രാമൻപിള്ളയുടെ ഗർജനം! വമ്പന്മാരുൾപ്പെടെ വിറച്ചു.. രാമൻപിള്ളയെ പ്രതിയാക്കാനുള്ള നീക്കം നടക്കില്ല.. നൈസായി കാവ്യ രക്ഷപെടാൻ സാധ്യത? തട്ടകത്തിൽ കളിയ്ക്ക് നേരിട്ടിറങ്ങി.. വിടാതെ അതിജീവിതയും

നടിയെ ആക്രമിച്ച കേസില്‍ ശക്തമായ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം. എന്നാൽ ദിലീപിന്റെ ഭാര്യയായ കാവ്യ മാധവനെ ചോദ്യം ചെയ്യാനുള്ള തീരുമാനവും ക്രൈംബ്രാഞ്ച് വൈകും. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം എ.ഡി.ജി.പി. ഷേഖ് ദർവേഷ് സാഹിബുമായി ചർച്ച നടത്തും. അന്വേഷണത്തിന്റെ പുരോഗതി ഡി.ജി.പിയെ അറിയിക്കും. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ അഭിഭാഷകരെ പ്രതിചേർക്കില്ലെന്നാണ് സൂചന. വ്യക്തമായ തെളിവില്ലാതെ അഭിഭാഷകർ ഉൾപ്പെടെയുള്ളവരെയും സ്ത്രീകളെയും ചോദ്യംചെയ്യുന്നതിനെയും സർക്കാർ അനുകൂലിക്കുന്നില്ല. കാവ്യ മാധവനേയും വെറുതെ വിടണമെന്ന നിലപാട് സർക്കാരിലെ പല ഉന്നതർക്കുമുണ്ട്.
മെയ് 30-നകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നാണു ഹൈക്കോടതി നിർദ്ദേശം. ഇപ്പോഴുള്ള തെളിവുകൾ തന്നെ ഗൂഢാലോചന തെളിയിക്കാൻ പര്യാപ്തമാണെന്ന വിലയിരുത്തലുമുണ്ട്. കൂടുതൽ പ്രതികൾ ഇനി കേസിലുണ്ടാകില്ല. അഡ്വ. ബി. രാമൻപിള്ള ഒഴികെയുള്ള രണ്ട് അഭിഭാഷകരിൽ നിന്നു മൊഴിയെടുക്കണോ എന്ന കാര്യത്തിൽ പുതിയ ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിർണായകമാകും. രാമൻപിള്ളയുടെ മൊഴി എടുക്കില്ലെന്ന് ഉറപ്പാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി ചുമതലയേറ്റതിനു പിന്നാലെയാണു ഡി.ജി.പി., എ.ഡി.ജി.പി. റാങ്കിൽ സുപ്രധാന ചുമതലകൾ വഹിച്ചിരുന്ന നാല് ഐ.പി.എസ്. ഓഫീസർമാരുടെ തസ്തികകളിൽ മാറ്റമുണ്ടായത്.
അതിനിടെ ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിതയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. ദീലിപിന്റെ അഭിഭാഷകർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ തെളിവുകൾ സമർപ്പിച്ചു. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളുമാണ് അതിജീവിത ബാർ കൗൺസിലിന് കൈമാറിയത്. ഇമെയിലായി നൽകിയ പരാതി സ്വീകരിക്കാൻ കഴിയില്ലെന്ന് ബാർ കൗൺസിൽ വ്യക്തമാക്കിയതിനേത്തുടർന്ന് അതിജീവിത രേഖാമൂലം പരാതി നൽകിയിരുന്നു.അഭിഭാഷകർ ചട്ടങ്ങൾ ലംഘിച്ച് സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാൻ നേരിട്ടിറങ്ങിയെന്നും ചൂണ്ടിക്കാട്ടുന്ന തെളിവുകൾ ഉൾപ്പെടെയാണിത്. രാമൻപിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധ ഇടപെടലുകൾ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയും അന്വേഷണം ആവശ്യപ്പെട്ടും അതിജീവിത ബാർ കൗൺസിലിനെ സമീപിച്ചിരുന്നു. നടൻ ദിലീപിന്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് അതിജീവിതയുടെ പരാതി. കേസ് അട്ടിമറിക്കാൻ പ്രതികൾക്കു വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നെന്ന ആശങ്കയാണ് പരാതിയിൽ. സാക്ഷികളെ മൊഴിമാറ്റാനും തെളിവ് നശിപ്പിക്കാനും അഭിഭാഷകർ ശ്രമിച്ചതിന്റെ തെളിവുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഭിഭാഷകരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന ആവശ്യമാണ് അതിജീവിത ഉയർത്തുന്നത്.
https://www.facebook.com/Malayalivartha

























