Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യതയും തെളിവുകള്‍ നശിപ്പിക്കാനുള്ള സാധ്യതയും തള്ളാനാവില്ലെന്ന് കോടതി: ജാമ്യം നൽകിയാൽ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ സാധ്യത; ഉഭയസമ്മതമുള്ള ബന്ധമായിരുന്നു എന്നതിന് തെളിവില്ല: ബലാത്സംഗക്കുറ്റത്തിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കോടതി: എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള വിധിപ്പകര്‍പ്പ് പുറത്ത്...


ഒരാൾ കൂടി അഴിക്കുള്ളിലേക്കോ..? ശബരിമല തന്ത്രി മഹേഷ് മോഹനരരെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും..ഈ മാസം 20-ന് നട അടച്ച ശേഷമായിരിക്കും ചോദ്യം ചെയ്യല്‍..


അരുണാചൽ പ്രദേശിലെ തവാങ്ങിൽ മലയാളി യുവാവ് തടാകത്തിൽ മുങ്ങിമരിച്ചു...ഇറങ്ങരുതെന്ന് ബോർഡ് കണ്ടിട്ടും ഇറങ്ങി..ഒരാളെ കാണാതായി..ഏഴംഗ സംഘത്തിൽ ഉൾപ്പെട്ടവരാണ് ഇരുവരും..


അപ്രതീക്ഷിതമായുണ്ടായ മിന്നൽ പ്രളയം കനത്ത ഭീതി പടർത്തുന്നു..ഓസ്‌ട്രേലിയ മുങ്ങുന്നു..പേടിച്ച് വിറച്ച് ജനങ്ങൾ..റോഡുകൾ പുഴകളായി മാറിയതോടെ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു..


ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, സാമ്പത്തിക ചൂഷണം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഉയർത്തി പരാതിക്കാരി: രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദങ്ങൾക്കൊടുവിൽ പ്രോസിക്യൂഷൻ ഇറക്കിയ തുറുപ്പുചീട്ട് കൊളുത്തി: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; സെഷന്‍സ് കോടതിയെ തിങ്കളാഴ്ച സമീപിക്കും...

എന്റെ കുഞ്ഞിനെ കൊല്ലരുത്.. മകളുടെ ജീവന്‍ രക്ഷിക്കാന്‍ നിമിഷ പ്രിയയുടെ അമ്മയുടെ അവസാന ശ്രമം, കൊല്ലപ്പെട്ട ജലാലിന്റെ കുടുംബത്തെ കണ്ട് കാലുപിടിക്കും, പക്ഷേ മോദി സര്‍ക്കാര്‍ കനിയണം

14 APRIL 2022 12:56 PM IST
മലയാളി വാര്‍ത്ത

വധശിക്ഷക്ക് വിധിക്കപ്പെട്ട് യമനില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചനം തേടി അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളും രംഗത്ത്. മരിച്ച യെമന്‍ പൗരനായ തലാലിന്റെ കുടുംബത്തെ കണ്ട് നേരിട്ട് മാപ്പപേക്ഷിക്കാനാണ് ഇവരുടെ തീരുമാനം. മാത്രമല്ല യെമനില്‍ പോയി നിമിഷയെ കാണാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

യെമനില്‍ പോകാനായി ഇവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയതായി വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഇവര്‍ക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിലെ നാലുപേരും യെമനിലേക്ക് പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. നിമിഷയുടെ രക്ഷപ്പെടുലുമായി ബന്ധപ്പെട്ട് അവസാന ഘട്ട പരിശ്രമം എന്ന നിലയിലാണ് സംഘം യമനിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുന്നത്.

 

അതേസമയം വിദേശകാര്യ മന്ത്രാലയ യമനിലേക്ക് പോകാനുള്ള അനുമതി നല്‍കുകയാണെങ്കില്‍ ജയിലില്‍ പോയി നിമിഷ പ്രിയയെ കാണാനുള്ള അവസരത്തിനായും അവര്‍ ശ്രമിക്കും. തന്റെ മകള്‍ മനപൂര്‍വ്വമല്ല കൊലപാതകം ചെയ്തതെന്നും അബദ്ധം സംഭവിച്ചതാണെന്നും നിമിഷപ്രിയയുടെ അമ്മ ചൂണ്ടിക്കാട്ടി. മാത്രമല്ല
മരിച്ച തലാലിന്റെ കുടുംബവും യെമന്‍ ജനതയും തന്റെ മകളോട് ക്ഷമിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അമ്മ പറയുന്നുണ്ട്.

എന്നാല്‍ തനിക്കിന് ജീവിക്കാന്‍ പറ്റുമോ, ദയവുണ്ടാകുമോ എന്നൊക്കെയുള്ള ആശങ്കകളാണ് നിമിഷപ്രിയക്കുള്ളത്. തന്റെ ആശങ്ക ആക്ഷന്‍ കൗണ്‍സിലിന് അയച്ച കത്തില്‍ നിമിഷ പങ്കുവയ്ച്ചിരുന്നു. അമ്മയും മകളും അടക്കമുള്ള സംഘത്തെ എത്രയും വേഗം യമനിലെത്തിച്ച് നിമിഷയുടെ മോചനം സാധ്യമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആക്ഷന്‍ കൗണ്‍സില്‍.

 

അതേസമയം പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ നിമിഷപ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍ നടക്കുന്ന ചര്‍ച്ചകളില്‍ നേരിട്ട് ഇടപെടാന്‍ കഴിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിരുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള ഇടപെടല്‍ ആവശ്യപ്പെട്ട് സേവ് നിമിഷപ്രിയ ഇന്റര്‍നാഷനല്‍ ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ അപ്പീല്‍ ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിന്‍ സാംഘി, ജസ്റ്റിസ് നവീന്‍ ചൗള എന്നിവരുടെ ബെഞ്ച് തള്ളുകയാണ് ചെയ്തത്.

'ആവശ്യമായ ഇടപെടലുകളെല്ലാം സിംഗിള്‍ ബെഞ്ച് നടത്തിയതാണ്. നഷ്ടപരിഹാരത്തുക സംബന്ധിച്ച ചര്‍ച്ച നടത്താന്‍ ഇന്ത്യന്‍ സംഘത്തിനു യാത്രാനുമതി നല്‍കണമെന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രത്തിനു നല്‍കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ എന്താണു ചെയ്യേണ്ടത്?' എന്നാണ് കോടതി ചോദിച്ചത്.

 

കൊല്ലപ്പെട്ട യമന്‍ പൗരന്റെ ബന്ധുക്കള്‍ക്ക് ദയാധനം അഥവാ ബ്ലഡ് മണി നല്‍കി വധശിക്ഷ ഒഴിവാക്കുക എന്നതാണ് നിമിഷ പ്രിയയുടെ കുടുംബത്തിന് മുന്നിലുള്ള ഒരേയൊരു വഴി. അതുകൊണ്ട് തന്നെ യെമനില്‍ എത്തിപ്പെട്ടാല്‍ കുടുംബം ഈ വഴി തേടും എന്നത് ഉറപ്പായ കാര്യമാണ്.

2017ലാണ് നിമിഷപ്രിയയുടെ ജീവതത്തിന് കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. മരണപ്പെട്ട താലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനും. എന്നാല്‍ തലാലിന്റെ സ്വഭാവം ഇഷ്ടപ്പെടാതിരുന്ന നിമിഷ പല തവണ മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അയാള്‍ അതൊന്നും കേട്ടില്ല പിന്നീട് തന്നെ ഭാര്യയാക്കി വെക്കാന്‍ ശ്രമിച്ചപ്പോള്‍ കാര്യങ്ങള്‍ കൈവിട്ട് പോകുകയും കൊലപാതകത്തിലേക്കു നയിക്കുകയുമാണ് ചെയ്തത്.

 

അറസ്റ്റിലാതിനെ തുടര്‍ന്ന് നിമിഷപ്രിയ നല്‍കിയ മൊഴിയാണ് ഇത്. ക്രൂരമായ പീഡനത്തിനിരയായിരുന്നതായും നിമിഷപ്രിയ വ്യക്തമാക്കി. ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും യുവാവിന്റെയും നിര്‍ദേശപ്രകാരം തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഴ് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: അതിവേഗം വിചാരണ പൂര്‍ത്തിയാക്കിയ കോടതി 40ാം ദിവസം വധശിക്ഷ വിധിച്ചു  (2 hours ago)

തിരുവനന്തപുരം കോര്‍പ്പറേഷന്‍ വിജയത്തെ ആയുധമാക്കി ബംഗാളിലും ബി.ജെ.പി തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കുമെന്ന് മോദി  (2 hours ago)

ബൈക്കില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ ഉപദ്രവിക്കുന്ന രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

കേരള കോണ്‍ഗ്രസ് നിലപാടുകള്‍ യുഡിഎഫിനെ ബാധിക്കില്ലെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി  (2 hours ago)

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം  (3 hours ago)

യുഡിഎഫിലേക്ക് കൂടുതല്‍ പേര്‍ എത്തുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍  (3 hours ago)

ഉടമ തൊട്ടടുത്ത് നില്‍ക്കെ സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്ന കള്ളനെ പൊക്കി പൊലീസ്  (3 hours ago)

മയക്കുമരുന്ന് കേസില്‍ ജാമ്യത്തില്‍ കഴിയുകയായിരുന്ന സ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഭാര്യയുടെ മൊബൈല്‍ നമ്പര്‍ ബന്ധുവിന്റെ ഫോണില്‍ കണ്ടതിന് പിന്നാലെ വീട്ടില്‍ കയറി ആക്രമിച്ച് യുവാവ്  (4 hours ago)

14 കാരിയെ കൊല്ലപ്പെട്ടത് ശ്വാസം മുട്ടിയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (4 hours ago)

അരുണാചലിലെ തടാകത്തില്‍ കാണാതായ മലയാളിയുടെ മൃതദേഹം കണ്ടെത്തി  (4 hours ago)

ജെല്ലിക്കെട്ടില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് എം കെ സ്റ്റാലിന്‍  (5 hours ago)

മുണ്ടക്കൈ ചൂരല്‍മല ദുരിത ബാധിതര്‍ക്കുള്ള പ്രതിമാസ ധനസഹായ വിതരണം തുടരുമെന്ന് മന്ത്രി കെ.രാജന്‍  (5 hours ago)

മലപ്പുറത്ത് 9 വയസുകാരിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിക്ക് 80 വര്‍ഷം കഠിന തടവും 1.6 ലക്ഷം രൂപ പിഴയും  (6 hours ago)

വാജി വാഹനം തന്ത്രിക്ക് കൈമാറിയത് പാരമ്പര്യ വിധി പ്രകാരമെന്ന് റിപ്പോര്‍ട്ട്  (6 hours ago)

Malayali Vartha Recommends