ഈ നിര്‍ദ്ദേശം. എന്നാല്‍ ചോദ്യം ചെയ്യലിന് നിശ്ചയിച്ചിരിക്കുന്ന ദിവസമോ സമയത്തിനോ മാറ്റമുണ്ടാവില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നു.
കാവ്യയുടെ ചോദ്യം ചെയ്യല്‍ ദിവസമായ തിങ്കളാഴ്ച ഹാജരാകാന്‍ ബാലചന്ദ്രകുമാറിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കി. അന്വേഷണ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ടാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയത്.ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് നേരത്തെ നിര്‍ദേശിച്ചത്. ഇതിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയിരിക്കുന്നത്. സമയത്തിലും ദിവസത്തിലും വ്യത്യാസമില്ലെങ്കിലും ഹാജരാകുന്ന സ്ഥലം അറിയിക്കാനാണ് കാവ്യക്ക് ക്രൈം ബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
നിലവില്‍ ചെന്നൈയിലുള്ള കാവ്യാ മാധവന്‍ ഇന്ന് തിരിച്ചെത്തുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം.കാവ്യയ്‌ക്കെതിരായ തെളിവുകളില്‍ ബാലചന്ദ്രകുമാര്‍ നല്‍കിയ ഓഡിയോ ക്ലിപ്പുകളുമുണ്ട്. ഇത് കേസില്‍ വളരെ നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍. കേസിലെ ഗൂഡാലോചനയില്‍ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഭാര്യയും സിനിമാ താരവുമായ കാവ്യാ മാധവന് പങ്കുണ്ടെന്ന അന്വേഷണ സംഘത്തിന്റെ സംശയം ബലപ്പെടുത്തുന്നതാണ് നിർണായക ശബ്ദരേഖ. ദിലീപിന്റെ സുഹൃത്ത് ശരത്തും സഹോദരീ ഭർത്താവ് ടി. എൻ സുരാജും തമ്മിലുള്ള ശബ്ദരേഖയിലാണ് കാവ്യയെ ചോദ്യംചെയ്യാനായി ഒരുങ്ങുന്നത്. കാവ്യയും സുഹൃത്തുക്കളും തമ്മിലുണ്ടായ തർക്കങ്ങളാണ് സംഭവങ്ങൾക്കെല്ലാം കാരണമെന്നാണ് സുരാജ് ശരത്തിനോട് പറയുന്നത്.
കാവ്യയെ കുടുക്കാൻ കൂട്ടുകാരികൾ ശ്രമിച്ചിരുന്നു. കൂട്ടുകാർക്ക് തിരിച്ച് 'പണി' കൊടുക്കാൻ കാവ്യയും ശ്രമിച്ചു. ജയിലിൽനിന്ന് വന്ന ഫോൺകോൾ നാദിർഷ എടുത്തതാണ് ദിലീപിന് വിനയായത്. ഇല്ലെങ്കിൽ കാവ്യ മാത്രമായിരുന്നു കുടുങ്ങുക. വേറെയും ഒരുപാട് സ്ഥലങ്ങളുണ്ടായിട്ടും മെമ്മറി കാർഡ് ലക്ഷ്യയുടെ ഓഫീസിലാണ് എത്തിയത്. അത് എന്തുകൊണ്ടാണെന്ന് ബുദ്ധിയുള്ളവർക്ക് മനസ്സിലാവും. ദിലീപിനെ വിവാഹം ചെയ്തതാണ് കാവ്യയുടെ കൂട്ടുകാരുടെ വൈരാഗ്യത്തിന് കാരണമെന്നും സുരാജ് ശരത്തിനോട് പറയുന്നുണ്ട്.
https://www.facebook.com/Malayalivartha






















