ജെസ്‌നയുടെ തിരോധാനം... 191 രാജ്യങ്ങളില്‍ ഇന്റര്‍പോള്‍ യെല്ലോ നോട്ടിസ് നല്‍കിയിട്ടും ഒരു സൂചനയുമില്ല

രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം വിണ്ടും വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. നാലുവര്‍ഷം മുമ്ബ് കാണാതായ ജെസ്‌നയെ കണ്ടെത്താന്‍ സിബിഐ ഇന്റര്‍പോള്‍ വഴി 191 രാജ്യങ്ങളില്‍ യെല്ലോ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. എന്നിട്ടും ഒരു സൂചനയും കിട്ടിയിട്ടില്ലെന്നാണ് സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 2018 മാര്‍ച്ച് 22നാണ് ജെസ്‌നയെ കാണാതായത്.
ഇവരെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഇന്റര്‍പോളിനു കൈമാറിയിരുന്നു. ഈ രാജ്യങ്ങളില്‍ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അറിയിക്കാനാണ് യെല്ലോ നോട്ടിസ് പുറപ്പെടുവിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട റിപോര്‍ട്ട് മുദ്രവെച്ച കവറില്‍ സിബിഐ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.
2021 ഫെബ്രുവരി 19ന് ഹൈക്കോടതിയാണ് ജെസ്‌നയുടെ അന്വേഷണം സിബിഐക്കു കൈമാറി ഉത്തരവിട്ടത്. ജെസ്‌നയുടെ സഹോദരന്‍ ജെയിസ് ജോണ്‍ ജെയിംസ് അടക്കമുള്ളവര്‍ ഫയല്‍ചെയ്ത ഹര്‍ജിയിലായിരുന്നു ഉത്തരവ്.
കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്ന ഓരോ സംഭവങ്ങളും അന്വേഷണ ഉദ്യോഗസ്ഥരെ വലച്ചിരിക്കുകയാണ്. രണ്ടു വര്‍ഷം മുമ്പ് വരെ ജെസ്‌ന രാജ്യം വിട്ടിട്ടില്ലെന്നും മറ്റൊരു സംസ്ഥാനത്തു വിവാഹിതയായി കഴിയുന്നുണ്ടായിരുന്നുവെന്നുള്ള വിവരമാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്.
ജെസ്‌ന രണ്ടു കുട്ടികളുടെ അമ്മയാണെന്നും കേരളാ പോലീസ് സംഘം അന്വേഷിച്ച് എത്തിയതോടെ ഇവര്‍ അവിടുന്ന് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒരു തെളിവും അവശേഷിപ്പിക്കാതെയാണ് ജെസ്‌ന കാണാമറയത്തേയ്ക്ക് മറഞ്ഞത്. ലോക്കല്‍ പൊലീസും െ്രെകംബ്രാഞ്ചും ഇപ്പോള്‍ സിബിഐയും അന്വേഷിക്കുന്ന ജെസ്‌ന തിരോധാന കേസില്‍ പെണ്‍കുട്ടി എവിടേയ്ക്ക് പോയി എന്നതിനെ കുറിച്ച് കൃത്യമായി ഉത്തരം നല്‍കാനാകുന്നില്ല.
ജെസ്‌ന പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് പോയത്, മുന്‍കൂട്ടി തയാറാക്കിയ പദ്ധതി അനുസരിച്ച്, കൃത്യമായ ആസൂത്രണത്തോടെയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പരിചയക്കാരെ കണ്ടപ്പോള്‍, ഒളിച്ചുമാറി നിന്നതിനു ശേഷമായിരുന്നു ജെസ്‌നയുടെ യാത്ര. ജെസ്‌നയുടെ ആണ്‍സുഹൃത്തിനു തിരോധാനവുമായി ബന്ധമില്ലെന്നും അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ജെസ്‌ന സിറിയയിലുണ്ടെന്ന പ്രചാരണം ശക്തമായ സാഹചര്യത്തിലാണ്, ഇതു സംബന്ധിച്ച പൊലീസിന്റെ വെളിപ്പെടുത്തല്‍.
പത്തനംതിട്ട കൊല്ലമുള സന്തോഷ്‌കവല കുന്നത്തു വീട്ടില്‍ ജയിംസ് ജോസഫ്ഫാന്‍സി ജയിംസ് ദമ്ബതികളുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവളായ ജെസ്‌ന മരിയ ജയിംസിനെ 2018 മാര്‍ച്ച് 22നാണ് കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയായിരുന്ന ജെസ്‌നയ്ക്ക്, കാണാതാകുമ്‌ബോള്‍ 21 വയസ്സായിരുന്നു.
ജെസ്‌നയുടെ സ്വാഭാവ രീതികളെക്കുറിച്ചാണ് പൊലീസ് ആദ്യം വിശകലനം ചെയ്തത്. ഇതിനായി ബന്ധുക്കളോടും സഹപാഠികളോടും സുഹൃത്തുക്കളോടും സംസാരിച്ചു. സ്വന്തം നിലയ്ക്കാണോ ആരുടെയെങ്കിലും സഹായത്തോടെയാണോ പോയതെന്നാണ് പിന്നീട് പരിശോധിച്ചത്. വീട്ടില്‍നിന്ന് മുണ്ടക്കയം വരെയുള്ള ജെസ്‌നയുടെ യാത്രയും പുനഃസൃഷ്ടിച്ചു.
ജെസ്‌ന സഞ്ചരിച്ച ബസിലുണ്ടായിരുന്നവരുമായി സംസാരിച്ചു. മുണ്ടക്കയത്തുനിന്ന് ചെന്നൈയിലേക്കു പോയതായുള്ള സൂചനകളുടെ അടിസ്ഥാനത്തില്‍ അവിടെ അന്വേഷണം നടത്തി. എന്നാല്‍, കോവിഡ് വന്നതോടെ അന്വേഷണം നിലച്ചു. അവിടെയുള്ളവരുമായി ബന്ധപ്പെടാന്‍ കഴിയാതെയായി. അതോടെ ജെസ്‌നയെ ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിനും ഉത്തരമില്ലാതായി.
മുണ്ടക്കയം പുഞ്ചവയലിലുള്ള ബന്ധുവിന്റെ വീട്ടിലേക്കു പോകാനായാണ് ജെസ്‌ന വീട്ടില്‍നിന്ന് ഇറങ്ങുന്നത്. കൊല്ലമുളയില്‍നിന്ന് രാവിലെ 9ന് ഓട്ടോയില്‍ കയറി. പിന്നെ എരുമേലി ബസില്‍ കയറി. എരുമേലി ബസ് സ്റ്റാന്‍ഡില്‍നിന്നു മുണ്ടക്കയത്തേക്കുളള്ള ബസില്‍ കയറിയതായാണു വിവരം. പിന്നീട് ജെസ്‌നയെ ആരും കണ്ടിട്ടില്ല.
മുണ്ടക്കയം പാതയിലെ കണ്ണിമലയിലെ ഒരു ബാങ്കിന്റെ സിസിടിവി ദൃശ്യം ജെസ്‌നയുടെ ബന്ധുക്കള്‍ക്ക് കിട്ടിയിരുന്നു. ജെസ്‌നയെ കാണാതായി ഒരാഴ്ചയ്ക്കുള്ളിലായിരുന്നു ഇത്. 'ശിവഗംഗ' എന്ന സ്വകാര്യ ബസില്‍ ജെസ്‌ന ഇരിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ഇതേ സ്ഥലത്തുള്ള ഒരു വീട്ടിലെ സിസിടിവിയില്‍നിന്നും സമാന ദൃശ്യവും ലഭിച്ചു. ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണോയെന്ന് സ്ഥിരീകരിക്കാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. ജെസ്‌ന മുണ്ടക്കയത്ത് എത്തിയോ എന്നതു സംബന്ധിച്ചും പൊലീസിന് ഒരു തെളിവും ലഭിച്ചിട്ടില്ല.
https://www.facebook.com/Malayalivartha























