വീണ്ടും മാന്‍ട്രേക്ക് ഇഫക്ട് എന്ന് സോഷ്യല്‍ മീഡിയ.... പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കി

അറിഞ്ഞോ അറിയാതെയോ ചിലര്‍ കേരളത്തെ കുട്ടിചോറാക്കുകയാണോ എന്ന് ചോദിക്കാതെ വയ്യ. അത്രയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ പൊതുജനം ഉയര്‍ത്തുന്ന സംശയങ്ങള്‍, മാധ്യമ വാര്‍ത്തകള്‍. പിണറായി വിജയന്‍ എവിടെ തൊട്ടാലും അവിടൊക്കെ മാന്‍ഡ്രേക്ക് ഇഫക്ട് എന്നാണ് സോഷ്യല്‍ മീഡിയ സംശയം. മരുമകനാണെങ്കില്‍ പണ്ട് ഡിവൈഎഫ്ഐയുടെ തീപ്പൊരിയായിരുന്നപ്പോള്‍ ഉണ്ടായിരുന്ന പൊല്ലാപ്പുകള്‍
ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നു. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ പൊതുമരാമത്തു വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും എതിരെയുള്ള വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി നല്‍കി.
ഡിവൈഎഫ്‌ഐ സമരത്തിന്റെ ഭാഗമായി 2011 ജനുവരി 19 ന് വടകര ഹെഡ് പോസ്റ്റ് ഓഫിസിലെ ഉപകരണങ്ങളും മറ്റും തല്ലിത്തകര്‍ത്ത കേസിലാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചിരുന്നു. ഈ വിധി നടപ്പാക്കാനാണ് ഹര്‍ജി.
പെട്രോളിയം വില വര്ധനയുമായി ബന്ധപെട്ടു ഡിവൈഎഫ്‌ഐ നടത്തിയ അക്രമത്തില്‍ ജനാല ചില്ലുകള്‍, എച്ച്‌സി എല്‍ കിയോക്‌സ് മെഷീന്‍, ബോര്‍ഡുകള്‍, ടെലിഫോണ്‍, ജനാല ഗ്ലാസുകള്‍ മുതലായവ തകര്‍ത്തിരുന്നു. ഇതിനെ തുടര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം രൂപയോളം മന്ത്രിയടക്കം 12 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരില്‍നിന്നും ഈടാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
2014 ല്‍ വിധി വന്നിട്ടും പണമടക്കാന്‍ ഇവര്‍ തയ്യാറായില്ല. മേല്‍ കോടതിയില്‍ അപ്പീല്‍ നല്കിയെങ്കിലും 2017 നവംബറില്‍ ഒന്‍പതിന് അത് തള്ളിയിരുന്നു. എന്നാല്‍ കോടതിവിധി പ്രകാരം ഇവര്‍ പണം അടക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് വിധി നടപ്പിലാക്കാന്‍ ആവശ്യപ്പെട്ടു തപാല്‍ വകുപ്പ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിധി വന്നു അഞ്ചു വര്‍ഷം കഴിഞ്ഞിട്ടും പണം അടക്കാത്തതിനാല്‍ വിധി കാലയളവ് മുതല്‍ 18 ശതമാനം പലിശയടക്കം ഈടാക്കി പ്രതികളെ തടവില്‍ പാര്‍പ്പിച്ചു നഷ്ടവും അടക്കം 3,80,943 രൂപ ഈടാക്കിത്തരണമെന്നാണ് തപാല്‍ വകുപ്പ് കോടതിയോടാവശ്യപ്പെട്ടത്. മന്തിയായ റിയാസ് പൊതുമരാമത്ത് മന്ത്രിയായ സാഹചര്യത്തില്‍ വിധി നടപ്പിലാക്കുന്നത് നീട്ടികൊണ്ടുപോകാനുള്ള ശ്രമവും നടക്കുന്നുണ്ടെന്നു ആക്ഷേപമുണ്ട്.
മുഹമ്മദ് റിയാസിനൊപ്പം എം.കെ. ശശി, എ.എം. റഷീദ്, പി.ടി.കെ. രാജീവന്‍, ടി. അനില്‍കുമാര്‍, പി.കെ. അശോകന്‍, കെ.എം. മനോജന്‍, കെ.കെ. പ്രദീപന്‍, ഷാജി കൊളരാട്, അജിലേഷ് കൂട്ടങ്ങാരം, ടി. സജിത്ത് കുമാര്‍, എപി പ്രജിത്ത് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ബാങ്ക് ജീവനക്കാരും അദ്ധ്യാപകരും ഉള്‍പ്പെടെ നല്ല സാമ്പത്തിക സ്ഥിതിയിലുള്ള പ്രതികള്‍ പണം അടക്കാത്ത സാഹചര്യത്തില്‍ പ്രതിഛായക്ക് മങ്ങല്‍ ഏല്‍കുന്നതിനാല്‍ സാമ്പത്തിക സമാഹരണം എങ്ങിനെ നടത്തണമെന്ന ആലോചനയിലാണ് പാര്‍ട്ടിയും എന്നാണ് വിവരം.
ഇതോടനുബന്ധിച്ചു പോലീസ് രജിസ്റ്റര്‍ ചെയ്ത മറ്റൊരു കേസും നിലവിലുണ്ട്. ഈ കേസിനാണ് മുഹമ്മദ് റിയാസ് ഹാജരായികൊണ്ടിരിക്കുന്നത്. ഇതിലും സമാനമായ വിധിക്ക് സാധ്യത ഉണ്ടെന്നാണ് സൂചന. ആദ്യ ബസ് തിരുവനന്തപുരം കല്ലമ്പലത്തില്‍ വെച്ചും രണ്ടാമത്തെ ബസ് കോഴിക്കോട് ബസ് സ്റ്റാന്റില്‍ വെച്ചുമാണ് അപകടം നടന്നത്. തിരുവനന്തപുരത്തുനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സെമി സ്ലീപ്പര്‍ ബസ്,ലോറിയുമായി ഉരസിയായിരുന്നു അപകടം.
അപകടത്തില്‍ സൈഡ് മിറര്‍ തകരുകയും ചെയ്തു. ഏകദേശം 35000 രൂപ വിലവരുന്ന സൈഡ് മിറര്‍ തകര്‍ന്നിരുന്നു. തുടര്‍ന്ന് കെഎസ്ആര്‍ടിസിയുടെ മറ്റൊരു മിറര്‍ ഘടിപ്പിച്ചാണ് യാത്ര പുനഃരാരംഭിച്ചത്. പിന്നീട് കോഴിക്കോട് ബസ് സ്റ്റാന്‍ഡിലെത്തിയ സമയത്ത് മറ്റൊരു വാഹനവുമായി ഉരസിയും ബസിന്റെ സൈഡ് ഇന്‍ഡിക്കേറ്ററിന് സമീപം കേടുപാടുണ്ടായി.
മലപ്പുറം കോട്ടക്കല്‍ ചങ്കുവട്ടിയില്‍ വച്ചും സ്വിഫ്റ്റ് ബസ് സ്വകാര്യ ബസുമായി കൂട്ടിയിടിച്ചത്. കോഴിക്കോട് തിരുവനന്തപുരം സര്‍വീസ് നടത്തുന്ന കെഎസ് 36 നമ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരുക്കില്ല. തുടര്‍ച്ചയായ അപകടങ്ങളില്‍ ഗൂഢാലോചന സംശയിക്കുന്നതായി കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകര്‍ പറഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കും. പിന്നില്‍ സ്വകാര്യ ബസ് ലോബിയാണെന്നാണ് പരാതി. അപകടം മനഃപൂര്‍വ്വമാണെന്നാണ് കെഎസ്ആര്‍ടിസിയുടെ സംശയം.
"
https://www.facebook.com/Malayalivartha
























