സംസ്ഥാനത്ത് ഗതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താൻ മോട്ടോര്‍വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് എന്തിനാണെന്നോ ? പിഴിഞ്ഞെടുക്കുന്നത് 261.1 കോടി രൂപ; ഇതൊരു വമ്പൻ കെണി

സംസ്ഥാനത്ത് ഗതാഗതനിയമലംഘനങ്ങള്‍ നടത്തുന്നവരെ കണ്ടെത്താൻ മോട്ടോര്‍വാഹന വകുപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാൽ ഈ ക്യാമറകൾ ജനത്തിന്റെ രക്ഷയ്ക്കല്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. വാഹനനിയമങ്ങൾ ലംഘിക്കുന്നവരെ ഹൈടെക് കാമറ സ്ഥാപിച്ച് പിടിക്കുന്നത് സർക്കാരിന് പണം നേടാനാണ്.
സംസ്ഥാനത്തെ റോഡുകളിലെല്ലാം ന്യൂജെൻ കാമറകൾ സ്ഥാപിക്കുന്നുണ്ട്. ഇതിലൂടെ മോട്ടോർ വാഹന വകുപ്പ് ആദ്യവർഷംനേടിയെടുക്കാൻ കരുതുന്നത് 261.1 കോടി രൂപയാണ്. എത്ര പണം പിഴിഞ്ഞെടുക്കാമെന്ന് ടാർജറ്റ് കണക്കാക്കിയാണ് എല്ലായിടത്തും ക്യാമറ വയ്ക്കുന്നത്.
നിർമ്മിത ബുദ്ധി സംവിധാനമുള്ള എ.എൻ.പി.ആർ കാമറകൾ ഉപയോഗിക്കാറുണ്ട്. അപ്പോഴാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. 245 കോടി രൂപ. കാമറകൾ സ്ഥാപിക്കാൻ ചെലവഴിക്കുന്നത് 236 കോടി രൂപയാണ്. ആദ്യ വർഷം തന്നെ ഈ തുകയിൽ കൂടുതൽ പിഴയാകും. പിന്നീടുള്ള വർഷങ്ങളിൽ പിഴത്തുക കുറയുകയും ചെയ്യും. അഞ്ചു വർഷം കഴിയുമ്പോൾ ചെലുകളെല്ലാം കഴിഞ്ഞ് സർക്കാരിന് കുറഞ്ഞത് 188 കോടി രൂപ ലാഭമാകും.
സ്ഥിരമായി വച്ചിരിക്കുന്ന കാമറകൾ മാത്രമല്ല മൊബൈൽ കാമറാ യൂണിറ്റുകളും നിരത്തിലിറക്കും. ഇന്റർനെറ്റിലൂടെ ഇവയെല്ലാം കൺട്രോൾ റൂമിലേക്ക് ബന്ധിപ്പിക്കും. സൗരോർജ്ജത്തിലാണ് ഇത് പ്രവർത്തിക്കുന്നത്. കാമറകളുടെ സ്ഥാനം മനസ്സിലാക്കി പിഴയിൽനിന്നു രക്ഷപ്പെടാനാകില്ല .
അപകടമേഖലകൾ മാറുന്നതനുസരിച്ച് കാമറകൾ മാറ്റുകയും മറ്റേത് സ്ഥാപിക്കുകയും ചെയ്യും. 97 ഡിഗ്രി കറങ്ങി വാഹനങ്ങളെ നിരീക്ഷിക്കാനുള്ള കഴിവുള്ള ത്രീഡി ഡോപ്ലർ കാമറകളാണ് മൊബൈൽ യൂണിറ്റുകളിലുള്ളത്. ഇതിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ 14 ജില്ലകളിലും ഓരോ കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും ഉണ്ടാകുമെന്നതാണ് മറ്റൊരു സവിശേഷത.
https://www.facebook.com/Malayalivartha
























