Widgets Magazine
25
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്ഥിരമായി കന്യാസ്ത്രീകളടക്കമുള്ള വനിത ജീവനക്കാ‍ർക്ക് അശ്ലീല സന്ദേശങ്ങൾ: ഫോണിൽ നിർണായക തെളിവുകൾ കണ്ടെത്തി പോലീസ്; കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതി ബാബു തോമസിനെ റിമാന്റ് ചെയ്തു...


കമലേശ്വരം ഇരട്ട ആത്മഹത്യ: ഉണ്ണികൃഷ്ണനെ പിന്തുണച്ച് ഒരു വിഭാഗം, ആരോപണങ്ങളുമായി ഗ്രീമയുടെ ബന്ധുക്കൾ....


ഷിജില്‍ ഒരു കൊടുംക്രിമിനൽ; ശാരീരിക ബന്ധത്തിന് കുഞ്ഞ് തടസമായതാണ് കൊലപാതകത്തിനു കാരണമെന്നും മൊഴി: ഇയാള്‍ നിരവധി സെക്സ് ചാറ്റ് ആപ്പുകളില്‍ അംഗമാണെന്നും നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും പോലീസ്...


ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി സുരക്ഷിതൻ: കപ്പൽ പടയെ മിഡിൽ ഈസ്റ്റിലേക്ക് അയച്ച് അമേരിക്ക...


അറസ്റ്റിലായ ഉണ്ണിക്കൃഷ്ണനെ പിന്തുണച്ച് കുടുംബം: സജിതയുടെ മകളോടുള്ള അമിത വാത്സല്യവും സ്വാർത്ഥതയുമാണ് ദാമ്പത്യം തകരാൻ കാരണം; ഗ്രീമയുടെയും ഉണ്ണിക്കൃഷ്ണന്റെയും സ്വകാര്യതയിൽ അനാവശ്യമായി ഇടപെട്ടു: ഹണിമൂൺ യാത്രയ്ക്കിടെ പോലും നിരന്തരം ഫോൺ ചെയ്ത് ശല്യപ്പെടുത്തി...

വധു ഗുണ്ടയാണേ...  സര്‍പ്രൈസ് സമ്മാനം നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ യുവതി പ്രതിശ്രുത വരന്റെ കഴുത്തില്‍ വെട്ടി; പ്രതിശ്രുത വരന്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍; വധു പുഷ്പ ഒളിവില്‍; പോലീസ് അന്വേഷണം ശക്തമാക്കി

20 APRIL 2022 09:05 AM IST
മലയാളി വാര്‍ത്ത

പലതരം സര്‍പ്രൈസുകളും വധൂവരന്‍മാര്‍ പരസ്പരം നല്‍കാറുണ്ട്. ചുടു ചുംബനം മുതല്‍ സങ്കല്‍പിക്കാന്‍ പോലും കഴിയാത്ത സമ്മാനങ്ങള്‍ വരെ പരസ്പരം ലഭിക്കാറുണ്ട്. എന്നാല്‍ പ്രതിശ്രുത വധു ഇവിടെ ആഘോഷിച്ചത് വരന്റെ കഴുത്തറുത്താണ്. ഹൈദരാബാദിലെ അനകപ്പള്ളിയിലുള്ള കൊമ്മലപ്പുടിയിലാണ് സംഭവം. രാമു നായിഡുവിനെ (24) ആണ് പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താന്‍ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഒരിക്കലും മറക്കാത്ത സര്‍െ്രെപസ് സമ്മാനം നല്‍കാനെന്നു പറഞ്ഞു വിളിച്ചു വരുത്തിയ ശേഷമാണ് യുവതി പ്രതിശ്രുത വരന്റെ കഴുത്തില്‍ വെട്ടിയത്. ആന്ധ്ര സ്വദേശിയും ഹൈദരാബാദിലെ സിഎസ്‌ഐആറില്‍ ഗവേഷകനുമായ രാമനായിഡു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണുള്ളത്. പ്രതിശ്രുത വധു പുഷ്പ ഒളിവിലാണ്.

വിവാഹത്തിനോടുള്ള എതിര്‍പ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പറയുന്നത്. താല്‍പര്യമില്ലെന്നറിയിച്ചെങ്കിലും മാതാപിതാക്കള്‍ വിവാഹതീരുമാനവുമായി മുന്നോട്ടുപോയതിന്റെ ദേഷ്യത്തിലാണ് ആക്രമണമെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. ബന്ധുക്കളെ വിവാഹം ക്ഷണിക്കാന്‍ മാതാപിതാക്കള്‍ വിദേശത്തേക്കു പോയ സമയത്താണു പുഷ്പ യുവാവിനെ വിളിച്ചത്. ഇരുവരും ക്ഷേത്രദര്‍ശനം നടത്തിയ ശേഷം പുഷ്പയുടെ വീട്ടിലെത്തി കേക്ക് മുറിച്ചു.

പരസ്പരം കേക്ക് നല്‍കിയ ശേഷമാണ് സമ്മാനം തരാനുണ്ടെന്നും കണ്ണടയ്ക്കാനും യുവതി ആവശ്യപ്പെട്ടത്. രാമനായിഡു കണ്ണടച്ചയുടന്‍ കഴുത്തില്‍ വെട്ടുകയായിരുന്നു.

കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞനായ യുവാവിന് ഈ ഗതി വന്നല്ലോയെന്ന ദു:ഖത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. അവര്‍ക്ക് വിവാഹത്തിന് താത്പര്യമില്ലെങ്കില്‍ പറഞ്ഞാല്‍ മതിയായിന്നു. ഇങ്ങനെ ചെയ്യണമോയെന്നാണ് അവര്‍ ചോദിക്കുന്നത്.

അടുത്ത മാസം 26 ന് ഇരുവരുടെയും വിവാഹം നടക്കാനിരിക്കെയാണ് യുവതിയുടെ അക്രമം. മാതാപിതാക്കള്‍ തീരുമാനിച്ച വിവാഹത്തോട് യുവതിക്ക് താത്പര്യമുണ്ടായിരുന്നില്ല. കുടുംബത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദം മൂലമാണ് യുവതി ആദ്യം വിവാഹത്തിന് സമ്മതിച്ചത്. എന്നാല്‍ വിവാഹ തീയ്യതി അടുത്തതോടെ പ്രതിശ്രുത വരനെ കൊലപ്പെടുത്താന്‍ യുവതി തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്നാണ് യുവതി രാമുവിനെ വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടത്. ഇരുവരും ചേര്‍ന്ന് മലമുകളിലെ ഒരു ക്ഷേത്രത്തിലേക്ക് പോയി. സര്‍െ്രെപസ് തരാമെന്നും കണ്ണടയ്ക്കണമെന്നും പറഞ്ഞാണ് യുവതി രാമുവിനെ കൂട്ടിക്കൊണ്ട് പോയത്. തുടര്‍ന്ന് യുവതി ഷാള്‍ എടുത്ത് യുവാവിന്റെ കണ്ണും കെട്ടി. ചുടു ചുംബനമോ വിലപിടിപ്പുള്ള മറ്റെന്തങ്കിലുമോ തരാനായിരിക്കും വധു ശ്രമിക്കുന്നതെന്നാണ് രാമു കരുതിയത്.

 



ഇതിന് പിന്നാലെയാണ് യുവതി കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ആക്രമിച്ചത്. എനിക്ക് നിന്നെ വിവാഹം കഴിക്കാന്‍ താത്പര്യമില്ല എന്നാണ് കഴുത്തറുത്ത ശേഷം യുവതി പറഞ്ഞത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തന്റെ അനുവാദമില്ലാതെയാണ് വിവാഹം നിശ്ചയിച്ചതെന്ന് പുഷ്പ പോലീസിനോട് പറഞ്ഞു. യുവതിക്ക് മറ്റ് പ്രണയ ബന്ധങ്ങള്‍ ഉണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.



വിവാഹത്തലേന്ന് നടന്ന സല്‍ക്കാരച്ചടങ്ങില്‍ സംഘടിപ്പിച്ച ഡി.ജെ പാര്‍ട്ടിയില്‍ നൃത്തം ചെയ്തതിന് കരണത്തടിച്ച പ്രതിശ്രുത വരനെ ഉപേക്ഷിച്ച് അടുത്ത ദിവസം യുവതി ബന്ധുവായ യുവാവിനെ വിവാഹം കഴിച്ച സംഭവം നമ്മുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. അതിന് പിന്നാലെയാണ് മറ്റൊരു സംഭവം അരങ്ങേറുന്നത്. യുവാവ് ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന് ബിജെപി ഭരിക്കുന്ന കോർപറേഷൻ പിഴ ഈടാക്കിയത് സ്വാഭാവിക നടപടിയെന്ന് മേയർ വി വി രാജേഷ്  (4 minutes ago)

തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ യുവാവ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പ്രതിഷേധം ഇരുമ്പുന്നു. ബിസ്മീറിന്റെ ഭാര്യയുടെ വെളിപ്പെടത്തുല്‍ കൂടി പുറത്തുവന്നതോടെയാണ് പ്രതിഷേധങ്ങള്‍ ശക്തമായത്....  (8 minutes ago)

മലയാളത്തിന്റെ മഹാനടന് പത്മഭൂഷണ്‍ പുരസ്‌കാരം  (1 hour ago)

വീണ ജോർജ് അറിഞ്ഞിരുന്നോ...! അലറിവിളിച്ചിട്ടും രോഗിയെ കൊന്നു ..!! സാർ..സാർ..നിയമസഭയിൽ ഈ നിലവിളി മാത്രമേ ഉള്ളൂ..!  (2 hours ago)

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍  (2 hours ago)

വി എസിന് പത്മവിഭൂഷൺ, മമ്മൂട്ടിക്കും വെള്ളാപ്പള്ളിക്കും പത്മഭൂഷൺ....!  (2 hours ago)

ആണ്‍സുഹൃത്തിനൊപ്പം വിനോദസഞ്ചാരത്തിനെത്തിയ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി  (2 hours ago)

ശിവൻകുട്ടിയുടെ ചെവിക്കുറ്റി കലക്കി VVR-ന്റെ മറുപടി..! മന്ത്രി പ്രോട്ടോക്കോൾ പാപ്പിച്ചാൻ വരല്ലേ....!നേരിൽ കാണും  (3 hours ago)

വിളപ്പിൽ ശാല സർക്കാർ ആശുപത്രിയിൽ ചികിത്സാ പിഴവ്; ശ്വാസം മുട്ടൽ അനുഭവപ്പെട്ട യുവാവിന് ദാരുണാന്ത്യം  (3 hours ago)

കോർപ്പറേഷൻ പിഴ ചുമത്തിയത് സ്വാഭാവിക നടപടി ; നടപടികളെക്കുറിച്ച് ഹൈക്കോടതിയെ അറിയിക്കേണ്ട ബാധ്യത കോർപ്പറേഷനുണ്ട്; ഫ്ലക്സ് ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യണമെന്ന നിർദ്ദേശം ലംഘിച്ചതിന് പിഴ ഈടാക്കാന  (3 hours ago)

പി.എസ്.സിയെ നോക്കുകുത്തിയാക്കി പാര്‍ട്ടി ബന്ധുക്കള്‍ക്കു വേണ്ടി പിണറായി സര്‍ക്കാര്‍ നടത്തുന്ന ഈ നീക്കങ്ങള്‍ അവസാനിപ്പിക്കണം  (3 hours ago)

സ്വാതന്ത്ര്യമെന്നത് അവകാശമാണെന്നും അതിനായി പോരാടണമെന്നുമുള്ള ഒരു ജനതയുടെ നിശ്ചയ ദാർഢ്യത്തിന്റെ ഫലമാണ് ഇന്നത്തെ ജനാധിപത്യ ഇന്ത്യ; റിപ്പബ്ലിക്ക് ദിന സന്ദേശമറിയിച്ച് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ  (3 hours ago)

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം; രാ​ഷ്ട്ര​പ​തി​യു​ടെ പോ​ലീ​സ് മെ​ഡ​ലു​ക​ള്‍ പ്ര​ഖ്യാ​പിച്ചു​  (4 hours ago)

നമ്മുടെ ഭരണഘടന വെറുമൊരു നിയമഗ്രന്ഥമല്ല; മറിച്ച് വൈവിധ്യങ്ങളെ ആഘോഷിക്കുന്ന, തുല്യനീതി ഉറപ്പാക്കുന്ന ഇന്ത്യ എന്ന ആശയത്തിന്റെ ആത്മാവാണ്; റിപ്പബ്ലിക് ദിനാശംസകളറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; വടക്കു കിഴക്കൻ അറബിക്കടൽ, ഗുജറാത്ത് തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends