തൊഴിലാളി സമരത്തെ തുടര്‍ന്ന് അവസാനം ആ തീരുമാനത്തിലേക്ക്... എറണാകുളം എടയാറിലെ ഔഷധ ഉല്‍പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു! സംസ്ഥാനത്തിനു പുറത്തേക്കു പോകാനൊരുങ്ങുന്നത് 150 പേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡ്
തൊഴിലാളി സമരത്തെ തുടര്‍ന്ന് അവസാനം ആ തീരുമാനത്തിലേക്ക്... എറണാകുളം എടയാറിലെ ഔഷധ ഉല്‍പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. 150 പേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇവർ സംസ്ഥാനത്തിനു പുറത്തേക്കു പോകാനൊരുങ്ങുകയാണ് എന്നാണ് സൂചന. സമരത്തെ തുടർന്ന് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.
അതേസമയം വിദേശ വിപണികളിേലക്കു സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സത്ത് കയറ്റി അയക്കുന്ന സ്ഥാപനമാണ് അര്‍ജുന നാച്ചുറല്‍ എന്നത്. ഉല്‍പാദനക്ഷമതയ്ക്കു മുപ്പതോളം ദേശീയ–സംസ്ഥാന പുരസ്കാരങ്ങള്‍ കമ്പനി നേടിയിട്ടുമുണ്ട്. 108 രാജ്യാന്തര പേറ്റന്റുകളും കമ്പനിക്ക് ഉള്ളതാണ്. ആറു മാസം മുന്‍പ് കുറച്ചു തൊഴിലാളികള്‍ ചേര്‍ന്ന് മസ്ദൂര്‍ സംഘ് യൂണിയന്‍ രൂപീകരിച്ചതോടെയാണു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ആനുകൂല്യങ്ങളിലെ വര്‍ധനയടക്കം നടപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുകയുണ്ടായി.
അങ്ങനെ ഇതിനിടെ മാനദണ്ഡങ്ങളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് യൂറോപ്പിലേക്കു കയറ്റി അയച്ച 9 ലോഡ് ഉല്‍പന്നങ്ങള്‍ മടക്കി അയയ്ക്കുകയുണ്ടായി. ഇതോടെ നാലു യൂണിറ്റുകളില്‍ ഒരെണ്ണം മാത്രമായി പ്രവര്‍ത്തനം ചുരുങ്ങി. 2024 വരെ തൊഴിലാളികളുമായുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട് എന്നത്.
അതേസമയം ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം അക്രമത്തിലേക്കു വഴിമാറിയെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ലേ ഓഫടക്കം തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണു പ്രതിഷേധമെന്ന് സമരക്കാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. തൊഴില്‍ നഷ്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം തൊഴിലാളികള്‍ക്കിടയില്‍ ശക്തമായിട്ടുമുണ്ട്.
https://www.facebook.com/Malayalivartha

























