പതിനേഴുകാരി ഋതുമതിയായതിന് പിന്നാലെ ലൈംഗിക ഉപദ്രവം, പെണ്‍കുട്ടി വീട്ടിൽ തനിച്ചായിരുന്നപ്പോൾ ആദ്യം ബലാത്സംഗം ചെയ്തത് വളര്ത്തച്ഛൻ, പിന്നാലെ ആണ്മക്കളും, രണ്ടുവര്‍ഷത്തോളമുള്ള പീഡനം സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടി ചെയ്തത്...!!

പതിനേഴുകാരി ഋതുമതിയായതിന് പിന്നാലെ ബലാല്‍സംഗം ചെയ്ത കേസില്‍ അച്ഛനും മക്കളും അറസ്റ്റില്‍. ദത്തുപുത്രിയെ വളര്‍ത്തച്ഛനും മക്കളും ചേർന്നാണ് പീഡിപ്പിച്ചത്. ചെന്നൈയിലാണ് കേസിനാസ്പദമായ സംഭവം. അറുപത്തിനാലുകാരനായ വളര്ത്തച്ഛൻ അമ്പത്തിയേട്ടുകാരിയായ അമ്മ, മുപ്പത്തിനാലും, ഇരുപത്തി ഒമ്പതും വയസുള്ള ആണ്മക്കൾ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ഇരുപത്തിയാറുകാരനായ ഇളയ മകന് ഒളിവിലാണ്. പെൺമക്കൾ ഇല്ലാത്തതിനെ തുടര്‍ന്ന് 2005ലാണ് ദമ്പതികൾ കുട്ടിയെ ദത്തെടുത്തത്.പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മരിച്ചതിന് പിന്നാലെയാണ് ഇവര്‍ കുട്ടിയെ ദത്തെടുക്കുകയായിരുന്നു.എന്നാൽ പതിനഞ്ച് വയസില്‍ പെണ്‍കുട്ടി ഋതുമതിയായതിന് പിന്നാലെ വളര്‍ത്തച്ഛനും മക്കളും ചേർന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി തനിച്ചായിരുന്ന സമയത്ത് ആദ്യം വളര്‍ത്തച്ഛനാണ് ബലാത്സംഗം ചെയ്തത്. പിന്നാലെ മക്കളും പെണ്‍കുട്ടിയോട് ഇതേരീതിയില്‍ പെരുമാറുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.രണ്ടുവര്‍ഷത്തോളമുള്ള പീഡനം സഹിക്കാനാവാതെ വന്നപ്പോള്‍ പെണ്‍കുട്ടി സ്വന്തം സഹോദരങ്ങളോട് ദുരനുഭവം വിവരിക്കുകയായിരുന്നു.
ഇവരുടെ സഹായത്തോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അച്ഛനും മക്കള്‍ക്കുമെതിരേ ലൈംഗികാതിക്രമത്തിനും ഇയാളുടെ ഭാര്യയ്ക്കെതിരെ വിവരങ്ങള്‍ മറച്ചുവച്ചതിനുമാണ് കേസ് എടുത്തിരിക്കുന്നത്. പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയതായി പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha