അരനൂറ്റാണ്ടിന്റെ നിറവിൽ തിളങ്ങി കൊച്ചി കപ്പൽശാല; കപ്പൽ നിർമാണ രംഗത്ത് ആധുനിക ഇന്ത്യയുടെ കുതിപ്പിനു കേരളത്തിന്റെ മണ്ണിൽ ശിലയിട്ടത്.... വമ്പൻ വികസന പദ്ധതിക്കു വേണ്ടി പിറന്ന വീടും പിച്ച വച്ച മണ്ണും ആരാധനാലയങ്ങളും സെമിത്തേരിയും പോലും വിട്ടു കൊടുത്ത കൊച്ചിക്കാരുടെ ത്യാഗത്തിന്റെ പ്രതീകം
അരനൂറ്റാണ്ടിന്റെ നിറവിൽ തിളങ്ങുകയാണ് കൊച്ചി കപ്പൽശാല. ഏവരുടെയും സ്വപ്നത്തിന് തിരികൊളുത്തിയത് 1972 ഏപ്രിൽ 29. സമയം ഉച്ചകഴിഞ്ഞ് 3.30. കപ്പൽ നിർമാണ രംഗത്ത് ആധുനിക ഇന്ത്യയുടെ കുതിപ്പിനു കേരളത്തിന്റെ മണ്ണിൽ ശിലയിട്ടത് അന്നായിരുന്നു. സംസ്ഥാനത്തിന്റെ കുർത്തിപ്പിന് കാരണമായ കൊച്ചി ഷിപ്‍യാഡിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശിലയിട്ട ശുഭ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പുതിയ അതായത് ഗ്രീൻഫീൽഡ് ഷിപ്‌യാഡ് ആയിരുന്നു.
അങ്ങനെ നാളുകൾ പിന്നിട്ട് നാളെ 50 സുവർണ വർഷങ്ങൾ പൂർത്തിയാക്കുകയാണു കൊച്ചി ഷിപ്‌യാഡ്. വമ്പൻ വികസന പദ്ധതിക്കു വേണ്ടി പിറന്ന വീടും പിച്ച വച്ച മണ്ണും ആരാധനാലയങ്ങളും സെമിത്തേരിയും പോലും വിട്ടു കൊടുത്ത കൊച്ചിക്കാരുടെ ത്യാഗത്തിന്റെ പ്രതീകം കൂടിയാണു നമ്മുടെ കൊച്ചി ഷിപ്‌യാഡ്.
അതേസമയം 1969 ലാണു ഷിപ്‌യാഡ് കൊച്ചിയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ വിവിധ സ്ഥലങ്ങൾ പരിശോധിച്ച വിദഗ്ധ സംഘം തിരഞ്ഞെടുത്തതു കൊച്ചിയെയായിരുന്നു. നാവികസേനാ താവളവും തുറമുഖവും വാണിജ്യ കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രമാക്കി ഉയർത്തിയ കൊച്ചിയിൽ കപ്പൽ നിർമാണശാല കൂടി വരുന്നതു വലിയ കുതിപ്പു നൽകുമെന്ന അന്നത്തെ പ്രവചനങ്ങൾ പിൽക്കാലത്തു സത്യമായി മാറിയത് നാം ദൃസാക്ഷികളാകുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദത്തിൽ മാത്രം ഷിപ്‌യാഡ് നേടിയ വരുമാനം 3281.54 കോടി രൂപയാണ് നൽകിയത്.
കൂടാതെ ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഷിപ്‌യാഡിന്റെ നിർമാണം നടത്തിയത്. അവിടെ ആദ്യത്തെ കപ്പൽ നിർമാണം ആരംഭിച്ചത് 1976ലായിരുന്നു. ഫെബ്രുവരി 11 നു കപ്പലിനു കീലിട്ടതും ഇന്ദിരാഗാന്ധി തന്നെയാണ്. എംവി റാണി പത്മിനി എന്ന ചരക്കു കപ്പലായിരുന്നു അത്. 1981 ജനുവരി 28 നു റാണി പത്മിനി കടലിൽ ഇറക്കിയപ്പോൾ ഉയർന്നതു കൊച്ചി ഷിപ്‍യാഡിന്റെ, കേരളത്തിന്റെ, രാജ്യത്തിന്റെ അഭിമാനം.
അങ്ങനെ 1982 ൽ കപ്പലുകളുടെ അറ്റകുറ്റപ്പണികളും ആരംഭിക്കുകയുണ്ടായി. ഇന്ന്, ചെറു യാനങ്ങൾ മുതൽ വിമാനവാഹിനികളും അത്യാധുനിക ഇലക്ട്രിക് ഓട്ടമേറ്റഡ് കപ്പലുകളും വരെ നിർമിക്കാൻ കഴിയുകയാണ്. വിവിധ തരം യാനങ്ങളുടെ അറ്റകുറ്റപ്പണിയും സാധ്യമായിട്ടുണ്ട്.
https://www.facebook.com/Malayalivartha

























